
ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

കോഴിക്കോട്: റിയൽഎസ്‌റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുമ്പോൾ വാഹനത്തിലിട്ട് മർദിച്ചിരുന്നതായി മുഖ്യപ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ സുൽത്താൻബത്തേരി പഴുപ്പത്തുർ പുല്ലബി വീട്ടിൽ നൗഷാദ് (35) ആണ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പണം തിരിച്ചു നൽകാത്തതിന്റെ പേരിലായിരുന്നു മർദിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിനായി ഹേമചന്ദ്രനെ വിളിച്ചുവരുത്താൻ കണ്ണൂർ സ്വദേശിയായ യുവതിയുടെ സഹായം തേടിയിരുന്നതായും നൗഷാദ് സമ്മതിച്ചു. എന്നാൽ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും നൗഷാദ് പറഞ്ഞു.
വിദേശത്ത് നിന്ന് ബംഗളൂരു വിമാനതാവളത്തിലിറങ്ങിയ നൗഷാദിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന് ഇയാൾ വീണ്ടും ആവർത്തിച്ചത്. നേരത്തെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലും പ്രതി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘം ഇത് മുഖവിലക്കെടുത്തിട്ടില്ല. പരസ്പര വിരുദ്ധമാണ് നൗഷാദിൻ്റെ മൊഴി. സഉൗദിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നൗഷാദിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു. കേസിൽ ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായാണ് പൊലിസ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനും, വിശദമായി ചോദ്യം ചെയ്യുന്നതിനുമായി മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
നൗഷാദ് എത്തിയത് രൂപം മാറി
കോഴിക്കോട്: വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാനും നൗഷാദ് ശ്രമം നടത്തി. നൗഷാദും ഒപ്പമുള്ളവരും നെടുമ്പാശേരിയിലേക്കായിരുന്നു ടിക്കറ്റ് എടുക്കുമെന്നറിയിച്ചത്. എന്നാൽ അന്വേഷണസംഘം നെടുമ്പാശേരിയിൽ എത്തുമെന്ന് മുൻകൂട്ടി കണ്ട് നൗഷാദ് മാത്രം ബംഗളൂരുവിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയ വിവരം പ്രതി അറിഞ്ഞിരുന്നില്ല. സഹോദരന് ബംഗളൂരു വിമാനതാവളത്തിലേക്ക് വരാനുണ്ടായിരുന്നതിനാലാണ് ഇവിടേക്ക് ടിക്കറ്റെടുത്തതെന്നാണ് നൗഷാദ് മറുപടി നൽകിയത്. മീശയും മുടിയും എടുത്ത് രൂപം മാറിയായിരുന്നു നൗഷാദിന്റെ വരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു
Kerala
• 8 hours ago
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു
uae
• 8 hours ago
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
National
• 8 hours ago
മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു
Kerala
• 8 hours ago
ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ
National
• 8 hours ago
Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം
uae
• 8 hours ago
വിസിയും രജിസ്ട്രാറും എത്തുമോ..? വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും
Kerala
• 9 hours ago
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും
Kerala
• 9 hours ago
തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന തുടരുന്നു
Kerala
• 9 hours ago
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി
National
• 10 hours ago
ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 10 hours ago
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍
Football
• 10 hours ago
ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ
Kerala
• 11 hours ago
വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്
Kerala
• 11 hours ago
ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍
Kerala
• 12 hours ago
സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി
Saudi-arabia
• 12 hours ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• 19 hours ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• 19 hours ago
പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു
Kerala
• 11 hours ago
മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു
Kerala
• 11 hours ago
കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം
Kerala
• 12 hours ago