HOME
DETAILS

ഗൾഫിൽ ചൂട് കുറയുമെന്ന സൂചനയോടെ 'സുഹൈൽ' എത്തുന്നു

  
August 15, 2024 | 6:57 AM

Suhail Stars Rise Signals Arrival of Autumn

ദുബൈ: ശരത്കാലത്തിന്റെ വരവറിയിച്ചു  യു.എ.ഇയുടേയും അറേബ്യൻ ഉപഭൂഖണ്ഡത്തിന്റേയും ആകാശത്ത് സൂഹൈൽ നക്ഷത്രത്തിന്റെ ഉദയം ഉടൻ ദൃശ്യമാവുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ഇത് നിലവിലെ തീവ്രമായ ചൂട് അവസാനിക്കുന്നതിന്റ സൂചനയാണ്. തുടർന്നുള്ള ദിവസങ്ങളിൽ അന്തരീക്ഷോഷ്മാവ് ക്രമാതീതമായി കുറയുകയും ചെയ്യും. ഇതിന്‌ പുറമെ, ഈ കാലയളവിൽ അന്തരീക്ഷത്തിലെയും ഭൂമിയിലെയും ഈർപ്പ സാന്നിധ്യം വർധിക്കും.

സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടത് മുതൽ നിലവിലുള്ള ദൈർഘ്യമേറിയ പകലുകൾ കുറഞ്ഞു വരും. ഏകദേശം 45 ദിവസങ്ങൾക്ക് ശേഷം, അതായത് ഒക്ടോബർ 2-ഓട് കൂടി രാപ്പകലുകളുടെ ദൈർഘ്യം തുല്യമായി വരികയും അത് സുഖമുള്ള അന്തരീക്ഷ ഉഷ്മാവിന് കാരണമാവുകയും ചെയ്യും. 100 ദിവസത്തിനകം ഗൾഫിൽ ശൈത്യവും ശീതകാലവും വന്നെത്തും.

നക്ഷത്രങ്ങളുടെ ഉദയവും അവയുടെ സ്ഥാനങ്ങലും പ്രാചീനകാലം മുതൽ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതാണ്. അവയെ ആശ്രയിച്ചാണ് കാലാവസ്ഥാ മാറ്റങ്ങൾ, മഴക്കാലം, ചൂട്, തണുപ്പ് തുടങ്ങിയവയുടെ ആരംഭം അവർ അറിയുന്നതും, മരുഭൂമിയിലൂടെയോടെ സമുദ്രത്തിലൂടെയോ ഉള്ള യാത്രകളിൽ ദിശ മനസ്സിലാക്കുന്നതും. ഗൾഫ് മേഖലയിലെ നാട്ടുകാരുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന 'അൽ-ദറൂർ' എന്ന പ്രാദേശിക കലണ്ടർ ആരംഭിക്കുന്നതും സൂഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ്. പുരാതന കാലം മുതൽ കാലാവസ്ഥ, കൃഷി, വിളവെടുപ്പ്, മത്സ്യബന്ധനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രാധാന്യമർഹിക്കുന്നതാണ് ഈ പ്രാദേശിക കലണ്ടർ. വർഷത്തെ നാല് ഭാഗങ്ങളാക്കി വിഭജിക്കുന്ന ഈ കലണ്ടർ, ഓരോ ഭാഗവും നൂറ് ദിവസങ്ങളിലായി വിഭജിച്ചിരിക്കുന്നു. ഇതിൽ, 'മിയത്ത് അൽസഫരി'എന്നത് ശരത്കാലത്തെ സൂചിപ്പിക്കുന്നു, 'മിയത്ത് അൽഷിതാ' ശീതകാലം, 'മിയത്ത് അൽസൈഫ്' വസന്തകാലം, 'അൽ-ഖൈദ്' കടുത്ത ചൂടിന്റെ കാലം എന്നിവയാണ്. അവസാന ഭാഗമായ "അൽ-ഖൈദ്" 65 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. ഇതിൽ ഓരോ പത്ത് ദിവസവും "ദർ" എന്ന പേരിലാണ് അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  3 days ago
No Image

'മുൻപ് ചെയ്യാൻ മടിച്ച കാര്യങ്ങൾ ചെയ്യിക്കാൻ ഇടവരുത്തരുത്, എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണം': വിവാദ പ്രസംഗവുമായി എം.എം. മണി

Kerala
  •  3 days ago
No Image

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

Kerala
  •  3 days ago
No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  3 days ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  3 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  3 days ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  3 days ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  3 days ago