HOME
DETAILS

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

  
Farzana
September 15 2024 | 02:09 AM

Israeli Airstrikes Kill 26 in Gaza Including Many Children Amidst Ongoing Conflict

ദാര്‍ അല്‍ബലാഹ്: ലോകം കണ്‍തുറന്നിരിക്കെ ഗസ്സയില്‍ 26 മനുഷ്യരെ കൂടി കൊന്നൊടുക്ക് ഇസ്‌റാഈല്‍. അതില്‍ പതിവു തെറ്റിക്കാതെ ഭൂരിഭാഗം കുഞ്ഞുങ്ങള്‍. ഗസ്സയുടെ മധ്യ, തെക്കന്‍ മേഖലകളില്‍ അധിനിവേശ സേനതുടരുന്ന വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 26 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സ സിറ്റിയിലെ വീടും ഖാന്‍ യൂനുസിലെ അഭയാര്‍ഥികളുടെ തമ്പും ലക്ഷ്യമിട്ടായിരുന്നു ബോംബ് വര്‍ഷം. മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ക്കാണ് ഗസ്സ സിറ്റിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച അഭയാര്‍ഥി ക്യാമ്പിലും ബുധനാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന യു.എന്‍ സ്‌കൂളിലും ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം.

ഗസ്സയിലെ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നിന്റെ രണ്ടാമത്തെ ഡോസ് ഈ മാസം അവസാനം വിതരണം ചെയ്യാന്‍ ലോകാരോഗ്യ സംഘടന നീക്കം നടത്തുന്നതിനിടയിലാണ് ഇസ്‌റഈല്‍ ക്രൂരത കടുപ്പിച്ചത്. ആദ്യഘട്ടത്തില്‍ 5.60 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തിരുന്നു.

11 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തില്‍ ഗസ്സയില്‍ 41,182 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പുറത്തുവിട്ട കണക്കുകള്‍ മാത്രമാണിത്. പതിനായിരത്തിലേറെ ആളുകളെ കാണാനില്ല. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്തവരാണ്. 95,280 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും കൈകൈലുകള്‍ നഷ്ടപ്പെട്ടവരും ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിത്ത വിധം തകര്‍ന്നു പോയവരുമാണ്. 

അതിനിടെ, അമേരിക്കന്‍ -തുര്‍ക്കി പൗര അയ്‌സെനൂര്‍ എസ്ഗി എയ്ഗിയുടെ മൃതദേഹം ഖബറടക്കാനായി പശ്ചിമ തുര്‍ക്കിയയിലെ സ്വദേശമായ ഈജിയന്‍ നഗരം ദിദിമിലേക്ക് കൊണ്ടുപോയി.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് 26കാരിയായ അയ്‌സെനൂര്‍ ഇസ്
ഈല്‍ സൈനികരുടെ വെടിയേറ്റു മരിച്ചത്. അബദ്ധത്തില്‍ വെടിയേറ്റാണ് അയ്‌സെനൂര്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്‌റാഈല്‍ സൈന്യം ന്യായീകരിച്ചതെങ്കിലും സംഭവത്തെക്കുറിച്ച് സ്വന്തംനിലക്ക് അന്വേഷണം നടത്തുമെന്ന് തുര്‍ക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്.

Israeli airstrikes in Gaza have resulted in the deaths of 26 Palestinians, including several children, amid continued conflict. The latest attacks targeted homes and refugee camps, exacerbating the humanitarian crisis in the region. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  a day ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  a day ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  a day ago
No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  a day ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  a day ago
No Image

രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  a day ago
No Image

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്

National
  •  2 days ago
No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  2 days ago
No Image

പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം

Kerala
  •  2 days ago