HOME
DETAILS

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

  
Web Desk
December 08, 2024 | 9:51 AM

Israeli Soldier Reveals Orders to Fire on Unarmed Palestinians in Gaza

ഗസ്സ സിറ്റി: ഗസ്സയിലെ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ യാതൊരു വിധത്തിലുള്ള പ്രകോപനമില്ലെങ്കിലും വെടിയുതിര്‍ക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി ഇസ്‌റാഈല്‍ സൈനികന്റെ വെളിപെടുത്തല്‍. 

സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗസ്സയില്‍ 86 ദിവസം ഇസ്‌റാഈലിന്റെ റിസര്‍വ് സൈനികനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ചൈം ഹര്‍സഹാവിന്റേതാണ് വെളിപെടുത്തല്‍. റാഈലി മാധ്യമമായ ഹാരെറ്റ്‌സില്‍ എഴുതിയ ലേഖനത്തിലാണ് ചൈം ഇക്കാര്യം തുറന്നു പറയുന്നത്. 

ഫലസ്തീനികള്‍ യാതൊരു ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും വെടി വെച്ചുകൊള്ളാന്‍ കമാന്‍ഡര്‍മാരാണ് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ഇയാള്‍ ലേഖനത്തില്‍ പറയുന്നു. 

'ഗസ്സ മുനമ്പിലെ ഫലസ്തീനികളുടെ ജീവിതം പ്രധാനമായും മുനമ്പിലെ കമാന്‍ഡര്‍മാരുടെ സ്വകാര്യവും വ്യക്തിപരവുമായ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഫലസ്തീനികളെ കൊല്ലാന്‍ ഉത്തരവിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരില്ല,' ഹര്‍സഹാവ് ലേഖനത്തില്‍ വ്യക്തമാക്കി.

'ഗസ്സ മുനമ്പിലെ ഒരു മനുഷ്യജീവന് ഭക്ഷണത്തിനായി പ്രദേശത്ത് അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് തെരുവ് നായ്ക്കളുടെ ജീവനേക്കാള്‍ വില കുറവാണ്. സൈനികര്‍ക്ക് അപകടഭീഷണി ഇല്ലെങ്കില്‍, നായ്ക്കളെ വെടിവയ്ക്കുന്നത് നിരോധിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ മനുഷ്യരെ വെടിവെച്ച് കൊല്ലുന്നതിന് അങ്ങനെ യാതൊരു നിയന്ത്രണങ്ങളും നിലവിലില്ല,'ഹര്‍സഹാവ് വെളിപ്പെടുത്തി.

ഒരിക്കല്‍ വെള്ളപ്പതാക വീശിയിരുന്ന, നിരായുധനായ ഒരു ഫലസ്തീനിയെ കൊല്ലാന്‍ ഒരു സീനിയര്‍ കമാന്‍ഡര്‍ ഉത്തരവിട്ടിരുന്നതായി ഹര്‍സഹാവ് ചൂണ്ടിക്കാട്ടി. വെള്ളപ്പതാക എന്താണെന്ന് തനിക്കറിയില്ല, അതുകൊണ്ട് വെടിവെക്കൂ എന്ന് കമാന്‍ഡര്‍ ഉത്തരവിടുകയായിരുന്നു എന്നും ലേഖനത്തില്‍ എഴുതുന്നു. 

An Israeli reserve soldier, Chaim Harsahav, disclosed that commanders instructed troops to fire at Palestinians in Gaza without provocation. The revelations were published in a Haaretz article, highlighting disturbing practices in the conflict zone.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  5 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  5 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  5 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  5 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  5 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  5 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  5 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  5 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  5 days ago