
ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു. ഗതാഗത വികസനം ലക്ഷ്യമിട്ടുള്ള ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 22 പ്രധാന പദ്ധതികളില്‍ ട്രാക്ക് ലെസ് ട്രാമും ഉള്‍പ്പെട്ടിട്ടുണ്ട്. 2024-27 കാലയളവില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്നത് 16 ബില്ല്യന്‍ ദിര്‍ഹമാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുള്‍പ്പടെയുളള പദ്ധതി രേഖകളെല്ലാം ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിലയിരുത്തി.
ദുബൈയുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ട്രാം. 2024 നവംബര്‍ 11 ന് ദുബൈയുടെ നിരത്തുകളിലൂടെ ട്രാം ഓടിത്തുടങ്ങിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാവുകയാണ്. 99.9 ശതമാനം സമയകൃത്യത പാലിക്കുന്ന ട്രാം ഇതുവരെ 950,000 ലധികം യാത്രകള്‍ നടത്തി. 60 ദശലക്ഷത്തിലധികം യാത്രാക്കാര്‍ ട്രാമിന്റെ യാത്രകളുടെ ഭാഗമായി.
മെട്രോയേയും മോണോറെയിലിനേയും ബന്ധിപ്പിക്കുന്ന ട്രാം ദുബൈ മെട്രോയും മോണോറെയിലും തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജുമൈറ ബീച്ച് റെസിഡന്‍സില്‍ തുടങ്ങി അല്‍ സുഫൂ വരെ നിലവില്‍ 11 സ്‌റ്റേഷനുകളാണുള്ളത്. ശോഭ റിയല്‍റ്റി മെട്രോ സ്‌റ്റേഷന്‍, ഡിഎംസിസി മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാമിലേക്ക് കയറാം. പാം ജുമൈറയാണ് പാം മോണോറെയിലിലേക്കുളള കണക്ഷന്‍. ഞായര്‍ ഒഴികയുളള ദിവസങ്ങളില്‍ രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന ട്രാം സര്‍വിസ് നടത്തുന്നത് പിറ്റേന്ന് പുലര്‍ച്ചെ ഒരുമണിവരെയാണ്. ഞായറാഴ്ച രാവിലെ 9 മണിക്കാണ് ട്രാം സര്‍വിസ് ആരംഭിക്കുക. നോല്‍കാര്‍ഡ് ഉപയോഗിച്ചാണ് ട്രാമില്‍ യാത്രചെയ്യാനാവുക.
ട്രാക്ക് ലെസ് ട്രാം
നിലവിലെ ട്രാം 8 സ്ഥലങ്ങളിലേക്ക് കൂടി വിപുലപ്പെടുത്താനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. പരമ്പരാഗത ട്രാക്കിലൂടെയാണ് നിലവില്‍ ട്രാം ഓടുന്നത്, എന്നാല്‍ വിപുലപ്പെടുത്തുമ്പോള്‍ സ്ഥിരം ട്രാക്കിന് പകരം വിര്‍ച്വല്‍ ട്രാക്കിലൂടെയായിരിക്കും ട്രാമം സര്‍വിസ് നടത്തുക. സെല്‍ഫ് ഡ്രൈവിങ് ട്രാം പ്രത്യേക പാതകളില്‍ പെയിന്റ് ചെയ്ത ലൈനുകളിലൂടെ ക്യാമറ സഹായത്തോടെയായിരുക്കും സര്‍വിസ് നടത്തുക. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ ട്രാമുകളെ അപേക്ഷിച്ച് വൈദ്യുതി ചാര്‍ജ്ജ് ചെയ്ത് ഓടുന്ന പുതുതലമുറ ട്രാമിന് ചെലവ് കുറവാണെന്നുള്ളത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
ട്രാമിന്റെ സവിശേഷതകള്‍
1. ഓരോ ട്രാമിലും 3 ക്യാരേജുകളാണുണ്ടാവും. കൂടാെ 300 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ട്രാം സജ്ജമായിരിക്കും.
2. മണിക്കൂറില്‍ 25 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലല്‍ സഞ്ചാരിക്കുന്ന ട്രാമിന്റെ പരമാവധി വേഗം മണിക്കൂറില്‍ 75 കിലോമീറ്ററായിരിക്കും.
3. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ട്രാമിന് കഴിയും
ജനങ്ങളെ പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയെന്നുളളതാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്ട്രര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടായെന്നും, പകല്‍ സമയങ്ങളില്‍ ദുബൈയിലെ വാഹനങ്ങളുടെ എണ്ണം 3.5 ദശലക്ഷമായി ഉയര്‍ന്നുവെന്നും ഗതാഗതകണക്കുകള്‍ സൂചിപ്പിക്കുന്നു. ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിച്ചാല്‍ ഗതാഗത കുരുക്ക് കുറയും. അതേസമയം, അതിവേഗം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുളള ദുബൈയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗം കൂടിയാണ് ട്രാക്കില്ലാത്ത ട്രാം.
Dubai unveils its innovative trackless tram system, prioritizing environmental sustainability and efficient transportation. This cutting-edge technology aims to reduce carbon footprint and enhance the city's smart infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 3 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 3 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 3 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 3 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 3 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 3 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 3 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 3 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 3 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 3 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 3 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 3 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 3 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 3 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 3 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും
uae
• 3 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 3 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 3 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 3 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 3 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 3 days ago