HOME
DETAILS

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

  
Web Desk
October 07, 2024 | 5:19 AM

A Year of Silence The Global Inaction Amidst Israels Occupation and Genocide in Gaza

ചുവന്നു തുടുത്ത തീഗോളങ്ങള്‍ മഴയായ് പെയ്തിറങ്ങുന്ന ഗസ്സ. അവിടുത്തെ കാറ്റിനും മണ്ണിനും കടും ചോരയുടെ നിറമാണ്. വെടിമരുന്നിന്റെ രൂക്ഷമായ ഗന്ധമാണ്. പൊടിയും പുകയും തീര്‍ക്കുന്ന മറക്കുള്ളില്‍ മരണത്തിന്റെ തണുപ്പങ്ങനെ തളംകെട്ടി നില്‍ക്കുകയാണ്. മരണമുനമ്പിലിരുന്ന് പതിനായിരക്കണക്കായ അനാഥക്കുഞ്ഞുങ്ങള്‍ ചേര്‍ന്നിരിക്കാനൊരു പിരിശത്തണല്‍ തേടുന്നു. ഒലിവിലകളില്‍ ചോരത്തുള്ളികള്‍ ഇറ്റി തീരുന്നില്ലവിടെ. ഇതെല്ലാം ലോകം ഒരു തല്‍സമയക്കാഴ്ചയായി കണ്ടുകൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടമെന്ന ടാഗ് ലൈന്‍ ചേര്‍ത്തു വെച്ച്. 

ഇസ്‌റാഈലിന്റെ അധിനിവേശവും വംശഹത്യയും ഒരാണ്ട് പിന്നിടുമ്പോഴും കാഴ്ചക്കാരെന്നതിനപ്പുറം സയണിസ്റ്റ് രാജ്യത്തിന്റെ യുദ്ധവെറി നിര്‍ത്താനോ അതിനായി സമ്മര്‍ദ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനോ ലോകരാജ്യങ്ങള്‍ക്കായിട്ടില്ല. യുദ്ധം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ ഐക്യരാഷ്ട്രസഭ സൈനിക നടപടി നിര്‍ത്തിവയ്ക്കാനും സമാധാന ചര്‍ച്ച നടത്താനും ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് നിരന്തരമായി പ്രമേയങ്ങളിലൂടെയും താക്കീതുകളിലൂടെയും ഇസ്‌റാഈലിനെ വിലക്കാന്‍ യു.എന്‍ ശ്രമിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ അഹന്തയുടെ മൂര്‍ത്തീ രൂപമായ സയണിസ്റ്റഭീകരര്‍ തയാറായിട്ടില്ല. 

2023 ഒക്ടോബറിനു ശേഷം 23തവണ ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളെ ഇസ്‌റാഈല്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.  കഴിഞ്ഞ സെപ്റ്റംബര്‍ 29ന് സുരക്ഷാ കൗണ്‍സിലില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതിങ്ങനെയാണ്. 'അടിന്തരമായി വെടിനിര്‍ത്തണം. രണ്ടു രാജ്യങ്ങള്‍ എന്നത് മാത്രമാണ് ശാശ്വത പരിഹാരം. നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ഇസ്‌റാഈല്‍ നടത്തുന്ന നരമേധം ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല'. വൈകാരികമായ ആ വാക്കുകള്‍  പക്ഷേ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. 

അധിനിവേശം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളും പ്രമേയങ്ങളും തള്ളിക്കളയാന്‍ ഇസ്‌റാഈലിന് കരുത്ത് പകരുന്നത് അമേരിക്കയുടെ ഉറച്ച പിന്തുണയും റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ മൗനവുമാണ്. ഇസ്‌റാഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക പൂര്‍ണമായും ഇസ്‌റാഈല്‍ പക്ഷത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

 വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഈ വര്‍ഷമാദ്യം പശ്ചിമേഷ്യയിലെത്തിയിരുന്നു. ഇസ്‌റാഈലിലും പിന്നാലെ ഈജിപ്ത്, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയ ആന്റണി ബ്ലിങ്കണ്‍ ഇവിടങ്ങളിലെ ഭരണനേതൃത്വങ്ങളുമായി പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇസ്‌റാഈല്‍ഫലസ്തീന്‍ യുദ്ധം തുടങ്ങിയതിന് ശേഷം  അഞ്ചു തവണ ആന്റണി ബ്ലിങ്കണ്‍ പശ്ചിമേഷ്യയിലെത്തിയിരുന്നു. എന്നാല്‍ ഇസ്‌റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാനോ ഗസ്സയിലെ കൂട്ടുക്കുരുതി അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കാനോ യു.എസിനായില്ല. 

രക്ഷാസമിതി ചര്‍ച്ചകളിലും പൊതുസഭയിലെ വോട്ടെടുപ്പിലും അമേരിക്ക ഇസ്‌റാഈലിനെ പിണക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇസ്‌റാഈലിനെ അപലപിക്കുന്ന പ്രമേയം പോലും വീറ്റോ ചെയ്യാന്‍ അമേരിക്ക മുന്നില്‍ നിന്നു. ശക്തന്റെ നീതി എന്ന ഇസ്‌റാഈല്‍ തത്വത്തിനൊപ്പം നില്‍ക്കുകയാണ് അമേരിക്ക. യു.എന്‍ പ്രമേയങ്ങള്‍ കര്‍ശനമായി വിലക്കുമ്പോഴും ഇസ്‌റാഈലിനുള്ള ആയുധ വിതരണം തുടരുകയാണ് അമേരിക്ക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  2 days ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  2 days ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  2 days ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  2 days ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  2 days ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  2 days ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  2 days ago