HOME
DETAILS

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

  
നിസാം കെ. അബ്ദുല്ല 
December 09, 2024 | 5:14 AM

Nine post-term district secretaries Functioning of DTPC in Avatal

കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ കാലാവധി കഴിഞ്ഞതിനാൽ പല ജില്ലകളിലും പ്രവർത്തനം അവതാളത്തിൽ. നിയമനം പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ സെക്രട്ടറിമാരുടെ കാലാവധിയാണ് ഇക്കഴിഞ്ഞ നവംബർ 19ന് അവസാനിച്ചത്. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും ശേഷമാണ് ഡി.ടി.പി.സി സെക്രട്ടറിമാരുടെ നിയമനം നടക്കുന്നത്. ടൂറിസം പഠിച്ച് ഏഴ് വർഷം ഈ വിഭാഗത്തിൽ ജോലി ചെയ്തവർക്കാണ് പരീക്ഷയ്ക്കുള്ള യോഗ്യത. 

അഞ്ചു വർഷത്തേക്കാണ് നിയമനം. ആദ്യത്തെ മൂന്ന് വർഷത്തേക്കുള്ള നിയമന ഉത്തരവാണ് നൽകിയിരിക്കുന്നത്. തുടർന്ന് രണ്ട് വർഷത്തേക്കുള്ള നിയമനം പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിയമനം നീട്ടിയതായോ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായോ ഉള്ള ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. 
പല ജില്ലകളിലും സെക്രട്ടറിമാർ തുടർന്നും തസ്തികയിൽ തുടർന്നിരുന്നു. ഇത് ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയതോടെ തൽക്കാലത്തേക്ക് മാറി നിൽക്കണമെന്ന് ഡി.ടി.പി.സി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർമാർ തീരുമാനമെടുത്തു. ഇതോടെയാണ് ഓഫിസ് പ്രവർത്തനം അവതാളത്തിലായത്. 

സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഡി.ടി.പി.സികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും. സാധാരണ രീതിയിൽ ഒരു നിയമനത്തിലെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമനം നീട്ടി നൽകിയുള്ള ഉത്തരവ് സർക്കാർ ഇറക്കാറുണ്ട്. എന്നാൽ വിനോദസഞ്ചാര മേഖലയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്ന ഡി.ടിം.പി.സിയുടെ മെമ്പർ സെക്രട്ടറിമാരുടെ നിയമനത്തിൽ ഇതൊന്നുമുണ്ടായിട്ടില്ല.

ഇതോടെ ഈ തസ്തികയിൽ ഉണ്ടായിരുന്നവരും ആശങ്കയിലാണ്. ഇവരെ പിരിച്ചുവിടണമെങ്കിൽ രണ്ടുമാസം മുൻപ് നോട്ടിസ് നൽകണമെന്ന് ഉത്തരവിലുണ്ട്. സ്വയം പിരിഞ്ഞ് പോകുകയാണെങ്കിൽ ഒരുമാസം മുൻപാണ് നോട്ടിസ് നൽകേണ്ടത്. ഒൻപത് ജില്ലകളിലും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. നിയമനം ഇപ്പോഴും സാധുവാണെന്ന് സെക്രട്ടറിമാർ പറയുന്നു. എന്നാൽ നിയമനം നീട്ടി നൽകി ഉത്തരവ് ഇറങ്ങാത്തതിനാൽ ഇവർക്ക് സ്ഥാനത്ത് തുടരാൻ അനുമതിയില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നിന്നും മോഷണം പോയ 40 മൊബൈൽ ഫോണുകൾ തമിഴ്നാട്ടിലും ആന്ധ്രയിലും; ഉടമകൾക്ക് തിരികെ നൽകി പൊലിസ്

Kerala
  •  15 minutes ago
No Image

അനിൽ അംബാനി ഗ്രൂപ്പ് വായ്പാ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  33 minutes ago
No Image

യുഎഇയിൽ ഇൻഫ്ലുവൻസ വ്യാപിക്കുന്നു; പനിയിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ‌

uae
  •  40 minutes ago
No Image

നേതൃത്വത്തെ അണികൾ തിരുത്തണം; സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി; കണ്ണൂരിൽ വൻ ജനപങ്കാളിത്തം

Kerala
  •  an hour ago
No Image

ബുർജ് 2 ബുർജ് മാരത്തൺ ഞായറാഴ്ച: ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; സമയക്രമീകരണവും ബദൽ വഴികളും അറിയാം

uae
  •  an hour ago
No Image

വീഴാത്ത കോട്ട, തോൽക്കാത്ത വീര്യം; സ്വന്തം തട്ടകത്തിൽ ചരിത്രമെഴുതി സണ്ടർലാൻഡ് കുതിപ്പ്; In-Depth Story

Football
  •  an hour ago
No Image

കണക്കുകൾ എല്ലാം മനഃപാഠമാണ്, ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ; സി.പി.എം നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് വി. കുഞ്ഞികൃഷ്ണൻ

Kerala
  •  an hour ago
No Image

ദുബൈയിൽ ഇനി ഗ്ലൈഡ്‌വേസ് യുഗം: ട്രെയിൻ പോലെ നീങ്ങുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ വരുന്നു; പരീക്ഷണം ബ്ലൂവാട്ടേഴ്‌സ് ഐലൻഡിൽ

uae
  •  an hour ago
No Image

ബഹ്‌റൈനില്‍ തീരക്കടലില്‍ കര്‍ശന പരിശോധന; 700ലധികം നിയമവിരുദ്ധ മീന്‍പിടിത്ത ഉപകരണങ്ങള്‍ പിടിച്ചെടുത്തു

bahrain
  •  2 hours ago
No Image

സെമിയിൽ അഫ്ഗാന്റെ റൺമല; പതറാതെ ഇന്ത്യ; വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി

Cricket
  •  2 hours ago