HOME
DETAILS

കൂനമ്മാവ് ചര്‍ച്ചിന്റെ 1.74 ഏക്കര്‍ഭൂമി കൈയേറ്റമാണെന്ന്  തിരുവിതാംകൂര്‍ ദേവസ്വം

  
Laila
November 26 2024 | 02:11 AM

Devaswom said that 174 acre land of Koonammav Church was encroached upon

കൊച്ചി: മുനമ്പത്തെ വഖ്ഫ് ഭൂമി വിവാദം കത്തി നില്‍ക്കവെ സമീപ പ്രദേശത്തെ പ്രശസ്തമായ കുനമ്മാവ് റോമന്‍ കത്തോലിക്ക ചര്‍ച്ചിന്റെ കീഴിലുള്ള ഭൂമി കൈയേറ്റമാണെന്ന് കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോട്ടിസ്. ദേവസ്വം ബോർഡിന് വേണ്ടി സ്പെഷൽ തഹസിൽദാർ ആണ് നോട്ടിസ് നൽകിയിരിക്കുന്നത്. 

 മുനമ്പത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ കോട്ടുവള്ളി വില്ലേജില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന  സാധുജന പരിപാലന സംഘത്തിന്റെ പേരിലുള്ള ഭൂമിക്കാണ് നോട്ടിസ്. സംഘം പ്രസിഡന്റ് തോമസ് പാറക്കലിനാണ് ദേവസ്വം  നോട്ടിസ് അയച്ചിരിക്കുന്നത്. ഇവിടത്തെ മൂന്നേക്കര്‍ ഭൂമിയില്‍,  കോന്നന്‍കുളങ്ങര ദേവസ്വം വക മുന്‍ സര്‍വേ നമ്പര്‍ 318/4 ലെ 1.74  ഏക്കര്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നും ഈ ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചിരിക്കുകയാണെന്നും കാണിച്ചാണ് നോട്ടിസ്. 

ദേവസ്വം ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കാതിരാക്കാന്‍ നവംബർ 13-ാം തീയതി തിരുവനന്തപുരം നന്തന്‍കോട് ദേവസ്വംബോര്‍ഡ് ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഭൂസംരക്ഷണ വിഭാഗം സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരായി വിശദീകരണം നൽകണമെന്നാണ് സ്‌പെഷല്‍ തഹസില്‍ദാര്‍ പുറപ്പെടുവിച്ച നോട്ടിസിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് നോട്ടിസ് ഇറക്കിയത്.

13ന് ഹാജരാകാന്‍ കഴിയില്ലെന്നും സമയം നീട്ടി നല്‍കണമെന്നും സംഘം പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്ന് തഹസില്‍ദാര്‍  അറിയിച്ചിട്ടുണ്ട്. കൂനമ്മാവിലെ സെന്റ് ഫിലോമിനാസ് ചര്‍ച്ചിന് സമീപത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറി കോട്ടുവള്ളിയിലുള്ള മൂന്നേക്കര്‍ തെങ്ങുംപറമ്പില്‍ ഉള്‍പ്പെട്ടതാണ് ദേവസ്വത്തിന് അവകാശപ്പെട്ടതായി പറയുന്ന 1.74 ഏക്കര്‍ ഭൂമി.  

ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ദേവസ്വം വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷല്‍ തഹസില്‍ദാരോട് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവായത്. ഇതിൻ്റെ ഭാഗമായാണ് നോട്ടിസ് നൽകിയിരിക്കുന്നത്.  1969ല്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും  വാങ്ങിയതാണ് ഭൂമിയെന്നാണ് കൈവശക്കാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  8 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  8 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  8 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  8 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  8 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  8 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  8 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  8 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  8 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  8 days ago