HOME
DETAILS

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

  
Shaheer
July 10 2025 | 01:07 AM

Hemachandran Murder Case Main Accused Confesses to Assault During Abduction

കോഴിക്കോട്: റിയൽഎസ്‌റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുമ്പോൾ വാഹനത്തിലിട്ട് മർദിച്ചിരുന്നതായി മുഖ്യപ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ സുൽത്താൻബത്തേരി പഴുപ്പത്തുർ പുല്ലബി വീട്ടിൽ നൗഷാദ് (35) ആണ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പണം തിരിച്ചു നൽകാത്തതിന്റെ പേരിലായിരുന്നു മർദിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിനായി ഹേമചന്ദ്രനെ വിളിച്ചുവരുത്താൻ കണ്ണൂർ സ്വദേശിയായ യുവതിയുടെ സഹായം തേടിയിരുന്നതായും നൗഷാദ് സമ്മതിച്ചു. എന്നാൽ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും നൗഷാദ് പറഞ്ഞു.

വിദേശത്ത് നിന്ന് ബംഗളൂരു വിമാനതാവളത്തിലിറങ്ങിയ നൗഷാദിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന് ഇയാൾ വീണ്ടും ആവർത്തിച്ചത്. നേരത്തെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലും പ്രതി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘം ഇത് മുഖവിലക്കെടുത്തിട്ടില്ല. പരസ്പര വിരുദ്ധമാണ് നൗഷാദിൻ്റെ മൊഴി. സഉൗദിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നൗഷാദിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു. കേസിൽ ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായാണ് പൊലിസ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനും, വിശദമായി ചോദ്യം ചെയ്യുന്നതിനുമായി മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

നൗഷാദ് എത്തിയത് രൂപം മാറി

കോഴിക്കോട്: വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാനും നൗഷാദ് ശ്രമം നടത്തി. നൗഷാദും ഒപ്പമുള്ളവരും നെടുമ്പാശേരിയിലേക്കായിരുന്നു ടിക്കറ്റ് എടുക്കുമെന്നറിയിച്ചത്. എന്നാൽ അന്വേഷണസംഘം നെടുമ്പാശേരിയിൽ എത്തുമെന്ന് മുൻകൂട്ടി കണ്ട് നൗഷാദ് മാത്രം ബംഗളൂരുവിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയ വിവരം പ്രതി അറിഞ്ഞിരുന്നില്ല. സഹോദരന് ബംഗളൂരു വിമാനതാവളത്തിലേക്ക് വരാനുണ്ടായിരുന്നതിനാലാണ് ഇവിടേക്ക് ടിക്കറ്റെടുത്തതെന്നാണ് നൗഷാദ് മറുപടി നൽകിയത്. മീശയും മുടിയും എടുത്ത് രൂപം മാറിയായിരുന്നു നൗഷാദിന്റെ വരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  an hour ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  2 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  2 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  2 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  2 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  3 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  3 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  3 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  3 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  3 hours ago