
രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കറക്ഷണല്‍ ഇന്‍സ്റ്റിറ്റൂഷന്‍സ് സെക്ടര്‍ 2025 മെയ്, ജൂണ്‍ മാസങ്ങളില്‍ നാടുകടത്തിയത് 6,300 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയവരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് വേഗത്തില്‍ നാടുകടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ചിലര്‍ ജുഡീഷ്യല്‍ വിധികള്‍ക്ക് വിധേയരായവരാണ്. നാടുകടത്തല്‍ നടപടികള്‍ വേഗവത്കരിക്കുന്നതിനും മാനുഷിക പിന്തുണ ഉറപ്പാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യവ്യാപകമായ സുരക്ഷാ കാമ്പയ്നുകളില്‍ അനധികൃത തൊഴിലാളികള്‍ ഉള്‍പ്പെടെ നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നുണ്ട്.
2025 ഏപ്രില്‍ 22 മുതല്‍ രാജ്യത്ത് നടപ്പാക്കിയ പുതിയ ട്രാഫിക് നിയമം റോഡ് സുരക്ഷയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. കബാദ്, വജ്ര, അബ്ദല്ലി, സുബിയ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നിരുന്ന അശ്രദ്ധമായ ഡ്രൈവിംഗും രാത്രികാല കാര്‍ റേസുകളും ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കര്‍ശനമായ പിഴകള്‍, ശിക്ഷകള്‍ എന്നിവ ഡ്രൈവിംഗ് സ്വഭാവത്തെ മാറ്റിമറിച്ചതായാണ് വിവരം.
നിയമലംഘനങ്ങള്‍ക്ക് 150 മുതല്‍ 2,000 കുവൈത്ത് ദീനാര്‍ വരെ പിഴയും, ഗുരുതര കേസുകളില്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ലഭിക്കും. 2025 മെയ് മാസത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ 83 ശതമാനം കുറഞ്ഞ് 28,464 ആയിരുന്നു. 2024 മെയ് മാസത്തില്‍ ഇത് 168,208 ആയിരുന്നു. സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ എന്നിവ 75 ശതമാനം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
In a major enforcement drive, Kuwait has deported over 6,300 expatriates within two months for various violations. Authorities continue strict measures to regulate the labor market and residency laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 8 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 8 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 8 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 8 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 9 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 9 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 9 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 9 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 9 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 9 hours ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 10 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 10 hours ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 11 hours ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 11 hours ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 12 hours ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 13 hours ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 13 hours ago
ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• 13 hours ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 11 hours ago
കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്
Kerala
• 11 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 12 hours ago