HOME
DETAILS

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

  
Farzana
October 30 2024 | 07:10 AM

Palestinians Rise in Resistance The Legacy of Yahya Sinwar Amidst Ongoing Conflict

മുന്നില്‍ നിന്ന് നയിക്കുന്നവരെയെല്ലാം ഓരോന്നോരോന്നായി കൊലപ്പെടുത്തുമ്പോള്‍ ഇസ്‌റാഈല്‍ വ്യാമോഹിച്ചിട്ടുണ്ടാവും. ഇതവരെ ഇല്ലാതാക്കും. ഫലസ്തീന്‍ വിമോചനമെന്ന ആഹ്വാനവുമായി ഹമാസോ അന്നാട്ടിലെ ജനതയോ ഇനി മുന്നോട്ടുണ്ടാവില്ല. എന്നാല്‍ തെറ്റിപ്പോയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇന്നും അവര്‍. പൂര്‍ണമായും തകര്‍ന്നടിഞ്ഞു പോയ വെടിമരുന്നിന്റെ രൂക്ഷ ഗന്ധത്തിനും കല്‍ച്ചീളുകള്‍ക്കുമപ്പുറം  ഒന്നും ശേഷിക്കാത്ത മണ്ണിലുറച്ച് നിന്നാണ് ഫലസ്തീന്‍ ജനതയുടെ പ്രഖ്യാപനം.

സിന്‍വാറിന്റെ രക്തസാക്ഷിത്വം അവര്‍ക്ക് എത്രത്തോളം ഊര്‍ജ്ജം നല്‍കിയെന്നതിന് ഫലസ്തീന്‍ തെരുവുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തന്നെ ധാരാളമാണ്.  കയ്യില്‍ കിട്ടിയ അവസാന ചുളളിക്കമ്പ് പോലും ഒറ്റക്കൈയ്യില്‍ ആയുധമാക്കി ശത്രുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് മരണത്തെ പുല്‍കിയ ധീരപോരാളിയുടെ ഈ അവസാന ദൃശ്യങ്ങള്‍ അനുകരിക്കുകയാണ് അവിടുത്തെ കൊച്ചു കുഞ്ഞുങ്ങള്‍ പോലും. കല്‍ച്ചീളുകള്‍ക്കിടയില്‍ കസേരയിട്ടിരുന്ന് കുഞ്ഞു കൈകളില്‍ വടിയേന്തി അതവര്‍ വലിച്ചെറിയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം കൊന്നൊടുക്കി തങ്ങളെ അനാഥരാക്കിയ ഇസ്‌റാഈല്‍ നരാധമന്‍മാരുടെ മുഖത്തേക്ക്. നിങ്ങളയക്കുന്ന  ഒരു മിസൈലിനും ബോംബിനും തങ്ങളെ തകര്‍ക്കാനാവില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ. 

ലോകം മുഴുവന്‍ അവര്‍ക്കൊപ്പം തെരുവുകളില്‍ കസേരയിട്ടിരുന്നു. യഹ്‌യ സിന്‍വാറിന്റെ വടിയും മരണചിത്രവും ഫലസ്തീന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായി ഇതിനകം മാറികഴിഞ്ഞു. 'സിന്‍വാറിന്റെ വടി' എന്നൊരു പ്രയോഗം പോലും അറബ് ലോകത്ത് ഉണ്ടായി.

അല്‍പം പോലും സംശയമില്ലാതെ അവര്‍ ഒന്നു കൂടി ഉറപ്പിച്ച് പറയുകയാണ്. യഹ്‌യ സിന്‍വാറും ഇസ്മാഈല്‍ ഹനിയ്യയും അബ്ദുല്‍ അസീസ് റന്‍തീസിയും ശൈഖ് അഹ്മദ് യാസീനുമെല്ലാം ഞങ്ങളുടെ ഹീറോകളാണ്. ഊര്‍ജ്ജ പ്രവാഹങ്ങളാണ്. 
  
ഒരു വര്‍ഷത്തിലേറെയായി ഗസ്സയില്‍ യുദ്ധകാഹളത്തിനറുതിയല്ല. ഗസ്സയിലും ലബനാനിലും മനുഷ്യരെ നിര്‍ബാധം ബോംബിട്ട് ചുട്ട് കരിക്കുന്നു. കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുതള്ളുന്നു. എന്നാല്‍ ഹമാസിനെ തകര്‍ക്കാനോ ബന്ദികളോ മോചിപ്പിക്കാനോ ഇസ്‌റാഈലിനായിട്ടില്ല. ഇതിനിടെ 750 ഓളം സൈനികരെ ഗസ്സയില്‍ ഇസ്‌റാഈലിന് നഷ്ടമാവുകയും ചെയ്തു.

മരണം കൊണ്ടും കണ്ടും ഭയപ്പെടുമായിരുന്നെങ്കില്‍ എന്നേ പിന്‍മാറിപ്പോകുമായിരുന്നു ആ ജനത.
ആ ജനതയും ജനുസ്സും വേറെയാണ്.. ഫലസ്തീനികളോ ഹമാസോ നേതാക്കള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരല്ല. തങ്ങള്‍ പുറത്താക്കപ്പെട്ട ഭൂമിയും തങ്ങളുടെതായ മസ്ജിദുല്‍ അഖ്‌സയും തിരിച്ചു പിടിക്കുക എന്ന  ലക്ഷ്യമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അവര്‍ ശത്രുവിന്റെയോ അധികാരമുളളവന്റെയോ മുമ്പില്‍ തലകുനിക്കില്ല.. ഷൂ നക്കില്ല. പോരാടുക അല്ലെങ്കില്‍ മരിക്കുക.. അതാണ് അവരുടെ ജീവിതം.

The Palestinian people, galvanized by the martyrdom of Yahya Sinwar, are determined to continue their fight against Israel.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  20 hours ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  20 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  21 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  21 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  21 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  a day ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  a day ago
No Image

പ്രശസ്ത എമിറാത്തി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  a day ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  a day ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  a day ago