HOME
DETAILS

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

  
Web Desk
November 23, 2024 | 4:42 PM

Abu Dhabi Police Introduces New Vehicle Impoundment System

അബൂദബി: കേസുകളില്‍ പെട്ട് പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം. ദീര്‍ഘകാലം വാഹനം പൊലിസിന്റെ യാര്‍ഡുകളില്‍ ഇടുമ്പോഴുള്ള കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ സൗകര്യമാണിത്.

വാഹനം ഇഷ്ട സ്ഥലത്തു സൂക്ഷിക്കുന്നതിനായി സ്മാര്‍ട് റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അബൂദബി പൊലിസ് വ്യക്തമാക്കി. സ്മാര്‍ട് റിസര്‍വേഷന്‍ പ്രകാരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഇടയ്ക്ക് സ്റ്റര്‍ട്ടാക്കാന്‍ സാധിക്കും, എന്നാല്‍ ഇതിന് പൊലിസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

പൊലിസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും വരെ വാഹനം നിരത്തില്‍ ഇറക്കാന്‍ പാടില്ല. വാഹനം പുറത്തിറക്കാതിരിക്കാന്‍ സ്മാര്‍ട് വെഹിക്കിള്‍ ഇംപൗണ്ട് ഉപകരണം ഘടിപ്പിക്കും. ഈ പൂട്ടിന്റെ നിയന്ത്രണം പൊലിസിനായതിനാല്‍ സ്വന്തം നിലയില്‍ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ഉടമയ്ക്കു കഴിയില്ല.

വാഹനം ഉടമയുടെ അധീനതയില്‍ തന്നെയാണ് സൂക്ഷിക്കുന്നതെങ്കിലും ദിവസം 15 ദിര്‍ഹം സ്മാര്‍ട് ഇംപൗണ്ട് പൂട്ടിട്ടു സൂക്ഷിക്കുന്നതിനു പൊലിസിനു നല്‍കണം. വാഹനം അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സന്ദേശം പൊലിസിനു ലഭിക്കും. അതേസമയം നിര്‍ത്തിയിട്ട ഇടം മാറ്റണമെങ്കിലും പൊലിസില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരിക്കണം.

അബൂദബി പൊലിസ് വെബ്‌സൈറ്റ് വഴി സ്മാര്‍ട് റിസര്‍വേഷനായി അപേക്ഷിക്കാം. അബൂദബിയില്‍ കഴിഞ്ഞ വര്‍ഷം പൊലിസ് അനുമതിയോടെ വ്യക്തികളുടെ ഉത്തരവാദിത്തത്തില്‍ 13,000 വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. ലഘു വാഹനങ്ങള്‍ക്ക് കൂടാതെ ചരക്ക് വാഹനങ്ങളും ട്രക്കുകളും ബസുകളുമെല്ലാം ഇപ്രകാരം ഉടമകളുടെ കീഴില്‍ ശിക്ഷാ കാലം കഴിയും വരെ സൂക്ഷിക്കാം. വാഹന ഉടമയുടെ എമിറ്റേറ്റ്‌സ് ഐഡി, വാഹന ലൈസന്‍സ് എന്നിവ നല്‍കിയാല്‍ ഒരു ടെക്‌നിഷ്യന്റെ മേല്‍നോട്ടത്തില്‍ ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കാനാകും. ശിക്ഷാ കാലാവധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വാഹനം തിരികെ പൊലിസിനെ എല്‍പ്പിക്കാം.

The Abu Dhabi Police has introduced a new system for impounded vehicles, allowing owners to store their vehicles in a location of their choice, rather than in police yards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലൂടെ വർഗീയ സ്പർധയ്ക്ക് ശ്രമം: രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി

Kerala
  •  12 hours ago
No Image

ഉത്തര്‍പ്രദേശില്‍ അതിശക്തമായ ചുഴലിക്കാറ്റ്; ടിന്‍ ഷീറ്റില്‍ തൂങ്ങി വായുവിലുയര്‍ന്ന യുവാവിന് ഗുരുതര പരിക്ക്

Kerala
  •  12 hours ago
No Image

ഉയരത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഒന്നാം സ്ഥാനം; ഇൻസ്റ്റാഗ്രാമിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  13 hours ago
No Image

പ്രഖ്യാപനത്തിൽ അതൃപ്തി? വി.ഡി സതീശൻ എത്തും മുൻപേ ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങി

Kerala
  •  13 hours ago
No Image

ഡല്‍ഹിയില്‍ ഇനി ഹൈഡ്രജന്‍ ബസ് യാത്ര; പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ തുടക്കം

Kerala
  •  13 hours ago
No Image

സതീശനെ മുഖ്യമന്ത്രിയാക്കിയത് ലീഗ് സമ്മർദ്ദത്താലല്ല; സി.പി.എം പ്രചാരണം പരാജയം മറയ്ക്കാൻ: കെ. മുരളീധരൻ

Kerala
  •  13 hours ago
No Image

ചോദ്യപേപ്പർ ചോർച്ച വിവാദം; റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

National
  •  13 hours ago
No Image

യുഎഇയിൽ അപകടങ്ങൾ വർദ്ധിക്കുന്നു: 60% റോഡപകടങ്ങൾക്കും കാരണം ഈ 4 നിയമലംഘനങ്ങൾ; ഇ-സ്കൂട്ടർ അപകടങ്ങളിൽ വൻ വർദ്ധനവ്

uae
  •  13 hours ago
No Image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാജരേഖയുണ്ടാക്കി വോട്ട് ചെയ്ത സ്ത്രീകൾ ഉൾപ്പെടെ 25 ഓളം വിദേശ പൗരന്മാർ അറസ്റ്റിൽ

National
  •  14 hours ago
No Image

ഒമാനിൽ കാറിനുള്ളിൽ നാല് ബംഗ്ലാദേശി സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

oman
  •  14 hours ago