HOME
DETAILS

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

  
Web Desk
November 12, 2024 | 5:13 AM

Kerala Mallu Hindu Officers Controversy Police Decline to File Case Against Suspended Officer Gopalakrishnan

തിരുവനന്തപുരം 'ഹിന്ദു മല്ലു ഓഫിസേഴ്‌സ്' വിവാദത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ലെന്ന് പൊലിസ്. സാങ്കേതിക തടസ്സമുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമാണ് കേസെടുക്കുക. ഗോപാല കൃഷ്ണന്റെ ഹാക്കിങ് പരാതിയല്ലാതെ സംഭവത്തില്‍ മറ്റു പരാതികള്‍ ലഭിച്ചില്ലെന്നും പൊലിസ് പറയുന്നു. സംഭവത്തില്‍ അനേവഷണം അവസാനിപ്പിച്ചെന്നും പൊലിസ് വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ അന്വേഷണം കഴിഞ്ഞു. പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദ്ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കും- പൊലിസ് വിശദമാക്കി. 

അതിനിടെ കെ. ഗോപാലകൃഷ്‌നെതിരേ അച്ചടക്ക നടപടി മയപ്പെടുത്താന്‍ സമ്മര്‍ദ്ദമേറുന്നതായും റിപ്പോര്‍ട്ടുണ്ട്. ചില ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇതില്‍ ഇടപെടുന്നുവെന്നാണ് സൂചന. മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തില്‍ കടുത്ത സര്‍വിസ് ചട്ടലംഘനം നടത്തിയതിന് സസ്പന്‍ഷന്‍ ഉള്‍പ്പെടെ നടപടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. എന്നാല്‍ സസ്പന്‍ഷന്‍, ഇന്‍ക്രിമെന്റ് തടയുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടി വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥര്‍. ഐ.എ.എസ് അസോസിയേഷനാകട്ടെ മൗനം തുടരുകയുമാണ്.

ഗോപാലകൃഷ്ണന്‍ ആദ്യം 'മല്ലു ഹിന്ദു ഓഫ് 'എന്ന ഗ്രൂപ്പാണുണ്ടാക്കിയത്. ഇത് വിവാദമായതിനു പിന്നാലെയാണ് മല്ലു മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈ ഗ്രൂപ്പില്‍ ആദ്യം ചേര്‍ത്തത് അദീല അബ്ദുള്ളയെയായിരുന്നു. എന്താണിതെന്ന് അദീല അഡ്മിനോട് ചോദിച്ചു. തന്നോട് ഇത്തരത്തിലൊന്ന് തുടങ്ങാന്‍ ആവശ്യപ്പെട്ടു എന്ന സന്ദേശമാണ് അഡ്മിന്റെ ഫോണില്‍നിന്ന് അദീല അബ്ദുള്ളയ്ക്ക് ലഭിച്ചത്. സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കി. ഇതിനുശേഷമാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി ഗോപാലകൃഷ്ണന്‍ പൊലിസിന് മുന്നിലെത്തിയത്.

In the ongoing 'Mallu Hindu Officers' controversy, Kerala Police have clarified they will not file a case against suspended Industry Director K. Gopalakrishnan due to technical constraints. The controversy ignited when Gopalakrishnan allegedly created groups with religious overtones, sparking disciplinary action and political backlash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി

National
  •  13 days ago
No Image

കത്തിയെരിഞ്ഞ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ: രണ്ട് ബൈക്കിൽ തുടങ്ങിയ തീ പടർന്നത് നാനൂറിലധികം വാഹനങ്ങളിലേക്ക്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  13 days ago
No Image

അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 14 മുതൽ; ബുക്കിംഗ് ഉടൻ ആരംഭിക്കും; ഫീസ് 3000 രൂപ

Kerala
  •  13 days ago
No Image

മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന്  റിപ്പോര്‍ട്ട്

International
  •  13 days ago
No Image

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു

Kerala
  •  13 days ago
No Image

എന്റെ ജീവിതം പോയി, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും; പുതുപ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Kerala
  •  13 days ago
No Image

യുഡിഎഫിന്റെ ലക്ഷ്യം അധികാരം; പ്രായവിവാദം തള്ളി, സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

Kerala
  •  13 days ago
No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ

Kerala
  •  13 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  13 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  13 days ago