
സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

തൊടുപുഴ: മേജർ പദ്ധതികൾ നിലവിലില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിലെ സിവിൽ എൻജിനീയർമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി കെ.എസ്.ഇ.ബി. ഇടുക്കി, ശബരിഗിരി പോലുള്ള 1500 മെഗാവാട്ടിനടുത്ത് ശേഷിയുള്ള മേജർ പദ്ധതികൾ കെ.എസ്.ഇ.ബി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ നിലവിലോ സമീപഭാവിയിലോ ഇതുപോലെ വൻകിട പദ്ധതികൾ ആലോചനയിലില്ലെന്നും അതിനാൽ സിവിൽ വിഭാഗം എൻജിനീയർമാർക്ക് കാര്യമായ ജോലിയില്ലെന്നുമാണ് ചെയർമാന്റെ വാദം.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 100 മെഗാവാട്ടിനടുത്തുള്ള പദ്ധതികളേ ആരംഭിച്ചിട്ടുള്ളൂ. അടുത്ത 10 വർഷത്തിൽ മേജർ പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. 150 മെഗാവാട്ടിൽ താഴെയുള്ള ചെറുകിട പദ്ധതികൾ മാത്രമേ ആലോചനയിലുള്ളൂ. മുതിർന്ന എൻജിനീയർമാർ സുഖസൗകര്യങ്ങളിൽ ഹെഡ് ക്വാർട്ടേഴ്‌സിലും റീജ്യനൽ ഓഫിസുകളിലും വിരാജിക്കുകയാണ്. ഫീൽഡിൽ ജോലി ചെയ്യാൻ ആർക്കും താൽപര്യമില്ല.
പല പദ്ധതികളും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നു. പുതിയ പദ്ധതി നിർദേശങ്ങൾ ഹെഡ്ക്വാർട്ടേഴ്‌സിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ നടപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ ആരും തയാറല്ലെന്ന് സി.എം.ഡി പറയുന്നു. കെ.എസ്.ഇ.ബി സിവിൽ എൻജിനീയേഴ്‌സ് ഫോറം ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയരക്ടറുമായ ബിജു പ്രഭാകറിന്റെ കുറ്റപ്പെടുത്തൽ.
പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അളവ് ഇപ്പോൾ പകുതിയായി കുറഞ്ഞു. എന്നാൽ 70 കളിൽ നിശ്ചയിച്ച ജീവനക്കാരുടെ എണ്ണം കുറച്ചിട്ടില്ല. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിലെ 9000 എൻജിനീയർമാരിൽ 700 പേർ മാത്രമാണ് സിവിൽ വിഭാഗത്തിലുള്ളത്. എന്നാൽ കെ.എസ്.ഇ.ബി യിൽ 4500 എൻജിനീയർമാരിൽ 700 പേർ സിവിൽ വിഭാഗത്തിലാണ്. ജോലിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും പേരെ നിലനിർത്തേണ്ട ആവശ്യമില്ല.
അതിനാൽ സിവിൽ എൻജിനീയർമാരുടെ എണ്ണം 50 ശതമാനം കുറയ്ക്കണമെന്നും സി.എം.ഡി നിർദേശിക്കുന്നു. സിവിൽ എൻജിനീയർമാരുടെ പുതിയ റിക്രൂട്ട്‌മെന്റ് ആവശ്യമില്ല. കോടികളാണ് ഇവർക്കായി കെ.എസ്.ഇ.ബി ചെലവിടുന്നത്. ഈ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് താരിഫ് രൂപത്തിൽ ജനങ്ങളുടെ ചുമലിലാണ്. ചെലവ് ചുരുക്കൽ നടപടികൾ അനിവാര്യമാണെന്നും ചെയർമാൻ പറയുന്നു.
അതിനിടെ, സിവിൽ വിഭാഗത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള നടപടികളാണ് ചെയർമാന്റെ ഭാഗത്തുനിന്നും തുടരെ ഉണ്ടാകുന്നതെന്ന് ബോർഡിലെ സിവിൽ എൻജിനീയർമാർ പറയുന്നു. സിവിൽ വൈദഗ്ധ്യം അനിവാര്യമായ പദ്ധതികളുടെ നിർമാണച്ചുമതല അടുത്തിടെ ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ തീരുമാനം മുൻ സർക്കാർ ഉത്തരവുകൾക്കും പി.ഡബ്യു.ഡി കോഡിനും ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ ഉത്തരവിനും റഗുലേറ്ററി ആക്ടിനും വിരുദ്ധമാണെന്ന് സിവിൽ എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.
സിവിൽ വിഭാഗം എൻജിനീയർമാരുടെ മേൽനോട്ടത്തിൽ മാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്താവൂയെന്നും ജോലികളുടെ നിലവാരവും അളവും സംബന്ധിച്ച് സിവിൽ വിഭാഗം എൻജിനീയർമാർമാരുടെ കർശന പരിശോധനക്ക് ശേഷമേ ബില്ലുകൾ മാറി നൽകാവൂയെന്നും ധനവകുപ്പിൻ്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'സിവിൽ സബ് എൻജിനീയർമാർക്ക് പ്രമോഷൻ നൽകണം' ചെയർമാന് സി.ഐ.ടി.യുവിന്റെ കത്ത്
തൊടുപുഴ: അർഹരായ സിവിൽ സബ് എൻജിനീയർമാർക്ക് അസിസ്റ്റന്റ് എൻജിനീയർമാരായി പ്രമോഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ചെയർമാന് കത്ത് നൽകി. 2001 ൽ പി.എസ്.സി വഴി സബ് എൻജിനീയറായി പ്രവേശിച്ച് 23 വർഷമായി ഒരേ തസ്തികയിൽ തുടരുന്ന 200 ഓളം പേർക്കാണ് ഒഴിവുണ്ടായിട്ടും പ്രമോഷൻ നിഷേധിച്ചിരിക്കുന്നത്.
സിവിൽ വിഭാഗത്തെ ഇല്ലാതാക്കുന്ന തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ് ചെയർമാന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നതെന്നും തിരുത്തിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭ നടപടികളിലേക്ക് പോകുമെന്നും സി.ഐ.ടി.യു മുന്നറിയിപ്പ് നൽകി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 6 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 6 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 6 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 7 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 7 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 7 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 8 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 8 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 8 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 9 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 9 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 9 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 10 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 10 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 11 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 11 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 11 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 11 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 10 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 10 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 10 hours ago