HOME
DETAILS

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

  
October 11, 2024 | 3:30 AM

No wages only service Literacy Prerakumar - sales are suffering

കോഴിക്കോട്: വേതനമില്ലാതെ, കടുത്ത വേദനയിൽ കഴിയുകയാണ് സാക്ഷരതാ പ്രേരക്മാര്‍. തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചതിലെ അവ്യക്തതയാണ് ഇവരുടെ ദുരിതമേറ്റുന്നത്. നോഡല്‍ പ്രേരകുമാര്‍ക്ക് 15000 രൂപയും പ്രേരക്മാര്‍ക്ക് 12000 രൂപയുമാണ് മാസവേതനം. ഇതുപോലും കൃത്യമായി ലഭിക്കുന്നില്ല. 

2023 സെപ്റ്റംബറിലാണ്  തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇവരെ പുനര്‍വിന്യസിച്ചത്.  60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും വേതനം നല്‍കാനായിരുന്നു തീരുമാനം. 2024 ഏപ്രില്‍ മുതല്‍ വേതനം മുഴുവനും തദ്ദേശസ്ഥാപനങ്ങള്‍ നല്‍കാനും മൂന്നുമാസം കൂടുമ്പോള്‍ തുകയുടെ 40 ശതമാനം സാക്ഷരതാമിഷന്‍ അനുവദിച്ചുനല്‍കാനും തീരുമാനമായി. 

ഇതുപ്രകാരം മിക്ക പഞ്ചായത്തുകളും വേതനം നല്‍കി. എന്നാല്‍ ജൂണിലെ ഉത്തരവ് വീണ്ടും പ്രതിസന്ധിയിലാക്കി. 
ഇതുപ്രകാരം 60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും നല്‍കുമെന്നാണ്. എന്നാല്‍ ഇതിനുശേഷം വേതനം മുടങ്ങുന്നത് തുടര്‍ക്കഥയായി. ജൂണ്‍ മുതല്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം മാത്രമാണ് ലഭിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കനുസരിച്ച് പലയിടത്തും കുടിശ്ശികയേറുമെന്ന് പ്രേരകുമാർ തന്നെ പറയുന്നു. മുന്‍പ് സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങൾ മാത്രമായിരുന്നു ഇവരുടെ ജോലി. ഇപ്പോള്‍ പഞ്ചായത്തു പ്രവര്‍ത്തനങ്ങളില്‍ക്കൂടി സഹകരിക്കണം. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.

4,7,10 തുല്യതാ ക്ലാസ് പഠിതാക്കളെ കണ്ടെത്തല്‍, രജിസ്റ്റര്‍ ചെയ്യല്‍, ക്ലാസുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്.  രാവിലെ മുതല്‍ പഞ്ചായത്തുകളിൽ ജോലി നോക്കണം. ശേഷമാണ് സാക്ഷരതാ ജോലികള്‍ക്ക് സമയം കണ്ടെത്തേണ്ടത്. ഇത് ഇരട്ടിപ്രഹരമായി. എന്നിട്ടും ഓണക്കാലത്തുപോലും വേതനം നല്‍കാത്തത് കടുത്ത ക്രൂരതയാണെന്ന് കെ.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് മുൻ നയതന്ത്രജ്ഞന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; ഇറാൻ ഉപരോധത്തിന് പിന്നിലെ 'ഇസ്റാഈൽ ബന്ധം' പുറത്തെന്ന് ഹാക്കർമാർ

International
  •  2 days ago
No Image

ഡല്‍ഹിയില്‍ ജഡ്ജിയുടെ ആത്മഹത്യ: ഭാര്യക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

National
  •  2 days ago
No Image

ഡല്‍ഹിയില്‍ വന്‍തീപിടിത്തം;  ഒമ്പത് മരണം

National
  •  2 days ago
No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  2 days ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  2 days ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  2 days ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  2 days ago
No Image

  25 വര്‍ഷത്തെ ഒളിവുജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് പൊലിസിന്റെ 'എഐ' തന്ത്രം

Kerala
  •  2 days ago
No Image

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

latest
  •  2 days ago
No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  2 days ago