HOME
DETAILS

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

  
November 23, 2024 | 5:57 AM

Mundakai - Churalmala disaster 500 beneficiaries in draft list

 കൽപ്പറ്റ: ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് തയാറാക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കരട് പട്ടികയ്‌ക്കെതിരേ വ്യാപക പരാതി. മുഴുവൻ ദുരന്തബാധിതരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്. കരട് പട്ടികയിലെ കണക്ക് പ്രകാരം മൂന്നു വാർഡുകളിലായി 201 വീടുകളാണ് നാമാവശേഷമായത്.

55 വീടുകൾ പൂർണമായും നശിച്ചു. 91 വീടുകൾ ഭാഗികമായി തകരുകയും 113 വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. കേടുപാടുകളില്ലാത്ത 60 വീടുകളും 50 മീറ്റർ പരിധിയിലുണ്ട്. എസ്‌റ്റേറ്റ് പാഡികൾ (ലയങ്ങൾ) ഉൾപ്പെടെ കരട് പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം ദുരന്തം ബാധിച്ചത്  520 വീടുകൾക്കാണെങ്കിലും ആൾത്താമസമില്ലാത്ത 20ഓളം പാഡി റൂമുകൾ ഒഴിവാക്കി 500 വീടുകളാണ് കരട് പട്ടികയിൽ ഇടംപിടിച്ചത്. സർക്കാർ നിയോഗിച്ച ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് നിർദേശിച്ച ദുരന്തമേഖലയിൽ നിന്ന് 50 മീറ്റർ എന്ന ദൂരപരിധി പരിഗണിച്ചാണ് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്. 

അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ദുരന്തബാധിതരും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ തള്ളണമെന്നാവശ്യപ്പെട്ട ജോൺ മത്തായി കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചാണ് ഗ്രാമപഞ്ചായത്ത് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്. പുഞ്ചിരിമട്ടത്ത് പുഴയ്ക്ക് സമീപമുള്ള ചില വീടുകൾ വരെ 50 മീറ്റർ പരിധിക്ക് പുറത്തായാണ് പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 10, 11 വാർഡുകളിൽ ദുരന്തമേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിലും പുറത്തുമുള്ള വീടുകൾ കരട് പട്ടികയിലുണ്ടെങ്കിലും 12ാം വാർഡിൽ ഉൾപ്പെടുന്ന സ്‌കൂൾ റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്തെ 37ഓളം വീടുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

2020ൽ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. നാമാവശേഷമായ വീടുകളും പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ട്. പ്രത്യക്ഷത്തിലും പരോക്ഷവുമായി ദുരന്തം ബാധിച്ച 950ലധികം കുടുംബങ്ങളാണ് താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി നിലവിൽ വാടക വീടുകളിൽ കഴിയുന്നത്. എന്നാൽ ഇതിന്റെ പകുതി മാത്രമാണ് കരട് പട്ടിക പ്രകാരമുള്ള ഗുണഭോക്താക്കളുടെ എണ്ണം. കരട് പട്ടിക സംബന്ധിച്ച് ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  13 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  13 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  13 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  13 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  13 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  13 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  13 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  13 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  13 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  13 days ago