HOME
DETAILS

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

  
Web Desk
December 03, 2024 | 2:41 PM

FIR against KSRTC driver in Alappuzha accident

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍.വാഹനം അലക്ഷ്യമായി ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലിസിന്‍റെ ഇതിനെക്കുറിച്ച് നൽക്കുന്ന വിശദീകരണം. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലിസ് പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നടുക്കിയ ദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരാണ് സഞ്ചരിച്ചിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകൾക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട് അവരും ചികിത്സയിലാണ്. 

വാഹനാപകടത്തിന് കാരണം പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്‍റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവർ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, വാഹനം നൽകിയത് വാടകയ്ക്കല്ലെന്ന് വാഹന ഉടമ ഷാമിൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി

Kerala
  •  a day ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി; ട്വിറ്ററിൽ ട്രോളുമായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

International
  •  a day ago
No Image

96 വർഷത്തെ ചരിത്രത്തിലാദ്യം; മെക്സിക്കോയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നാണക്കേടിന്റെ ലോക റെക്കോർഡ്!

Football
  •  a day ago
No Image

ആ ഭാരമിറക്കാൻ സ്വന്തം കാണികൾക്ക് മുന്നിലെങ്കിലും ജയിക്കണം, കാനഡയ്ക്ക്

Football
  •  a day ago
No Image

സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ സ്റ്റണ്ട്; യുവതിക്ക് കനത്ത പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച; ഒന്നരവയസുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു, അമ്മൂമ്മയുടെ ഫോൺ കോൾ പുറത്ത്

Kerala
  •  a day ago
No Image

ദുബൈയിലെ ചുവപ്പഴക് ക്യാമറയിലാക്കാം; 'ഫ്ലേം ട്രീ' ഫോട്ടോഗ്രാഫി മത്സരവുമായി ദുബൈ അധികൃതർ, സമ്മാനത്തുക 30,000 ദിർഹം

uae
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  a day ago
No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  a day ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  a day ago