HOME
DETAILS

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

  
Farzana
November 03 2024 | 11:11 AM

Palestinian Press Union Reports Over 180 Journalists Killed in Gaza by Israel Urges Global Action

റാമല്ല: ഗസ്സ മുനമ്പില്‍ ഒരു വര്‍ഷത്തിനിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് ഫലസ്തീന്‍ പ്രസ് യൂണിയന്‍. 2023 ഒക്‌ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ 183 മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് പ്രസ് യൂണിയനായ ഫലസ്തീനിയന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇത് ലോകമെമ്പാടും പ്രതിവര്‍ഷം കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സത്യത്തിന്റെ സാക്ഷികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്‌റാഈല്‍ അധിനിവേശ സേന ആസൂത്രിതമായി നടത്തിയതാണ് കൂട്ടക്കൊലകള്‍. ഇത്  ശിക്ഷിക്കപ്പെടാതെ പോകില്ല-സിന്‍ഡിക്കേറ്റ് ഊന്നിപ്പറഞ്ഞു. 

പത്രപ്രവര്‍ത്തനത്തിനും മാനവികതക്കുമെതിരെ നടത്തിയ ഭയാനകമായ കൊലയെ 'മാധ്യമ ചരിത്രത്തിലെ ഏറ്റവും വലുതും ക്രൂരവുമായ കൂട്ടക്കൊല' എന്നാണ് സിന്‍ഡിക്കേറ്റ് വിശേഷിപ്പിക്കുന്നത്.

2013 മുതല്‍ ലോകമെമ്പാടും 900 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് 
 പ്രതിവര്‍ഷം ശരാശരി 82 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും ഇത് ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ പകുതിയില്‍ താതാഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരെ പ്രതിക്കൂട്ടിലാക്കുന്നതിനും ശിക്ഷിക്കുന്നതിനും അവര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് ആഹ്വാനം ചെയ്തു. ആക്രമണം തടയാന്‍ ബാധ്യതയുള്ളതും ശിക്ഷിക്കാന്‍ കെല്‍പുള്ളതുമായ നിയമസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികളും തീരുമാനങ്ങളും കൈക്കൊള്ളണമെന്നും സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.

ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതി പ്രമേയം അവതരിപ്പിച്ചിട്ടും ഇസ്‌റാഈല്‍ ഗസ്സയില്‍ വിനാശകരമായ ആക്രമണം തുടരുകയാണ്. പ്രാദേശിക അധികൃതരുടെ കണക്കനുസരിച്ച് 43,300ലധികം ആളുകള്‍ കൊല്ലപ്പെട്ടു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 102,000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഗസ്സയിലെ സൈനിക നടപടികളുടെ പേരില്‍ ഇസ്‌റാഈല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യാ കേസ് നേരിടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  16 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  16 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  16 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  17 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  17 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  17 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  17 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  18 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  18 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  19 hours ago