HOME
DETAILS

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

  
October 14, 2024 | 3:10 AM

The case is being reheard for months Opposition says CPM-BJP collusion

തിരുവനന്തപുരം: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മാസപ്പടി കേസ് വീണ്ടും  ചർച്ചയാകുമ്പോൾ സി.പി.എം- ബി.ജെ.പി ഒത്തുകളി ആരോപണം ശക്തമാക്കി പ്രതിപക്ഷം. കഴിഞ്ഞദിവസം നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലും ബില്ലുകളിന്മേൽ നടന്ന ചർച്ചയ്ക്കിടയിലുമൊക്കെ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയം സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ തെളിവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 

ഇന്നലെ എസ്.എഫ്.ഐ.ഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തുവെന്ന വാർത്തകൾ പുറത്തുവന്നപ്പോഴും ഒത്തുകളിയെന്ന വിമർശനം തന്നെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കേസിൽ  സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകകൻ പറഞ്ഞു. 

കേന്ദ്ര അന്വേഷണങ്ങളെല്ലാം പ്രഹസനമാണെന്നും സുധാകരൻ പറഞ്ഞു.എസ്.എഫ്.ഐ.ഒ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നില്ലെന്നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എ മൂവാറ്റുപുഴയിൽ പ്രതികരിച്ചത്. കേന്ദ്രസർക്കാർ നടപടികൾ വീണയെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. 

അന്വേഷണം സത്യസന്ധമെങ്കിൽ കേന്ദ്ര സർക്കാർ ഇ.ഡി അന്വേഷണം ഏർപ്പെടുത്തിയേനെയെന്നും മാത്യു പറഞ്ഞു. അതേസമയം, കേസ് രണ്ടുകമ്പനികൾ തമ്മിലുള്ളതാണെന്ന നിലപാട് ആവർത്തിക്കുകയാണ് സി.പി.എം. ഇന്നലെ കണ്ണൂരിൽ വാർത്താസമ്മേളനം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രണ്ടു കമ്പനികൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പാർട്ടി മറുപടി പറയേണ്ട കാര്യമെന്തെന്ന ചോദ്യമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങൾ


തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട്  ഉയർന്ന നിരവധി ചോദ്യങ്ങൾക്ക് മാസങ്ങൾ പിന്നിട്ടിട്ടും വിശ്വാസയോഗ്യമായ മറുപടി നൽകാൻ വീണാ വിജയനോ അവരുടെ കമ്പനിയായ എക്‌സാലോജിക്കിനോ കഴിഞ്ഞിട്ടില്ല. ഇടപാടിൽ ദുരൂഹതയൊന്നുമില്ലെന്ന വാദത്തെ പൂർണമായും ഖണ്ഡിക്കുംവിധമായിരുന്നു തുടക്കത്തിൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ രജിസ്ട്രാർ ഓഫ് കമ്പനീസ് നൽകിയ റിപ്പോർട്ട്. 

സേവനകരാറിന്റെ മറവിൽ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്ന ഗുരുതര പരാമർശവും ആർ.ഒ.സി റിപ്പോർട്ടിലുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ രേഖയോ പൊതുയോഗം അംഗീകരിച്ച കണക്കോ ഇല്ല. പണം വാങ്ങിയത് സേവനത്തിനാണ് എന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കാൻ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. 

സി.എം.ആർ.എൽ എക്‌സാലോജിക്കിന് നൽകിയ പണത്തിന് ജി.എസ്.ടി അടച്ചതിന്റെ വിവരങ്ങൾ മാത്രമാണ് എക്‌സാലോജിക്ക് കൈമാറിയത്. എന്ത് സേവനമാണ് തന്റെ കമ്പനി സി.എം.ആർ.എല്ലിന് നൽകിയതെന്ന് വിശദീകരിക്കാൻ കഴിയുന്ന രേഖകൾ പുറത്തുവിടാനോ ഏജൻസികൾക്ക് മുന്നിൽ ഹാജരാക്കാനോ വീണ വിജയന് കഴിഞ്ഞിട്ടില്ല. 

കരിമണൽ കമ്പനി വീണയ്ക്ക് പണം നൽകിയത് അഴിമതിയുടെ പരിധിയിൽ വരുന്നതാണെങ്കിൽ എന്ത് അഴിമതിയാണ് നടന്നിട്ടുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്. മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റിൽ രേഖപ്പെടുത്തിയിരുന്ന ‘പി.വി’ എന്ന ചുരുക്കപ്പേര് ആരുടേതാണെന്ന  ചോദ്യത്തിനും രാഷ്ട്രീയ കേരളത്തിന്  ഉത്തരം ലഭിച്ചിട്ടില്ല.

 

നിയമസഭയിൽ ആയുധമാക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാനിക്കാൻ രണ്ടുദിവസം ശേഷിക്കുന്നതിനിടെയുണ്ടായ എസ്.എഫ്.ഐ.ഒ നീക്കം പ്രതിപക്ഷം ആയുധമാക്കും. സി.പി.എം- ബി.ജെ.പി ഒത്തുകളി ആരോപണം ഉന്നയിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ മാസപ്പടി വിവാദം വീണ്ടും ചർച്ചാവിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം.

കഴിഞ്ഞദിവസം മാത്യു കുഴൽനാടൻ മാസപ്പടി വിവാദമായി ബന്ധപ്പെട്ട ആരോപണങ്ങൾ സഭയിൽ ഉന്നയിച്ചത് ബഹളത്തിനിടയാക്കിയിരുന്നു. വിവാദം സംബന്ധിച്ച്  മുഖ്യമന്ത്രി സഭയിൽ മറുപടി നൽകുകയും ചെയ്തിരുന്നു.  അടുത്തദിവസം സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയേറെയാണ്.

 

 

 

In Thiruvananthapuram, after months of hiatus, the "Masappadi" case is back in discussions, prompting the opposition to intensify allegations of collusion between CPI(M) and BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  8 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  8 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  8 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  8 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  8 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  8 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  8 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  8 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  8 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  8 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  8 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  8 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  8 days ago