HOME
DETAILS

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

  
Web Desk
September 05, 2024 | 8:45 AM

Rahul Gandhi and MK Stalins Bond Beyond Politics A Warm Exchange on Social Media

രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തിബന്ധത്തിലും അണ്ണന്‍-തമ്പിമാരാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. രാജ്യത്തെ ബി.ജെ.പി വിരുദ്ധ ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്‍ നിര നേതാക്കളാണ് എന്നതും ഇരുവരുടേയും ബന്ധത്തിന് മാറ്റ് കൂട്ടുന്നു.  രാഷ്ട്രീയ നീക്കങ്ങളില്‍ പരസ്പരം കൈകോര്‍ത്തും വിശേഷാവസരങ്ങളില്‍ ആശംസകള്‍ കൈമാറിയും ഇരുവരും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്.

യു.എസ് സന്ദര്‍ശനത്തിലാണ് നിലവില്‍ എം.കെ. സ്റ്റാലിന്‍. യു.എസിലെ വിവിധ പരിപാടികളുടെയും കൂടിക്കാഴ്ചകളുടെയും വിശേഷങ്ങള്‍ സ്റ്റാലിന്‍ പങ്കുവെക്കാറുണ്ട് ഇടക്കിടെ.  കഴിഞ്ഞ ദിവസം സൈക്കിള്‍ സവാരി നടത്തുന്നതിന്റെ വിഡിയോ സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു. 'സായാഹ്നത്തിന്റെ ശാന്തത പുതിയ സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു യു.എസില്‍ നിന്നുള്ള വിഡിയോ.

സ്റ്റാലിന്റെ ഈ പോസ്റ്റ് രാഹുല്‍ ഗാന്ധിയും എക്‌സില്‍ പങ്കുവെച്ചു. 'സഹോദരാ, നമ്മള്‍ എന്നാണ് ഒരുമിച്ച് ചെന്നൈയില്‍ സൈക്കിള്‍ സവാരി നടത്തുന്നത്?' എന്ന ചോദ്യത്തോടെയാണ് രാഹുല്‍ സ്റ്റാലിന്റെ വിഡിയോ പങ്കിട്ടത്.

ഇതിന് സ്റ്റാലിന്‍ മറുപടിയും നല്‍കി. 'പ്രിയപ്പെട്ട സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് എപ്പോഴാണോ സമയമുള്ളത് അപ്പോള്‍ ചെന്നൈയുടെ ഹൃദയത്തിലൂടെ നമുക്ക് ഒരുമിച്ച് സവാരി ചെയ്യാം. ഒരു പെട്ടി മധുരപലഹാരം ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. സൈക്കിള്‍ സവാരിക്ക് ശേഷം നമുക്ക് എന്റെ വീട്ടില്‍ സ്വാദിഷ്ടമായ ദക്ഷിണേന്ത്യന്‍ ഉച്ചഭക്ഷണവും മധുരവും കഴിക്കാം' സ്റ്റാലിന്‍ മറുപടി നല്‍കി. രാഹുലിന്റെ പോസ്റ്റും സ്റ്റാലിന്റെ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

 

In a display of their close personal and political bond, opposition leader Rahul Gandhi and Tamil Nadu Chief Minister MK Stalin have shared a warm exchange on social media

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  8 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  8 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  8 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  8 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  8 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  8 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  8 days ago
No Image

അന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്‌യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  8 days ago
No Image

കുഞ്ഞു ജീവന്റെ സ്മരണയുമായി സപ്ലൈകോ; 'ആലിന്‍' ബ്രാന്‍ഡ് നോട്ട്ബുക്കുകള്‍ വിപണിയിലേക്ക്

Kerala
  •  8 days ago
No Image

‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല

National
  •  8 days ago