HOME
DETAILS

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

  
Web Desk
December 04 2024 | 03:12 AM

Rahul Gandhi and Priyanka Gandhi to Visit Sambhal Amid Tensions Over Police Firing Incident

ന്യൂഡല്‍ഹി: യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന്  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും. ഷാഹി ജുമാ മസ്ജിദിന് മേല്‍ ഹിന്ദുത്വവാദികള്‍ അവകാശപ്പെട്ടതുമായി ബന്ധപ്പെട്ട് സംഭാലില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് മുസ്‌ലിം യുവാക്കളുടെ വീടുകളും സന്ദര്‍ശിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. അതേസമയം, രാഹുലിനെയും സംഘത്തെയും തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് വകവെക്കാതെ മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനം. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭലിലേക്ക് രാഹുല്‍ പുറപ്പെടുക.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാഹുലും സംഘവും സംഭാലില്‍ എത്തുക.  യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയും സംഘത്തില്‍ ഉണ്ടാകും.
സംഭാലില്‍ സന്ദര്‍ശനം നടത്തുന്നതിന് നിലവില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കുണ്ട്. മുസ്‌ലിം ലീഗ് എം.പിമാരുടെ സംഘം സംഭാലിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും അവരെ വഴിയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

അതിനിടെ, സംഭല്‍ ശാഹി മസ്ജിദ് സംഭവത്തില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുസ്‌ലിം ലീഗ് എം.പിമാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ലീഗ് എം.പിമാര്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ ഒരു കൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്നും ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയതാണ് ഇതിന്റെയെല്ലാം തുടക്കമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്റ് പാര്‍ട്ടി നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

സംഭല്‍ വര്‍ഗീയ സംഘര്‍ഷത്തെ ചൊല്ലി ഇന്നലെ ലോക്‌സഭ ഇളകിമറിഞ്ഞിരുന്നു. അടിയന്തരമായി സംഭല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി തിരികെ വന്ന ശേഷവും വിഷയം കത്തിനിന്നു.

 

New Delhi: Congress leaders Rahul Gandhi and Priyanka Gandhi will visit Sambhal, UP, despite the Yogi Adityanath government's ban. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക

National
  •  7 hours ago
No Image

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

National
  •  7 hours ago
No Image

സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബ​ഗാനെതിരെ മൂന്ന് ​ഗോളിന്റെ തോൽവി

Football
  •  7 hours ago
No Image

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  8 hours ago
No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  8 hours ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  9 hours ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  10 hours ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  10 hours ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  10 hours ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  11 hours ago