HOME
DETAILS

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

  
Web Desk
November 23, 2024 | 4:42 PM

Abu Dhabi Police Introduces New Vehicle Impoundment System

അബൂദബി: കേസുകളില്‍ പെട്ട് പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം. ദീര്‍ഘകാലം വാഹനം പൊലിസിന്റെ യാര്‍ഡുകളില്‍ ഇടുമ്പോഴുള്ള കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ സൗകര്യമാണിത്.

വാഹനം ഇഷ്ട സ്ഥലത്തു സൂക്ഷിക്കുന്നതിനായി സ്മാര്‍ട് റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അബൂദബി പൊലിസ് വ്യക്തമാക്കി. സ്മാര്‍ട് റിസര്‍വേഷന്‍ പ്രകാരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഇടയ്ക്ക് സ്റ്റര്‍ട്ടാക്കാന്‍ സാധിക്കും, എന്നാല്‍ ഇതിന് പൊലിസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

പൊലിസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും വരെ വാഹനം നിരത്തില്‍ ഇറക്കാന്‍ പാടില്ല. വാഹനം പുറത്തിറക്കാതിരിക്കാന്‍ സ്മാര്‍ട് വെഹിക്കിള്‍ ഇംപൗണ്ട് ഉപകരണം ഘടിപ്പിക്കും. ഈ പൂട്ടിന്റെ നിയന്ത്രണം പൊലിസിനായതിനാല്‍ സ്വന്തം നിലയില്‍ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ഉടമയ്ക്കു കഴിയില്ല.

വാഹനം ഉടമയുടെ അധീനതയില്‍ തന്നെയാണ് സൂക്ഷിക്കുന്നതെങ്കിലും ദിവസം 15 ദിര്‍ഹം സ്മാര്‍ട് ഇംപൗണ്ട് പൂട്ടിട്ടു സൂക്ഷിക്കുന്നതിനു പൊലിസിനു നല്‍കണം. വാഹനം അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സന്ദേശം പൊലിസിനു ലഭിക്കും. അതേസമയം നിര്‍ത്തിയിട്ട ഇടം മാറ്റണമെങ്കിലും പൊലിസില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരിക്കണം.

അബൂദബി പൊലിസ് വെബ്‌സൈറ്റ് വഴി സ്മാര്‍ട് റിസര്‍വേഷനായി അപേക്ഷിക്കാം. അബൂദബിയില്‍ കഴിഞ്ഞ വര്‍ഷം പൊലിസ് അനുമതിയോടെ വ്യക്തികളുടെ ഉത്തരവാദിത്തത്തില്‍ 13,000 വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. ലഘു വാഹനങ്ങള്‍ക്ക് കൂടാതെ ചരക്ക് വാഹനങ്ങളും ട്രക്കുകളും ബസുകളുമെല്ലാം ഇപ്രകാരം ഉടമകളുടെ കീഴില്‍ ശിക്ഷാ കാലം കഴിയും വരെ സൂക്ഷിക്കാം. വാഹന ഉടമയുടെ എമിറ്റേറ്റ്‌സ് ഐഡി, വാഹന ലൈസന്‍സ് എന്നിവ നല്‍കിയാല്‍ ഒരു ടെക്‌നിഷ്യന്റെ മേല്‍നോട്ടത്തില്‍ ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കാനാകും. ശിക്ഷാ കാലാവധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വാഹനം തിരികെ പൊലിസിനെ എല്‍പ്പിക്കാം.

The Abu Dhabi Police has introduced a new system for impounded vehicles, allowing owners to store their vehicles in a location of their choice, rather than in police yards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  5 days ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  5 days ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  5 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  5 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  5 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  5 days ago
No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  5 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  5 days ago
No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  5 days ago
No Image

മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു

crime
  •  5 days ago

No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  5 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  5 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  5 days ago