HOME
DETAILS

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

  
Muqthar
December 03 2024 | 16:12 PM

Hindutva organization Claim on Delhi Jama Masjid

 


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയിലെ പ്രശസ്തമായ ഡല്‍ഹി ജുമാസമജ്ദിന് മേലും അവകാശവാദ മുന്നയിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേന. ജോഥ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഡല്‍ഹി ജുമാ മസ്ജിദ് നിര്‍മിച്ചതെന്നും അതിനാല്‍ പള്ളിയില്‍ ഖനനം നടത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുസേന പുരാവസ്ഥുവകുപ്പിന് (എ.എസ്.ഐ)ക്ക് കത്തയച്ചു. 
ജുമാ മസ്ജിദിന്റെ നിര്‍മ്മാണത്തിന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉപയോഗിച്ചതായും ചില വിഗ്രഹങ്ങള്‍ ഹിന്ദുവികാരങ്ങളെ അവഹേളിക്കാന്‍ പള്ളിയുടെ ഗോവണിപ്പടിക്ക് താഴെ കുഴിച്ചിട്ടിരിക്കുകയാണെന്നും ഹിന്ദുസേന മേധാവിയും വിദ്വേഷപ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളുമായ വിഷ്ണു ഗുപ്ത ആരോപിച്ചു. ജുമാ മസ്ജിദിന്റെ നിര്‍മ്മാണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അതിനാല്‍ സര്‍വേ അനിവാര്യമാണ്. മുഗള്‍ ഭരണാധികാരിയായ ഔറംഗസീബിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ വാദങ്ങളെ ചരിത്രപരമായ തെളിവുകള്‍ പിന്തുണയ്ക്കുന്നുവെന്നും നിലവിലെ ഘടന കാലത്ത് അവിടെ ക്ഷേതങ്ങള്‍ നിലനിന്നിരുന്നതിന്റെ സൂചനകളുണ്ടെന്നും അദ്ദേഹം കത്തില്‍ അവകാശപ്പെട്ടു.

ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ സ്ഥിതിചെയ്യുന്ന ദര്‍ഗയ്ക്ക് താഴെ ശിവക്ഷേത്രമുണ്ടെന്നും അതു തകര്‍ത്താണ് ദര്‍ഗ സ്ഥാപിച്ചതെന്നും ചൂണ്ടിക്കാട്ടി  ഹിന്ദുസേന നല്‍കിയ ഹരജിയിലാണ് രാജസ്ഥാന്‍ കോടതി അജ്മീര്‍ ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്ഥുവകിപ്പിനും നോട്ടീസയച്ചത്. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളിയെയും തീവ്രഹിന്ദുത്വസംഘടന വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

ഇതുപ്രകാരം അജ്മീര്‍ കോടതി ജഡ്ജി മന്‍മോഹന്‍ ചാന്‍ഡെല്‍ പുരാവസ്തു വകുപ്പിനും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തിന് നോട്ടീസയച്ചു. പ്രതികരണം അറിയിക്കാന്‍ ദര്‍ഗാ കമ്മിറ്റിക്കും നിര്‍ദേശമുണ്ട്. ഡിസംബര്‍ 20ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി നിലപാട് അറിയിക്കാനാണ് നോട്ടീസിലെ ആവശ്യം. 

കാശിയിലെയും മഥുരയിലെയും പള്ളിയെപ്പോലെ അജ്മീര്‍ ദര്‍ഗയും ക്ഷേത്രം തകര്‍ത്താണ് സ്ഥാപിച്ചതെന്നാണ് ഹരജിക്കാരുടെ ആരോപണം. അജ്മീര്‍ ദര്‍ഗാശരീഫിന്റെ പേര് ഭഗവാന്‍ ശ്രീ സങ്കടമോചന മഹാദേവ വിരാജ്മാന്‍ ക്ഷേത്രം എന്നാക്കി മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
13 ാം നൂറ്റാണ്ടില്‍ മരിച്ച ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ 813 ാമത്തെ ഉറൂസ് ജനുവരിയില്‍ നടക്കാനിരിക്കെയാണ് കോടതിയില്‍നിന്ന് വിവാദനടപടിയുണ്ടായിരിക്കുന്നത്. സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന യു.പിയിലെ സംഭാല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്തിയതിനെതിരേ പ്രതിഷേധിച്ച അഞ്ചുപേരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രാജ്യവ്യാപക രോഷം ഉയരുന്നതിനിടെയാണ്, സുല്‍ത്താനില്‍ ഹിന്ദ് എന്ന വിശേഷണമുള്ള ചിശ്തിയുടെ ദര്‍ഗക്ക് മേലും അവകാശവാദവുമായി വന്നിരിക്കുന്നത്. 


Hindutva organization Claim on Delhis Jama Masjid



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  a day ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  a day ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  a day ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  a day ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago