HOME
DETAILS

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

  
November 23, 2024 | 5:57 AM

Mundakai - Churalmala disaster 500 beneficiaries in draft list

 കൽപ്പറ്റ: ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് തയാറാക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കരട് പട്ടികയ്‌ക്കെതിരേ വ്യാപക പരാതി. മുഴുവൻ ദുരന്തബാധിതരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്. കരട് പട്ടികയിലെ കണക്ക് പ്രകാരം മൂന്നു വാർഡുകളിലായി 201 വീടുകളാണ് നാമാവശേഷമായത്.

55 വീടുകൾ പൂർണമായും നശിച്ചു. 91 വീടുകൾ ഭാഗികമായി തകരുകയും 113 വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. കേടുപാടുകളില്ലാത്ത 60 വീടുകളും 50 മീറ്റർ പരിധിയിലുണ്ട്. എസ്‌റ്റേറ്റ് പാഡികൾ (ലയങ്ങൾ) ഉൾപ്പെടെ കരട് പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം ദുരന്തം ബാധിച്ചത്  520 വീടുകൾക്കാണെങ്കിലും ആൾത്താമസമില്ലാത്ത 20ഓളം പാഡി റൂമുകൾ ഒഴിവാക്കി 500 വീടുകളാണ് കരട് പട്ടികയിൽ ഇടംപിടിച്ചത്. സർക്കാർ നിയോഗിച്ച ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് നിർദേശിച്ച ദുരന്തമേഖലയിൽ നിന്ന് 50 മീറ്റർ എന്ന ദൂരപരിധി പരിഗണിച്ചാണ് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്. 

അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ദുരന്തബാധിതരും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ തള്ളണമെന്നാവശ്യപ്പെട്ട ജോൺ മത്തായി കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചാണ് ഗ്രാമപഞ്ചായത്ത് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്. പുഞ്ചിരിമട്ടത്ത് പുഴയ്ക്ക് സമീപമുള്ള ചില വീടുകൾ വരെ 50 മീറ്റർ പരിധിക്ക് പുറത്തായാണ് പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 10, 11 വാർഡുകളിൽ ദുരന്തമേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിലും പുറത്തുമുള്ള വീടുകൾ കരട് പട്ടികയിലുണ്ടെങ്കിലും 12ാം വാർഡിൽ ഉൾപ്പെടുന്ന സ്‌കൂൾ റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്തെ 37ഓളം വീടുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

2020ൽ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. നാമാവശേഷമായ വീടുകളും പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ട്. പ്രത്യക്ഷത്തിലും പരോക്ഷവുമായി ദുരന്തം ബാധിച്ച 950ലധികം കുടുംബങ്ങളാണ് താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി നിലവിൽ വാടക വീടുകളിൽ കഴിയുന്നത്. എന്നാൽ ഇതിന്റെ പകുതി മാത്രമാണ് കരട് പട്ടിക പ്രകാരമുള്ള ഗുണഭോക്താക്കളുടെ എണ്ണം. കരട് പട്ടിക സംബന്ധിച്ച് ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ഭീതി: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം

Kerala
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ബി. മുരാരി ബാബു അന്തരിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; ഇന്നലെ മാത്രം 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; മലപ്പുറത്ത് ഒരു മരണം

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഹിജ്‌റ പുതുവത്സരം: തിങ്കളാഴ്ച അബൂദബിയില്‍ പാര്‍ക്കിങ്ങിനും ടോളിനും ഇളവ്

uae
  •  5 days ago
No Image

പ്രവാസി എന്നും പുറത്തോ?: സമ്പദ്ഘടനയുടെ നട്ടെല്ല്; എന്നിട്ടും അവഗണന മാത്രം 

Kerala
  •  5 days ago
No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  5 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  5 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  5 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  5 days ago