HOME
DETAILS

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

  
July 10 2025 | 01:07 AM

Hemachandran Murder Case Main Accused Confesses to Assault During Abduction

കോഴിക്കോട്: റിയൽഎസ്‌റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുമ്പോൾ വാഹനത്തിലിട്ട് മർദിച്ചിരുന്നതായി മുഖ്യപ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ സുൽത്താൻബത്തേരി പഴുപ്പത്തുർ പുല്ലബി വീട്ടിൽ നൗഷാദ് (35) ആണ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പണം തിരിച്ചു നൽകാത്തതിന്റെ പേരിലായിരുന്നു മർദിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിനായി ഹേമചന്ദ്രനെ വിളിച്ചുവരുത്താൻ കണ്ണൂർ സ്വദേശിയായ യുവതിയുടെ സഹായം തേടിയിരുന്നതായും നൗഷാദ് സമ്മതിച്ചു. എന്നാൽ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും നൗഷാദ് പറഞ്ഞു.

വിദേശത്ത് നിന്ന് ബംഗളൂരു വിമാനതാവളത്തിലിറങ്ങിയ നൗഷാദിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന് ഇയാൾ വീണ്ടും ആവർത്തിച്ചത്. നേരത്തെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലും പ്രതി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘം ഇത് മുഖവിലക്കെടുത്തിട്ടില്ല. പരസ്പര വിരുദ്ധമാണ് നൗഷാദിൻ്റെ മൊഴി. സഉൗദിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നൗഷാദിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു. കേസിൽ ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായാണ് പൊലിസ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനും, വിശദമായി ചോദ്യം ചെയ്യുന്നതിനുമായി മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

നൗഷാദ് എത്തിയത് രൂപം മാറി

കോഴിക്കോട്: വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാനും നൗഷാദ് ശ്രമം നടത്തി. നൗഷാദും ഒപ്പമുള്ളവരും നെടുമ്പാശേരിയിലേക്കായിരുന്നു ടിക്കറ്റ് എടുക്കുമെന്നറിയിച്ചത്. എന്നാൽ അന്വേഷണസംഘം നെടുമ്പാശേരിയിൽ എത്തുമെന്ന് മുൻകൂട്ടി കണ്ട് നൗഷാദ് മാത്രം ബംഗളൂരുവിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയ വിവരം പ്രതി അറിഞ്ഞിരുന്നില്ല. സഹോദരന് ബംഗളൂരു വിമാനതാവളത്തിലേക്ക് വരാനുണ്ടായിരുന്നതിനാലാണ് ഇവിടേക്ക് ടിക്കറ്റെടുത്തതെന്നാണ് നൗഷാദ് മറുപടി നൽകിയത്. മീശയും മുടിയും എടുത്ത് രൂപം മാറിയായിരുന്നു നൗഷാദിന്റെ വരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ

Kerala
  •  2 days ago
No Image

ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ

Kerala
  •  2 days ago
No Image

എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു

Football
  •  2 days ago
No Image

ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല

Kerala
  •  2 days ago
No Image

കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്‌ഡേറ്റ്‌സ്

Kuwait
  •  3 days ago
No Image

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും

National
  •  3 days ago
No Image

ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്‌ചെയ്തു

qatar
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

Kerala
  •  3 days ago
No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  3 days ago

No Image

യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!

uae
  •  3 days ago
No Image

'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്

International
  •  3 days ago
No Image

അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്

uae
  •  3 days ago
No Image

'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം

International
  •  3 days ago