HOME
DETAILS

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

  
Web Desk
November 27, 2024 | 3:43 PM

Backlash to state government employees Pension age will not be 60

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് തിരിച്ചടി. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളുകയായിരുന്നു.

നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.

വിവിധ സര്‍വീസ് ചട്ടങ്ങള്‍ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. ഈ വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വ്വീസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്‌മെന്റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും.

സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കമെന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളും നടപ്പാക്കും; കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി 

Kerala
  •  12 days ago
No Image

ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാപിഴവെന്ന് പരാതി

Kerala
  •  12 days ago
No Image

ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

Kerala
  •  12 days ago
No Image

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഗുഡ്‌സ് വാഹനം ഇടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

അതിവേഗ റെയില്‍ പദ്ധതിയുമായി ഇ. ശ്രീധരന്‍; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

Kerala
  •  12 days ago
No Image

'പ്രായമല്ല, പ്രകടനമാണ് പ്രധാനം'; വൈഭവ് സൂര്യവന്‍ഷിയെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ഗാവസ്‌കര്‍

Cricket
  •  12 days ago
No Image

കമ്മിൻസിനെയും ബുംറയെയും തല്ലിച്ചതച്ച 15-കാരൻ; ഓറഞ്ച് ക്യാപ് നേടിയിട്ടും വൈഭവ് സൂര്യവംശി ഇപ്പോഴും കാർട്ടൂൺ കാണുന്നത് എന്തുകൊണ്ട്?

Cricket
  •  12 days ago
No Image

പൂനെയില്‍ വ്യാജമദ്യ ദുരന്തം; 18 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  12 days ago
No Image

ഞങ്ങൾക്ക് തെറ്റുപറ്റി, മാപ്പാക്കണം...! ഒടുവിൽ രോഹിത് ശർമ്മയ്ക്ക് മുന്നിൽ തലകുനിച്ച് മുംബൈ ഇന്ത്യൻസ് മേധാവികൾ; ഹാർദിക്ക് ടീം വിടുന്നു!

Cricket
  •  12 days ago
No Image

മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തടയണം; ഹൈക്കോടതിയെ സമീപിച്ച് സി.എം.ആര്‍.എല്‍

Kerala
  •  12 days ago