
ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തീരം തൊട്ടതേടെ തമിഴ്നാട്ടിലെങ്ങും കനത്ത മഴ. തിരുവണ്ണാമലൈ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നായാണ് വിവരം. കാണാതായ ഏഴ് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
ഇതോടൊപ്പം ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും വില്ലുപുരത്ത് 490 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. രാവിലെ 11.30ഓടെ ആഴത്തിലുള്ള ന്യൂനമര്‍ദമായി ചുഴലിക്കാറ്റ് ദുര്‍ബലമായി.
കാഞ്ചിപുരത്ത് അണക്കെട്ടുകള്‍ നിറഞ്ഞൊഴുകി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങി. കൃഷ്ണനഗറില്‍ ഏകദേശം 500 ഓളം വീട്ടുകാരാണ് ഒറ്റപ്പെട്ടത്. ഇവിടെ ജലനിരപ്പ് അഞ്ചടിയോളം ഉയര്‍ന്നു. വൈകിട്ട് ആയപ്പോഴേക്കും ഇവിടെനിന്ന് നൂറിലധികം പേരെ രക്ഷിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തു.
ചുഴലിക്കാറ്റിലും ഇതേതുടര്‍ന്നുള്ള മഴയിലും സംസ്ഥാനത്താകെ നാലുമരണമാണ് റിപ്പോര്‍ട്ട്ചെയ്തത്. വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ മരംവീണും മരിച്ചു. മൂന്നു മരണങ്ങളും പുതുച്ചേരിയിലാണ്.
ചുഴലിക്കാറ്റ് ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരുഘട്ടത്തില്‍ പ്രവര്‍ത്തനം സാധ്യമല്ലെന്ന് കണ്ടതോടെ ശനിയാഴ്ച രാത്രിമുതല്‍ ഇന്നലെ രാവിലെവരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയുണ്ടായി. ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും റണ്‍വെ കൃത്യമായി കാണാന്‍ കഴിയാതെ ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും ഭൂമിയില്‍ തൊടുന്നതിനിടെ തെന്നിമാറിയതോടെ വിമാനം ലാന്‍ഡിങ് ഉപേക്ഷിച്ച് പറന്നുപൊങ്ങുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് എതിര്‍ദിശയില്‍ കാറ്റ് വീശിയതാണ് (ക്രോസ് വിന്‍ഡ്) ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വിസുകള്‍ റദ്ദാക്കുകയുംചെയ്തു. ഉച്ചയോടെ ഭാഗികമായും വൈകീട്ടോടെ ഏറെക്കുറേ പൂര്‍ണമായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു.
ഇന്നും മഴതുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രളയഭീഷണിനിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിട്ടു. ചില പ്രദേശങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പുതുച്ചേരിയില്‍ എല്ലാ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റും ശക്തമായമഴയും കാരണം റെയില്‍ഗതാഗതവും താറുമാറായി. ചെന്നൈ മേഖലയില്‍ പലയിടങ്ങളിലും റെയില്‍പാളങ്ങള്‍ വെള്ളത്തിനടിയിലായി. തലസ്ഥാനനഗരിയിലെ ഏഴ് അണ്ടര്‍ ഗ്രൗണ്ട് റോഡുകള്‍ അടച്ചിട്ടു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
Fingal Cyclone triggers heavy rains and landslides in Tamil Nadu, causing 4 deaths and severe disruptions. Rescue operations underway for stranded individuals as red alerts persist across affected regions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
justin
• 28 minutes ago
ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന
oman
• 44 minutes ago
ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം
National
• an hour ago
പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ
Cricket
• an hour ago
ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം
uae
• an hour ago
ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ
Kerala
• 2 hours ago
അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്
Cricket
• 2 hours ago
കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന
Kerala
• 2 hours ago
ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു
National
• 2 hours ago
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്
Cricket
• 3 hours ago
ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം
National
• 3 hours ago
സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ
National
• 3 hours ago
ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്
uae
• 3 hours ago
ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 3 hours ago
ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന് ഇ.പി ജയരാജന്
Kerala
• 4 hours ago
ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം
uae
• 4 hours ago
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി
National
• 5 hours ago
പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്
Kerala
• 5 hours ago
റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്
uae
• 3 hours ago
ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്
Cricket
• 3 hours ago
അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ
Saudi-arabia
• 4 hours ago