ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്റാഈല്‍
തെല്‍ അവിവ്: ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുന്‍നിര്‍ത്തി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി). ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നത് മനു,്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദൈഫിനെ കൊലപ്പെടുത്തിയതായി നേരത്തെ ഇസ്റാഈല്‍ അവകാശപ്പെട്ടിരുന്നു.
. 120 ഓളം രാജ്യങ്ങളില്‍ കാലുകുത്തിയാല്‍ നെതന്യാഹുവും യോവ് ഗാലന്റും അറസ്റ്റിലാകും. കോടതി നടപടി അംഗീകരിക്കുമെന്ന് ഇറ്റലിയും ഡെന്മാര്ക്കും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അറിയിച്ചു.
ഐസിസി പ്രീ-ട്രയല്‍ ചേംബര്‍ ഒന്നിലെ മൂന്ന് ജഡ്ജിമാര്‍ ഒറ്റക്കെട്ടായാണ് വാറണ്ട് കൈമാറാന്‍ തീരുമാനിച്ചത്.ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാന് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പട്ടിണിയുടെ യുദ്ധമെന്ന രീതിയിലേക്ക് ആക്രമണത്തെ എത്തിച്ചതില്‍ നെതന്യാഹുവും ഗാലന്റും ക്രിമിനല്‍ ഉത്തരവാദിത്തം വഹിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പറയാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നും മൂന്ന് ജഡ്ജിമാരുടെ പാനലായ ഐസിസിയുടെ പ്രീ-ട്രയല്‍ ചേംബര്‍ വ്യക്തമാക്കി. ആസൂത്രിത അതിക്രമങ്ങളും കൂട്ടക്കുരുതികളുമാണ് നെതന്യാഹുവും യോവ് ഗാലന്റും ഗസ്സയില്‍ നടപ്പാക്കിയതെന്നും കോടതി വിലയിരുത്തി. നെതന്യാഹുവും ഗാലന്റും ഗാസയിലെ സാധാരണക്കാര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ 'മനഃപൂര്‍വവും അറിഞ്ഞുകൊണ്ടും' നഷ്ടപ്പെടുത്തിയെന്ന് ചേംബര്‍ കുറ്റപ്പെടുത്തി. ഗസ്സ നിവാസികള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിച്ച നടപടി കൂട്ടമരണങ്ങള്‍ക്ക് ആക്കം കൂട്ടിയതായി കോടതി നിരീക്ഷിച്ചു.
എല്ലാത്തരം പരാതികളും നല്കി വാറണ്ട് ഒഴിവാക്കാന്‍ ഇസ്റാഈല്‍ ശ്രമിച്ചെങ്കിലും ഇവ ഐസിസി തള്ളിക്കളയുകയായിരുന്നു. തങ്ങളുടെ അധികാരപരിധിയെ ചോദ്യം ചെയ്തുള്ള ഇസ്റാഈല്‍ അപ്പീലുകള്‍ നിരസിച്ചതായി ചേംബര്‍ അതിന്റെ പ്രസ്താവനയില്‍ പറയുന്നു.ഐസി.സി അംഗ രാജ്യങ്ങളില്‍ ഇസ്റാഈല്‍ നേതാക്കള്‍ എത്തിയാല്‍ അറസ്റ്റ് അനിവാര്യമാകും. തുടര്‍ന്ന് ഹേഗിലെ ഐ.സി.സി ആസ്ഥാനത്ത് ഇവരെ വിചാരണ വിധേയമാക്കണം എന്നാണ് ചട്ടം.
എന്നാല്‍ ഇസ്റാഈലും അമേരിക്കയും കോടതിയെ അംഗീകരിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എളുപ്പമാകില്ല. കോടതിയുടെ സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കുന്ന തീരുമാനം നടപ്പാക്കുമെന്ന് ഇറ്റലിയും ഡെന്മാര്ക്കും പ്രതികരിച്ചു. അതേസമയം, കോടതി നടപടിയോടെ ആഗോളതലത്തില്‍ ഇസ്റാഈല്‍ കൂടുതല്‍ ഒറ്റപ്പെടും.
ഇസ്റാഈല്‍ നേതാക്കള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച തീരുമാനത്തെ ഹമാസും ഫലസ്തീന് കൂട്ടായ്മകളും സ്വാഗതം ചെയ്തു. അറബ്, മുസ്ലിം രാജ്യങ്ങളും നീക്കത്തെ പിന്തുണച്ചു.
സെമിറ്റിക് വിരുദ്ധ നടപടിയെന്ന് ഇസ്റാഈല്‍ പ്രതികരിച്ചു. ഗസ്സയില്‍ 13 മാസമായി ഇസ്രായേല്‍ തുടരുന്ന വംശഹത്യയില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം 44,000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 44,056 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങുക്കിടക്കുന്നുണ്ട്. ഗസ്സയിലും ലബനാനിലും ഇസ്റാഈല്‍ ആക്രമണത്തില്‍ ഇന്നലെ മാത്രം നൂറോളം പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
The International Criminal Court (ICC) has issued arrest warrants for Israeli Prime Minister Benjamin Netanyahu and former Defense Minister Yoav Gallant for war crimes and crimes against humanity related to the ongoing conflict in Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
'എതിരാളി മെസ്സിയാണെങ്കിൽ ഒന്നും തികയില്ല'; റൊണാൾഡോയുടെ ആ വിചിത്രമായ വാശി വെളിപ്പെടുത്തി യുണൈറ്റഡ് താരം
Football
• 2 days agoജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പൊലിസിന്റെ അനുമതി, അംബേദ്കറുടെ പുസ്തകം കൈയ്യിലേന്തി അഭിജീത് ദീപ്കെ
National
• 2 days agoകുട ചൂടി നടന്ന കുട്ടികളുടെ തലയിലേക്ക് വീണത് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; ചങ്ങനാശേരിയില്‍ നടന്നു പോയ വിദ്യാര്‍ത്ഥികളുടെ കുടയ്ക്കു മുകളിലാണ് വീണത്
Kerala
• 2 days agoസ്റ്റേഡിയത്തിൽ ഇനി ആ ശബ്ദം കേൾക്കരുത്... 2010-ൽ ലോകം ഇളക്കിമറിച്ച വുവുസേലകൾക്ക് അമേരിക്കൻ ലോകകപ്പിൽ പൂട്ടിട്ട് ഫിഫ
Football
• 2 days agoയുഎഇയിൽ താപനില ഉയരും; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും കാറ്റിനും സാധ്യത | UAE Weather updates
uae
• 2 days agoആവേശം കൊള്ളാം, പക്ഷെ കളി ലൈനിനോട് വേണ്ട; ഫുട്ബോള്‍ ആരാധകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കെഎസ്ഇബി
Kerala
• 2 days agoലക്ഷ്യം ഒറ്റ ജയം; അഫ്ഗാനെ പൂട്ടാൻ ഇന്ത്യ, സച്ചിന്റെ റെക്കോർഡ് തകർക്കാൻ ശുഭ്മൻ ഗിൽ ഇന്ന് ഇറങ്ങുന്നു
Cricket
• 2 days ago'വക്കീല്‍ വെറും പുഴുവും കൂറയുമാണ്, പക്ഷേ ആ ഓര്‍മ്മ വേണം'; ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അഡ്വ. ടി.ബി മിനി
Kerala
• 2 days agoമാഗ്നസ് കാൾസൺ പോലും ഞെട്ടി! വെറും 1% സാധ്യതയിൽ നിന്നും പ്രഗ്നാനന്ദ നോർവേയിൽ ചരിത്ര കിരീടം തൂക്കിയത് ഇങ്ങനെ...
Others
• 2 days agoഒരു കൊച്ചു തമാശ ഒടുവിൽ വലിയ വിപ്ലവത്തിലേക്ക്! പൊലിസിന് പൂക്കൾ നൽകി കേന്ദ്രമന്ത്രിയുടെ രാജിക്കായി 'കോക്രോച്ച് ജനതാ പാർട്ടി' തെരുവിലേക്ക്
National
• 2 days agoകേരളത്തില്‍ പ്രളയസമാനമായ സാഹചര്യം: 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 days agoമാസപ്പടി കേസ്: വീണയെ വിളിപ്പിക്കും മുൻപ് പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ നടപടികൾ ഊർജ്ജിതം
Kerala
• 2 days agoകോടിയേരിയുടെ മരണശേഷം പാര്‍ട്ടി നേതൃത്വം അവഗണിച്ചു: വിനോദിനി ബാലകൃഷ്ണന്
Kerala
• 2 days agoകിഫ്ബിയില്‍ നിയമനം ഇഷ്ടക്കാര്‍ക്ക്; ശമ്പളം ലക്ഷങ്ങള്‍
crime
• 2 days agoവേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ
Kerala
• 2 days agoനാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം
Kerala
• 2 days ago'പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം
National
• 2 days agoകെ.എസ്.ആര്.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം
Kerala
• 2 days agoഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...
മുങ്ങിത്താഴാതെ തല മാത്രം വെള്ളത്തിന് മുകളിൽ നിലനിർത്താനുള്ള 'അതിജീവന പോരാട്ടത്തിൽ' മാത്രമാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഭീമന്മാർ...