HOME
DETAILS

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

  
March 06, 2026 | 1:15 AM

War enters sixth day signaling spread death toll rises

തെഹ്‌റാന്‍/റിയാദ്/തെല്‍അവീവ്: ഇറാനെ ആക്രമിച്ച് ഇസ്‌റാഈലും യു.എസും പശ്ചിമേഷ്യയില്‍ തുടങ്ങിവച്ച യുദ്ധം ആറുദിവസം പിന്നിട്ടതോടെ മരണസംഖ്യ കൂടുന്നു. ഒപ്പം യുദ്ധം കൂടുതല്‍ തലത്തിലേക്ക് വ്യാപിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.  

ശനിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,250 കവിഞ്ഞു. ഇതില്‍ ഇരുനൂറോളം പേരും  സ്‌കൂള്‍ വിദ്യാർഥികളാണ്. ഇതോടൊപ്പം ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കര, വ്യോമ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറും കവിഞ്ഞു. 

തങ്ങളുടെ പ്രത്യാക്രമണത്തില്‍ ഇതുവരെ 500ലധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത സുരക്ഷാ സമിതി മേധാവിയായ അലി ലാരിജാനി സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 500ലധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനി ട്രംപ് കണക്കുകൂട്ടട്ടെ, അമേരിക്കയ്ക്കാണോ അതോ ഇസ്‌റാഈലിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന്- അദ്ദേഹം കുറിച്ചു.

അതിനിടെ, ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ ബുസൈദി മുന്നോട്ടുവച്ച ചര്‍ച്ചാ നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞു. യുദ്ധത്തിന് മുന്‍പ് നടന്ന ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥത വഹിച്ചിരുന്നു.  അയത്തുല്ല ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് നിങ്ങള്‍ കനത്ത വില നല്‍കേണ്ടി വരും. ദൈവം ഇച്ഛിച്ചാല്‍ ഈ പോരാട്ടം തുടരും - ലാരിജാനി മുന്നറിയിപ്പ് നല്‍കി. 

ഇന്നലെ ഇറാനും ഇസ്‌റാഈലും പരസ്പരം കനത്ത ആക്രമണമാണ് നടത്തിയത്. തെൽ അവീവിലും തെഹ്റാനിലും നിരവധി  ആക്രമണങ്ങള്‍ ഉണ്ടായി. ഇസ്‌റാഈലിന് നേരെ ഇറാന്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ പ്രയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതുവരെ കുറഞ്ഞത് ആറ് ക്ലസ്റ്റര്‍ മിസൈലുകളെങ്കിലും ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടതായി പ്രമുഖ ഇസ്‌റാഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രയോഗിക്കുന്ന ബാലസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന വാര്‍ഹെഡുകള്‍ ആകാശത്തുവെച്ച് തന്നെ പൊട്ടിത്തെറിക്കുകയും അതിനുള്ളിലെ 20 ഓളം ചെറിയ ബോംബുകള്‍ പ്രതിരോധസംവിധാനങ്ങളെ മറികടന്ന് എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ചിതറി വീഴുകയും ചെയ്യും.  ഇത്തരം ആക്രമണങ്ങള്‍ കനത്ത നാശമാണ് ഇസ്‌റാഈലില്‍ വരുത്തിവച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഗള്‍ഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇന്നലെയും ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ ഇറാന്‍ നടത്തി. യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌ഫോടനം ആരും ആസൂത്രണം ചെയ്തതല്ലെങ്കില്‍ എന്റെ മകന്‍ എങ്ങനെ മരിച്ചു?'; 19 വര്‍ഷം കഴിഞ്ഞിട്ടും നീതിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാതെ മലേഗാവ് ഇരകള്‍

National
  •  2 days ago
No Image

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

ഇസ്‌റാഈലിന് വേണ്ടി ചാരവൃത്തി; ഒരാള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ 

International
  •  2 days ago
No Image

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനമില്ല; കര്‍ശന നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍ 

National
  •  2 days ago
No Image

ബോട്ടുകളില്‍ ഇരച്ചെത്തി, കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍ സൈന്യം... ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.ആര്‍.ജി.സി 

International
  •  2 days ago
No Image

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റ് മാത്രം- ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

കുളത്തൂപ്പുഴയില്‍ വീട്ടമ്മക്ക് സൂര്യതാപമേറ്റു; കൈകളില്‍ പൊള്ളല്‍; ജാഗ്രത നിര്‍ദേശം

Kerala
  •  2 days ago
No Image

ഉഷ്ണതരംഗ മുന്നറിയിപ്പ്: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ നീട്ടിയതോടെ ഒമാന്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു; സ്വര്‍ണത്തിനും മുന്നേറ്റം

oman
  •  2 days ago
No Image

സംസ്ഥാനത്ത് കനത്ത ചൂട്; പാലക്കാട്, കൊല്ലം,തൃശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് 

Kerala
  •  2 days ago