
സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

തൊടുപുഴ: മേജർ പദ്ധതികൾ നിലവിലില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിലെ സിവിൽ എൻജിനീയർമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി കെ.എസ്.ഇ.ബി. ഇടുക്കി, ശബരിഗിരി പോലുള്ള 1500 മെഗാവാട്ടിനടുത്ത് ശേഷിയുള്ള മേജർ പദ്ധതികൾ കെ.എസ്.ഇ.ബി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ നിലവിലോ സമീപഭാവിയിലോ ഇതുപോലെ വൻകിട പദ്ധതികൾ ആലോചനയിലില്ലെന്നും അതിനാൽ സിവിൽ വിഭാഗം എൻജിനീയർമാർക്ക് കാര്യമായ ജോലിയില്ലെന്നുമാണ് ചെയർമാന്റെ വാദം.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 100 മെഗാവാട്ടിനടുത്തുള്ള പദ്ധതികളേ ആരംഭിച്ചിട്ടുള്ളൂ. അടുത്ത 10 വർഷത്തിൽ മേജർ പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. 150 മെഗാവാട്ടിൽ താഴെയുള്ള ചെറുകിട പദ്ധതികൾ മാത്രമേ ആലോചനയിലുള്ളൂ. മുതിർന്ന എൻജിനീയർമാർ സുഖസൗകര്യങ്ങളിൽ ഹെഡ് ക്വാർട്ടേഴ്‌സിലും റീജ്യനൽ ഓഫിസുകളിലും വിരാജിക്കുകയാണ്. ഫീൽഡിൽ ജോലി ചെയ്യാൻ ആർക്കും താൽപര്യമില്ല.
പല പദ്ധതികളും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നു. പുതിയ പദ്ധതി നിർദേശങ്ങൾ ഹെഡ്ക്വാർട്ടേഴ്‌സിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ നടപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ ആരും തയാറല്ലെന്ന് സി.എം.ഡി പറയുന്നു. കെ.എസ്.ഇ.ബി സിവിൽ എൻജിനീയേഴ്‌സ് ഫോറം ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയരക്ടറുമായ ബിജു പ്രഭാകറിന്റെ കുറ്റപ്പെടുത്തൽ.
പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അളവ് ഇപ്പോൾ പകുതിയായി കുറഞ്ഞു. എന്നാൽ 70 കളിൽ നിശ്ചയിച്ച ജീവനക്കാരുടെ എണ്ണം കുറച്ചിട്ടില്ല. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിലെ 9000 എൻജിനീയർമാരിൽ 700 പേർ മാത്രമാണ് സിവിൽ വിഭാഗത്തിലുള്ളത്. എന്നാൽ കെ.എസ്.ഇ.ബി യിൽ 4500 എൻജിനീയർമാരിൽ 700 പേർ സിവിൽ വിഭാഗത്തിലാണ്. ജോലിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും പേരെ നിലനിർത്തേണ്ട ആവശ്യമില്ല.
അതിനാൽ സിവിൽ എൻജിനീയർമാരുടെ എണ്ണം 50 ശതമാനം കുറയ്ക്കണമെന്നും സി.എം.ഡി നിർദേശിക്കുന്നു. സിവിൽ എൻജിനീയർമാരുടെ പുതിയ റിക്രൂട്ട്‌മെന്റ് ആവശ്യമില്ല. കോടികളാണ് ഇവർക്കായി കെ.എസ്.ഇ.ബി ചെലവിടുന്നത്. ഈ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് താരിഫ് രൂപത്തിൽ ജനങ്ങളുടെ ചുമലിലാണ്. ചെലവ് ചുരുക്കൽ നടപടികൾ അനിവാര്യമാണെന്നും ചെയർമാൻ പറയുന്നു.
അതിനിടെ, സിവിൽ വിഭാഗത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള നടപടികളാണ് ചെയർമാന്റെ ഭാഗത്തുനിന്നും തുടരെ ഉണ്ടാകുന്നതെന്ന് ബോർഡിലെ സിവിൽ എൻജിനീയർമാർ പറയുന്നു. സിവിൽ വൈദഗ്ധ്യം അനിവാര്യമായ പദ്ധതികളുടെ നിർമാണച്ചുമതല അടുത്തിടെ ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ തീരുമാനം മുൻ സർക്കാർ ഉത്തരവുകൾക്കും പി.ഡബ്യു.ഡി കോഡിനും ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ ഉത്തരവിനും റഗുലേറ്ററി ആക്ടിനും വിരുദ്ധമാണെന്ന് സിവിൽ എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.
സിവിൽ വിഭാഗം എൻജിനീയർമാരുടെ മേൽനോട്ടത്തിൽ മാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്താവൂയെന്നും ജോലികളുടെ നിലവാരവും അളവും സംബന്ധിച്ച് സിവിൽ വിഭാഗം എൻജിനീയർമാർമാരുടെ കർശന പരിശോധനക്ക് ശേഷമേ ബില്ലുകൾ മാറി നൽകാവൂയെന്നും ധനവകുപ്പിൻ്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'സിവിൽ സബ് എൻജിനീയർമാർക്ക് പ്രമോഷൻ നൽകണം' ചെയർമാന് സി.ഐ.ടി.യുവിന്റെ കത്ത്
തൊടുപുഴ: അർഹരായ സിവിൽ സബ് എൻജിനീയർമാർക്ക് അസിസ്റ്റന്റ് എൻജിനീയർമാരായി പ്രമോഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ചെയർമാന് കത്ത് നൽകി. 2001 ൽ പി.എസ്.സി വഴി സബ് എൻജിനീയറായി പ്രവേശിച്ച് 23 വർഷമായി ഒരേ തസ്തികയിൽ തുടരുന്ന 200 ഓളം പേർക്കാണ് ഒഴിവുണ്ടായിട്ടും പ്രമോഷൻ നിഷേധിച്ചിരിക്കുന്നത്.
സിവിൽ വിഭാഗത്തെ ഇല്ലാതാക്കുന്ന തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ് ചെയർമാന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നതെന്നും തിരുത്തിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭ നടപടികളിലേക്ക് പോകുമെന്നും സി.ഐ.ടി.യു മുന്നറിയിപ്പ് നൽകി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്
National
• 5 days ago
കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്
International
• 5 days ago
സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്
Kerala
• 5 days ago
ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
Kerala
• 5 days ago
യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ
qatar
• 5 days ago
വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി
Kerala
• 5 days ago
ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം
International
• 5 days ago
ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്
International
• 5 days ago
'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്
National
• 5 days ago
നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍
International
• 5 days ago
ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി
Kuwait
• 5 days ago
'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
uae
• 5 days ago
മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ
Kerala
• 5 days ago
രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
National
• 5 days ago
ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്
International
• 6 days ago
യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു
International
• 6 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 6 days ago
മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Kerala
• 6 days ago
ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ
uae
• 5 days ago
ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ
uae
• 5 days ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ
Football
• 5 days ago