HOME
DETAILS

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

  
Web Desk
December 08, 2024 | 9:51 AM

Israeli Soldier Reveals Orders to Fire on Unarmed Palestinians in Gaza

ഗസ്സ സിറ്റി: ഗസ്സയിലെ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ യാതൊരു വിധത്തിലുള്ള പ്രകോപനമില്ലെങ്കിലും വെടിയുതിര്‍ക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി ഇസ്‌റാഈല്‍ സൈനികന്റെ വെളിപെടുത്തല്‍. 

സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗസ്സയില്‍ 86 ദിവസം ഇസ്‌റാഈലിന്റെ റിസര്‍വ് സൈനികനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ചൈം ഹര്‍സഹാവിന്റേതാണ് വെളിപെടുത്തല്‍. റാഈലി മാധ്യമമായ ഹാരെറ്റ്‌സില്‍ എഴുതിയ ലേഖനത്തിലാണ് ചൈം ഇക്കാര്യം തുറന്നു പറയുന്നത്. 

ഫലസ്തീനികള്‍ യാതൊരു ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും വെടി വെച്ചുകൊള്ളാന്‍ കമാന്‍ഡര്‍മാരാണ് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ഇയാള്‍ ലേഖനത്തില്‍ പറയുന്നു. 

'ഗസ്സ മുനമ്പിലെ ഫലസ്തീനികളുടെ ജീവിതം പ്രധാനമായും മുനമ്പിലെ കമാന്‍ഡര്‍മാരുടെ സ്വകാര്യവും വ്യക്തിപരവുമായ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഫലസ്തീനികളെ കൊല്ലാന്‍ ഉത്തരവിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരില്ല,' ഹര്‍സഹാവ് ലേഖനത്തില്‍ വ്യക്തമാക്കി.

'ഗസ്സ മുനമ്പിലെ ഒരു മനുഷ്യജീവന് ഭക്ഷണത്തിനായി പ്രദേശത്ത് അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് തെരുവ് നായ്ക്കളുടെ ജീവനേക്കാള്‍ വില കുറവാണ്. സൈനികര്‍ക്ക് അപകടഭീഷണി ഇല്ലെങ്കില്‍, നായ്ക്കളെ വെടിവയ്ക്കുന്നത് നിരോധിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ മനുഷ്യരെ വെടിവെച്ച് കൊല്ലുന്നതിന് അങ്ങനെ യാതൊരു നിയന്ത്രണങ്ങളും നിലവിലില്ല,'ഹര്‍സഹാവ് വെളിപ്പെടുത്തി.

ഒരിക്കല്‍ വെള്ളപ്പതാക വീശിയിരുന്ന, നിരായുധനായ ഒരു ഫലസ്തീനിയെ കൊല്ലാന്‍ ഒരു സീനിയര്‍ കമാന്‍ഡര്‍ ഉത്തരവിട്ടിരുന്നതായി ഹര്‍സഹാവ് ചൂണ്ടിക്കാട്ടി. വെള്ളപ്പതാക എന്താണെന്ന് തനിക്കറിയില്ല, അതുകൊണ്ട് വെടിവെക്കൂ എന്ന് കമാന്‍ഡര്‍ ഉത്തരവിടുകയായിരുന്നു എന്നും ലേഖനത്തില്‍ എഴുതുന്നു. 

An Israeli reserve soldier, Chaim Harsahav, disclosed that commanders instructed troops to fire at Palestinians in Gaza without provocation. The revelations were published in a Haaretz article, highlighting disturbing practices in the conflict zone.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago