
സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

തൊടുപുഴ: മേജർ പദ്ധതികൾ നിലവിലില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിലെ സിവിൽ എൻജിനീയർമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി കെ.എസ്.ഇ.ബി. ഇടുക്കി, ശബരിഗിരി പോലുള്ള 1500 മെഗാവാട്ടിനടുത്ത് ശേഷിയുള്ള മേജർ പദ്ധതികൾ കെ.എസ്.ഇ.ബി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ നിലവിലോ സമീപഭാവിയിലോ ഇതുപോലെ വൻകിട പദ്ധതികൾ ആലോചനയിലില്ലെന്നും അതിനാൽ സിവിൽ വിഭാഗം എൻജിനീയർമാർക്ക് കാര്യമായ ജോലിയില്ലെന്നുമാണ് ചെയർമാന്റെ വാദം.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 100 മെഗാവാട്ടിനടുത്തുള്ള പദ്ധതികളേ ആരംഭിച്ചിട്ടുള്ളൂ. അടുത്ത 10 വർഷത്തിൽ മേജർ പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. 150 മെഗാവാട്ടിൽ താഴെയുള്ള ചെറുകിട പദ്ധതികൾ മാത്രമേ ആലോചനയിലുള്ളൂ. മുതിർന്ന എൻജിനീയർമാർ സുഖസൗകര്യങ്ങളിൽ ഹെഡ് ക്വാർട്ടേഴ്‌സിലും റീജ്യനൽ ഓഫിസുകളിലും വിരാജിക്കുകയാണ്. ഫീൽഡിൽ ജോലി ചെയ്യാൻ ആർക്കും താൽപര്യമില്ല.
പല പദ്ധതികളും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നു. പുതിയ പദ്ധതി നിർദേശങ്ങൾ ഹെഡ്ക്വാർട്ടേഴ്‌സിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ നടപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ ആരും തയാറല്ലെന്ന് സി.എം.ഡി പറയുന്നു. കെ.എസ്.ഇ.ബി സിവിൽ എൻജിനീയേഴ്‌സ് ഫോറം ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയരക്ടറുമായ ബിജു പ്രഭാകറിന്റെ കുറ്റപ്പെടുത്തൽ.
പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അളവ് ഇപ്പോൾ പകുതിയായി കുറഞ്ഞു. എന്നാൽ 70 കളിൽ നിശ്ചയിച്ച ജീവനക്കാരുടെ എണ്ണം കുറച്ചിട്ടില്ല. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിലെ 9000 എൻജിനീയർമാരിൽ 700 പേർ മാത്രമാണ് സിവിൽ വിഭാഗത്തിലുള്ളത്. എന്നാൽ കെ.എസ്.ഇ.ബി യിൽ 4500 എൻജിനീയർമാരിൽ 700 പേർ സിവിൽ വിഭാഗത്തിലാണ്. ജോലിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും പേരെ നിലനിർത്തേണ്ട ആവശ്യമില്ല.
അതിനാൽ സിവിൽ എൻജിനീയർമാരുടെ എണ്ണം 50 ശതമാനം കുറയ്ക്കണമെന്നും സി.എം.ഡി നിർദേശിക്കുന്നു. സിവിൽ എൻജിനീയർമാരുടെ പുതിയ റിക്രൂട്ട്‌മെന്റ് ആവശ്യമില്ല. കോടികളാണ് ഇവർക്കായി കെ.എസ്.ഇ.ബി ചെലവിടുന്നത്. ഈ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് താരിഫ് രൂപത്തിൽ ജനങ്ങളുടെ ചുമലിലാണ്. ചെലവ് ചുരുക്കൽ നടപടികൾ അനിവാര്യമാണെന്നും ചെയർമാൻ പറയുന്നു.
അതിനിടെ, സിവിൽ വിഭാഗത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള നടപടികളാണ് ചെയർമാന്റെ ഭാഗത്തുനിന്നും തുടരെ ഉണ്ടാകുന്നതെന്ന് ബോർഡിലെ സിവിൽ എൻജിനീയർമാർ പറയുന്നു. സിവിൽ വൈദഗ്ധ്യം അനിവാര്യമായ പദ്ധതികളുടെ നിർമാണച്ചുമതല അടുത്തിടെ ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ തീരുമാനം മുൻ സർക്കാർ ഉത്തരവുകൾക്കും പി.ഡബ്യു.ഡി കോഡിനും ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ ഉത്തരവിനും റഗുലേറ്ററി ആക്ടിനും വിരുദ്ധമാണെന്ന് സിവിൽ എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.
സിവിൽ വിഭാഗം എൻജിനീയർമാരുടെ മേൽനോട്ടത്തിൽ മാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്താവൂയെന്നും ജോലികളുടെ നിലവാരവും അളവും സംബന്ധിച്ച് സിവിൽ വിഭാഗം എൻജിനീയർമാർമാരുടെ കർശന പരിശോധനക്ക് ശേഷമേ ബില്ലുകൾ മാറി നൽകാവൂയെന്നും ധനവകുപ്പിൻ്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'സിവിൽ സബ് എൻജിനീയർമാർക്ക് പ്രമോഷൻ നൽകണം' ചെയർമാന് സി.ഐ.ടി.യുവിന്റെ കത്ത്
തൊടുപുഴ: അർഹരായ സിവിൽ സബ് എൻജിനീയർമാർക്ക് അസിസ്റ്റന്റ് എൻജിനീയർമാരായി പ്രമോഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ചെയർമാന് കത്ത് നൽകി. 2001 ൽ പി.എസ്.സി വഴി സബ് എൻജിനീയറായി പ്രവേശിച്ച് 23 വർഷമായി ഒരേ തസ്തികയിൽ തുടരുന്ന 200 ഓളം പേർക്കാണ് ഒഴിവുണ്ടായിട്ടും പ്രമോഷൻ നിഷേധിച്ചിരിക്കുന്നത്.
സിവിൽ വിഭാഗത്തെ ഇല്ലാതാക്കുന്ന തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ് ചെയർമാന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നതെന്നും തിരുത്തിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭ നടപടികളിലേക്ക് പോകുമെന്നും സി.ഐ.ടി.യു മുന്നറിയിപ്പ് നൽകി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
Kerala
• 18 minutes ago
ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു
Saudi-arabia
• 21 minutes ago
ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം
Football
• an hour ago
23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• 2 hours ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• 2 hours ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• 2 hours ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 3 hours ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 3 hours ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ
qatar
• 4 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ
Kerala
• 4 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 5 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 5 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 5 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 6 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 8 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 8 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 9 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 16 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 6 hours ago
തമിഴ്നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 6 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 7 hours ago