HOME
DETAILS

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

  
October 11, 2024 | 3:30 AM

No wages only service Literacy Prerakumar - sales are suffering

കോഴിക്കോട്: വേതനമില്ലാതെ, കടുത്ത വേദനയിൽ കഴിയുകയാണ് സാക്ഷരതാ പ്രേരക്മാര്‍. തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചതിലെ അവ്യക്തതയാണ് ഇവരുടെ ദുരിതമേറ്റുന്നത്. നോഡല്‍ പ്രേരകുമാര്‍ക്ക് 15000 രൂപയും പ്രേരക്മാര്‍ക്ക് 12000 രൂപയുമാണ് മാസവേതനം. ഇതുപോലും കൃത്യമായി ലഭിക്കുന്നില്ല. 

2023 സെപ്റ്റംബറിലാണ്  തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇവരെ പുനര്‍വിന്യസിച്ചത്.  60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും വേതനം നല്‍കാനായിരുന്നു തീരുമാനം. 2024 ഏപ്രില്‍ മുതല്‍ വേതനം മുഴുവനും തദ്ദേശസ്ഥാപനങ്ങള്‍ നല്‍കാനും മൂന്നുമാസം കൂടുമ്പോള്‍ തുകയുടെ 40 ശതമാനം സാക്ഷരതാമിഷന്‍ അനുവദിച്ചുനല്‍കാനും തീരുമാനമായി. 

ഇതുപ്രകാരം മിക്ക പഞ്ചായത്തുകളും വേതനം നല്‍കി. എന്നാല്‍ ജൂണിലെ ഉത്തരവ് വീണ്ടും പ്രതിസന്ധിയിലാക്കി. 
ഇതുപ്രകാരം 60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും നല്‍കുമെന്നാണ്. എന്നാല്‍ ഇതിനുശേഷം വേതനം മുടങ്ങുന്നത് തുടര്‍ക്കഥയായി. ജൂണ്‍ മുതല്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം മാത്രമാണ് ലഭിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കനുസരിച്ച് പലയിടത്തും കുടിശ്ശികയേറുമെന്ന് പ്രേരകുമാർ തന്നെ പറയുന്നു. മുന്‍പ് സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങൾ മാത്രമായിരുന്നു ഇവരുടെ ജോലി. ഇപ്പോള്‍ പഞ്ചായത്തു പ്രവര്‍ത്തനങ്ങളില്‍ക്കൂടി സഹകരിക്കണം. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.

4,7,10 തുല്യതാ ക്ലാസ് പഠിതാക്കളെ കണ്ടെത്തല്‍, രജിസ്റ്റര്‍ ചെയ്യല്‍, ക്ലാസുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്.  രാവിലെ മുതല്‍ പഞ്ചായത്തുകളിൽ ജോലി നോക്കണം. ശേഷമാണ് സാക്ഷരതാ ജോലികള്‍ക്ക് സമയം കണ്ടെത്തേണ്ടത്. ഇത് ഇരട്ടിപ്രഹരമായി. എന്നിട്ടും ഓണക്കാലത്തുപോലും വേതനം നല്‍കാത്തത് കടുത്ത ക്രൂരതയാണെന്ന് കെ.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  6 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  6 hours ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  7 hours ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  7 hours ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  8 hours ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  8 hours ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  8 hours ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  9 hours ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  9 hours ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  9 hours ago