HOME
DETAILS

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

  
October 11, 2024 | 3:30 AM

No wages only service Literacy Prerakumar - sales are suffering

കോഴിക്കോട്: വേതനമില്ലാതെ, കടുത്ത വേദനയിൽ കഴിയുകയാണ് സാക്ഷരതാ പ്രേരക്മാര്‍. തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചതിലെ അവ്യക്തതയാണ് ഇവരുടെ ദുരിതമേറ്റുന്നത്. നോഡല്‍ പ്രേരകുമാര്‍ക്ക് 15000 രൂപയും പ്രേരക്മാര്‍ക്ക് 12000 രൂപയുമാണ് മാസവേതനം. ഇതുപോലും കൃത്യമായി ലഭിക്കുന്നില്ല. 

2023 സെപ്റ്റംബറിലാണ്  തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇവരെ പുനര്‍വിന്യസിച്ചത്.  60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും വേതനം നല്‍കാനായിരുന്നു തീരുമാനം. 2024 ഏപ്രില്‍ മുതല്‍ വേതനം മുഴുവനും തദ്ദേശസ്ഥാപനങ്ങള്‍ നല്‍കാനും മൂന്നുമാസം കൂടുമ്പോള്‍ തുകയുടെ 40 ശതമാനം സാക്ഷരതാമിഷന്‍ അനുവദിച്ചുനല്‍കാനും തീരുമാനമായി. 

ഇതുപ്രകാരം മിക്ക പഞ്ചായത്തുകളും വേതനം നല്‍കി. എന്നാല്‍ ജൂണിലെ ഉത്തരവ് വീണ്ടും പ്രതിസന്ധിയിലാക്കി. 
ഇതുപ്രകാരം 60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും നല്‍കുമെന്നാണ്. എന്നാല്‍ ഇതിനുശേഷം വേതനം മുടങ്ങുന്നത് തുടര്‍ക്കഥയായി. ജൂണ്‍ മുതല്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം മാത്രമാണ് ലഭിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കനുസരിച്ച് പലയിടത്തും കുടിശ്ശികയേറുമെന്ന് പ്രേരകുമാർ തന്നെ പറയുന്നു. മുന്‍പ് സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങൾ മാത്രമായിരുന്നു ഇവരുടെ ജോലി. ഇപ്പോള്‍ പഞ്ചായത്തു പ്രവര്‍ത്തനങ്ങളില്‍ക്കൂടി സഹകരിക്കണം. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.

4,7,10 തുല്യതാ ക്ലാസ് പഠിതാക്കളെ കണ്ടെത്തല്‍, രജിസ്റ്റര്‍ ചെയ്യല്‍, ക്ലാസുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്.  രാവിലെ മുതല്‍ പഞ്ചായത്തുകളിൽ ജോലി നോക്കണം. ശേഷമാണ് സാക്ഷരതാ ജോലികള്‍ക്ക് സമയം കണ്ടെത്തേണ്ടത്. ഇത് ഇരട്ടിപ്രഹരമായി. എന്നിട്ടും ഓണക്കാലത്തുപോലും വേതനം നല്‍കാത്തത് കടുത്ത ക്രൂരതയാണെന്ന് കെ.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  3 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  3 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  3 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  3 days ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  3 days ago
No Image

ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  3 days ago
No Image

പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ

Kerala
  •  3 days ago
No Image

എറണാകുളത്ത് ഭരണത്തുടർച്ചക്കായുള്ള നെട്ടോട്ടത്തിൽ യു.ഡി.എഫ്; മെട്രോ നഗരത്തിലെ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  3 days ago

No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  3 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  3 days ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  3 days ago