HOME
DETAILS

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

  
Muqthar
July 10 2025 | 04:07 AM

Etihad Rail to launch passenger service in 2026 Route map stations and more details here

ദുബൈ: യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയായ ഇത്തിഹാദിലൂടെ (Etihad Rail) അടുത്ത വര്‍ഷം മുതല്‍ യാത്രാ ട്രെയിനുകള്‍ ഓടിത്തുടങ്ങും. 17 വര്‍ഷത്തെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ദേശീയ റെയില്‍ പാതയിലൂടെ അതിവേഗ ട്രെയിന്‍ കുതിക്കുമ്പോള്‍, അബൂദബിയില്‍ നിന്ന് ദുബൈയിലെത്താന്‍ 30 മിനിറ്റ് മതിയാകും എന്നതാണ് ഏറെ ആവേശകരമായ കാര്യം.

2009ലാണ് ഇത്തിഹാദ് റെയില്‍ എന്ന സ്വപ്‌ന പദ്ധതിയിലേക്കുള്ള പ്രയാണം തുടങ്ങിയത്. ഹബ്ഷാനില്‍ നിന്ന് റുവൈസിലേക്ക് 264 കിലോമീറ്റര്‍ റൂട്ടിലൂടെ ഗ്രാന്യുലേറ്റഡ് സള്‍ഫര്‍ എത്തിക്കുക എന്ന ലക്ഷ്യം 2016ല്‍ പൂര്‍ത്തീകരിച്ചു. നാല് വര്‍ഷത്തിന് ശേഷം അബൂദബിയിലെ ഗുവൈഫാത്തില്‍ നിന്ന് കിഴക്കന്‍ തീരത്തെ ഫുജൈറയിലേക്കുള്ള നെറ്റ്‌വര്‍ക് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

2025-07-1009:07:50.suprabhaatham-news.png
 
 

യുഎഇയുടെ ദേശീയ റെയില്‍ ശൃംഖല

2009 ജൂണില്‍ സ്ഥാപിതമായ ഇത്തിഹാദ് റെയില്‍ ഒമാനെയും സഊദി അറേബ്യയെയും ബന്ധിപ്പിക്കുന്ന യു.എ.ഇയുടെ ദേശീയ റെയില്‍ ശൃംഖലയാണ്. യു.എ.ഇ ഫെഡറല്‍ സര്‍ക്കാരും അബൂദബി സര്‍ക്കാരുമാണ് ഇതിന് ധനസഹായം നല്‍കുന്നത്. 1,435 മില്ലി മീറ്റര്‍ സ്റ്റാന്‍ഡേഡ് ട്രാക്ക് ഗേജുള്ള ആധുനിക അതിവേഗ റെയില്‍ സംവിധാനത്തിന് 1,200 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അബൂദബിസഊദി അറേബ്യന്‍ അതിര്‍ത്തിയിലെ ഗുവൈഫാത്ത് മുതല്‍ കിഴക്കന്‍ തീരത്തെ ഫുജൈറ വരെ ഇത് നീളുന്നു. 2030 ആകുമ്പോഴേക്കും 60 ദശലക്ഷം ടണ്ണിലധികം ചരക്കുനീക്കം ഉണ്ടാകുമെന്നും, 36.5 ദശലക്ഷം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

നേട്ടങ്ങള്‍

* ഹൈവേകളില്‍ നിന്ന് ഭാരമേറിയ ചരക്കുകള്‍ ഒഴിവാകുകയും റോഡ് ഗതാഗതം സുഗമമാക്കുകയും ചെയ്യും.
* ട്രക്കുകള്‍ക്ക് പരിസ്ഥിതി സൗഹൃദപരമായ ഒരു ബദല്‍ വാഗ്ദാനം ചെയ്തുകൊണ്ട് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും.
* ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലോജിസ്റ്റിക്‌സ് മെച്ചപ്പെടുത്തും.

* വേഗമേറിയതും കൂടുതല്‍ വിശ്വാസ്യതയുള്ളതുമായ യാത്രയിലൂടെ സമൂഹങ്ങളെ ബന്ധിപ്പിക്കും.
ന്മപ്രധാന വ്യാപാരവ്യാവസായിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ പിന്തുണക്കും.

 

2025-07-1009:07:44.suprabhaatham-news.png
 
 

പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ 

*  ഒന്നാം ഘട്ടം: 2016ല്‍ ഹബ്ഷാനില്‍ നിന്ന് റുവൈസിലേക്ക് 264 കിലോമീറ്റര്‍ റൂട്ടിലൂടെ ഗ്രാന്യുലേറ്റഡ് സള്‍ഫര്‍ നീക്കം സാധ്യമാക്കി.

*  രണ്ടാം ഘട്ടം: 2023ല്‍ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റര്‍ റെയില്‍ ശൃംഖല പൂര്‍ത്തിയായി. ഇത് അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു. രാജ്യത്തുടനീളം ഗുഡ്‌സ് ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

*  മൂന്നാം ഘട്ടം: യു.എ.ഇയെ സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു നിര്‍ദിഷ്ട പാന്‍ജി.സി.സി റെയില്‍ ശൃംഖലയിലേക്കുള്ള കണക്ഷന്‍.

 

2025-07-1009:07:08.suprabhaatham-news.png
 
 

ചരക്ക് നീക്ക കേന്ദ്രങ്ങള്‍ 

അബൂദബിയിലെ ഖലീഫ തുറമുഖം, ദുബൈയിലെ ജബല്‍ അലി തുറമുഖം, ഫുജൈറ തുറമുഖം, അബൂദബി വ്യവസായ നഗരം, അല്‍ റുവൈസ്, ഗുവൈഫാത്ത് എന്നിവയുള്‍പ്പെടെ പ്രധാന തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും ഈ ശൃംഖല ബന്ധിപ്പിക്കുന്നു. ഇത് ലോജിസ്റ്റിക്‌സും വ്യാപാര ശേഷിയും വര്‍ധിപ്പിക്കുന്നു.

യാത്രാ ട്രെയിനുകളുടെ സവിശേഷതകള്‍ 

* സ്പീഡ്: മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വരെ.

* സമയ ലാഭം: അബൂദബിയില്‍ നിന്ന് ദുബൈയിലേക്കുള്ള സാധാരണ യാത്രയ്ക്ക് വെറും 50 മിനിറ്റ് സമയം. അതിവേഗ ട്രെയിനില്‍ 30 മിനിറ്റ്.

* സുഖ സൗകര്യങ്ങള്‍: ആധുനിക ട്രെയിനുകളില്‍ വിശാലമായ ഇരിപ്പിടങ്ങള്‍, വൈഫൈ എന്നിവ ഉണ്ടായിരിക്കും.

 

2025-07-1009:07:28.suprabhaatham-news.png
 
 

പ്രധാന സ്റ്റേഷനുകള്‍

* പ്രധാന പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനുകള്‍ അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലായിരിക്കും.
 
*  ബിസിനസ് ക്ലാസ് ലോഞ്ചുകള്‍, റീടെയില്‍ ഔട്‌ലെറ്റുകള്‍, കുടുംബ സൗഹൃദ സൗകര്യങ്ങള്‍ അവയില്‍ ഉണ്ടായിരിക്കും. ഇമാറാത്തി പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും സ്റ്റേഷന്റെ രൂപകല്‍പന.

*  ആദ്യ പാസഞ്ചര്‍ സ്റ്റേഷന്‍ ഫുജൈറയിലെ കംകമിലും തുടര്‍ന്ന്, ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപവും നിര്‍മിച്ചിരിക്കുന്നു. 

*  അബൂദബിയിലെ റീം ദ്വീപ്, സഅദിയാത് ദ്വീപ്, യാസ് ദ്വീപ് എന്നിവയും, ദുബൈയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും അല്‍ ജദ്ദാഫിനും സമീപമുള്ള സ്റ്റേഷനുകളുമാണ് മറ്റ് ആറ് പ്രധാന സ്റ്റേഷനുകള്‍.

* ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷന് സമീപം ദുബൈ സ്റ്റേഷന്‍ നിര്‍മാണത്തിലാണ്. 

* അബൂദബിയില്‍ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയെയും വേര്‍തിരിക്കുന്ന പൈപ് ലൈന്‍ ഇടനാഴിയില്‍, ദല്‍മ മാളിനും മുസഫ ബസ് സ്റ്റേഷനുമിടയ്ക്ക് ഫീനിക്‌സ് ആശുപത്രിയോട് ചേര്‍ന്ന് ഒരു സ്റ്റേഷന്‍ നിര്‍മിക്കും.

* ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന 1,200 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ശൃംഖല അബൂദബിയുടെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍ സില മുതല്‍ കിഴക്കന്‍ തീരത്തെ ഫുജൈറ വരെ നീണ്ടുനില്‍ക്കും.

* ഒമാനുമായി നെറ്റ്‌വര്‍ക്കിനെ ബന്ധിപ്പിക്കുക, പ്രാദേശിക കണക്റ്റിവിറ്റി കൂടുതല്‍ വികസിപ്പിക്കുക എന്നിവയാണ് ഭാവി പദ്ധതികള്‍.

* ഇത്തിഹാദ് റെയിലിനെ സംബന്ധിച്ചിടത്തോളം, അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനുകള്‍ തടസ്സമില്ലാത്ത മള്‍ട്ടി മോഡ് യാത്രയ്ക്കായി മെട്രോബസ് നെറ്റ്‌വര്‍ക്കുകളുമായി സംയോജിപ്പിക്കും.
യാത്രക്കാര്‍ക്ക് ഇസ്‌കൂട്ടറുകള്‍, ബൈക്കുകള്‍, മെച്ചപ്പെട്ട കാല്‍നട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാം.

2025-07-1009:07:43.suprabhaatham-news.png
 
 

അതിവേഗ ട്രെയിന്‍ 

അബൂദബിയെയും ദുബൈയെയും 30 മിനിറ്റിനുള്ളില്‍ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ ട്രെയിന്‍ പദ്ധതി 2025 ജനുവരി 23ന് അബൂദബിയിലെ അല്‍ ഫയ ഡിപ്പോയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ട്രെയിന്‍ ത്തില്‍ സഞ്ചരിക്കും. അബൂദബിയിലെ റീം ദ്വീപ്, യാസ് ദ്വീപ്, സഅദിയാത് ദ്വീപ്, സായിദ് വിമാനത്താവളം, ദുബൈയിലെ അല്‍ മക്തൂം വിമാനത്താവളം, ജദ്ദാഫ് എന്നീ ആറ് സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ട്. 
ഓരോ പാസഞ്ചര്‍ ട്രെയിനിനും 400 യാത്രക്കാരെ വഹിക്കാന്‍ കഴിയും. ട്രെയിനുകളിലെ ആധുനിക സൗകര്യങ്ങളില്‍ വൈഫൈ, വിനോദ സംവിധാനങ്ങള്‍, ചാര്‍ജിംഗ് പോയിന്റുകള്‍, ഭക്ഷണ പാനീയ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇത്തിഹാദ് റെയിലില്‍ യാത്ര ചെയ്യുന്നതിന് നോല്‍ കാര്‍ഡുകള്‍ സ്വീകരിക്കും. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ)യും ഇത്തിഹാദ് റെയിലും ടിക്കറ്റ് ബുക്കിംഗും പേയ്‌മെന്റും നോല്‍ സിസ്റ്റവുമായി സംയോജിപ്പിക്കാനുള്ള കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്.

യുഎഇഒമാന്‍ റെയില്‍ ലിങ്ക് 

2024ല്‍ യു.എ.ഇയും ഒമാനും ഇരു രാജ്യങ്ങളെയും ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള ഹഫീത് റെയില്‍ പദ്ധതി പ്രഖ്യാപിച്ചു. നിര്‍മാണം ആരംഭിക്കാന്‍ ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒരു കരാറില്‍ ഒപ്പുവച്ചു.

ഹഫീത് റെയില്‍ ഒമാനി തുറമുഖ നഗരമായ സൊഹാറിനെ യു.എ.ഇ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് 303 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ട്രാക്ക്.
പാസഞ്ചര്‍ ട്രെയിനുകള്‍ വരുന്നതോടെ സൊഹാറില്‍ നിന്ന് അബൂദബിയിലേക്കുള്ള യാത്രാ സമയം 1 മണിക്കൂര്‍ 40 മിനുട്ടായും, സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്കുള്ള യാത്രാ സമയം 47 മിനുട്ടായും കുറയും.

 

Etihad Rail is the long-awaited (and much-needed) major travel project that will soon connect all seven emirates. The best part We’ll soon be able to get to Abu Dhabi in just 30 minutes. Currently, the tracks in place only offer freight services but eventually, a passenger service will be introduced.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago
No Image

ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം

qatar
  •  a day ago
No Image

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

International
  •  a day ago
No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  a day ago