
'ഫ്രീ ഫലസ്തീന്' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

'നദി മുതല്‍ സമുദ്രം വരെ ഫലസ്തീന് സ്വതന്ത്രമാവും' ലോകത്തെ മുഴുവന്‍ സാക്ഷി നിര്‍ത്തി ഒരു ജനതയെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാനായി ഇറങ്ങിത്തിരിച്ച ഇസ്റാഈല്‍ എന്ന ഭീകര രാജ്യത്തിനെതിരെ ഒരിക്കല്‍ കൂടി ലോകമെങ്ങും തെരുവിലിറങ്ങി. ഫലസ്തീനു മേല്‍ മരണം വര്‍ഷിച്ചു തുടങ്ങിയിട്ട് ഒരാണ്ട് പിന്നിടുന്ന നാലില്‍ ലോകത്തിന്റെ ഓരോ കോണില്‍ നിന്നും ഒരിക്കല്‍ കൂടി തൊണ്ടപൊട്ടുമാറ് മുദ്രാവാക്യങ്ങളുയര്‍ന്നു. ഫ്രീ ഫലസ്തീന്..മനുഷ്യരക്തം കുടിച്ച് മതിവരാത്ത ഇസ്റാഈല്‍ നരാധമരേ നിങ്ങളുടെ ക്രൂരതകള്‍ അവസാനിപ്പിക്കുക. ഫലസ്തീനിലെ കുരുന്നുകളെ ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കുക. 'നദി മുതല്‍ സമുദ്രം വരെ അവരെ സ്വതന്ത്രരാക്കുക. അവരുടെ മണ്ണ് അവര്‍ക്ക് തിരിച്ചു നല്‍കുക. ഒലിവുകളും അത്തികളും പൂത്തുലയുന്ന ആവരുടെ നാട്ടില്‍ അവരെ സ്വസ്ഥമാക്കുക....കഴിഞ്ഞ ദിവസം ലോകത്തിന്റെ ഓരോ മുക്കും മൂലയും ഫലസ്തീന് ജനതക്കായുള്ള ഐക്യദാര്ഢ്യമാവുകയായിരുന്നു ഒരിക്കല്‍ കൂടി.
Hundreds of protesters united in Ontario, Canada, to condemn the Israeli atrocities in Gaza and Lebanon. pic.twitter.com/ndcmKDzH6h
— Quds News Network (@QudsNen) October 6, 2024
യൂറോപ്യന്‍ നഗരങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സംഘടിപ്പിച്ച ഫലസ്തീന് അനുകൂല റാലികളില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കറുത്ത വസ്ത്രം ധരിച്ചും മുഖം മറച്ചുമാണ് റോമില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നത്. ബോട്ടിലുകളും പേപ്പറുകളും ബോംബിന് സമാനമായി പൊലിസിന് നേരെ വലിച്ചെറിഞ്ഞുമാണ് നഗരത്തില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. 'ഫലസ്തീന് സ്വാതന്ത്ര്യം, ലെബനാന് സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ഫലസ്തീന് പതാകയേന്തിയായിരുന്നു പ്രകടനം. എന്നാല്‍ സുരക്ഷാ മുന്കരുതലിനെ തുടര്‍ന്ന് അധികൃതര്‍ പ്രതിഷേധക്കാരെ തടഞ്ഞു.
German police arrested a pro-Palestine protester in a wheelchair at a pro-Palestine protest in Berlin. pic.twitter.com/4HiK21Zy4z
— Quds News Network (@QudsNen) October 6, 2024
ലണ്ടനില്‍ റസ്സല്‍ സ്ക്വയറില്‍ നടന്ന പ്രതിഷേധത്തിലും ആയിരങ്ങള്‍ ഒത്തുകൂടി. ബാര്‍ക്ലേസ് ബാങ്കും ബ്രിട്ടീഷ് മ്യൂസിയവും ഉള്‍പ്പെടെ ഇസ്റാഈലിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതിനിടെ ഫലസ്തീന് അനുകൂലികളും ഇസ്റാഈല്‍ പക്ഷക്കാരും തമ്മില്‍ പ്രദേശത്ത് തര്‍ക്കമുണ്ടായതായും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും മാധ്യമമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മന്‍ നഗരമായ ഹംബര്‍ഗില്‍ നടന്ന പ്രകടനത്തില്‍ വംശഹത്യ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യ മുയര്‍ത്തി ഫലസ്തീന്, ലെബനാന് പതാകയുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സമരക്കാരെ പൊലിസ് അടിച്ചമര്‍ത്തി.
Watch | German police brutally disperse and attack a peaceful protest for Palestine in Berlin, Germany, today. pic.twitter.com/pbGyCZeBHK
— Quds News Network (@QudsNen) October 6, 2024
ഇസ്റാഈല്‍ അനുകൂലിയായ ഒരാള്‍ സമരക്കാരിയെ അക്രമിക്കുന്നതും കഫിയ പിടിച്ചു പറിക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം.
A genocide supporter in Berlin, Germany, attacked a pro-Palestine protester woman and violently tore off a keffiyeh from her head. pic.twitter.com/3qONh6bkgO
— Quds News Network (@QudsNen) October 6, 2024
യു.എസ്, ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലാന്റ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, ഫിലിപ്പൈന്‍സ്, സ്വീഡന്, ജപ്പാന്, കാനഡ,ബെല്‍ജിയം തുടങ്ങി വിവിധയിടങ്ങളില്‍ ഫലസ്തീന് അനുകൂല റാലികള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ വാഷിങ്ടണിലും ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലും പ്രതിഷേധം അലയടിച്ചു. യുഎസില്‍ ഒരാള്‍ സ്വയം തീകൊളുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പൊലിസിന്റെ ഇടപെടല്‍ മൂലമാണ് അത്യാഹിതം ഒഴിവായത്. സോളിലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നു. വംശഹത്യയുടെ ഒരു വര്‍ഷം ചെറുത്തു നില്പിന്റേയും എന്ന ബാനറേന്തിയാണ് പ്രതിഷേധക്കാര്‍ അണി നിരന്നത്. പാരിസില്‍ സമാധാനപരമായ പ്രതിഷേധമാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 10 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 10 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 10 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 10 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 10 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 10 days ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 10 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 10 days ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 10 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 10 days ago
വയനാട് സ്വദേശി ഇസ്റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 11 days ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 11 days ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 11 days ago
വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും
National
• 11 days ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 11 days ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 11 days ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 11 days ago
യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം
uae
• 11 days ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 11 days ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 11 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 11 days ago