HOME
DETAILS

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

  
നിസാം കെ. അബ്ദുല്ല 
December 09, 2024 | 5:14 AM

Nine post-term district secretaries Functioning of DTPC in Avatal

കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ കാലാവധി കഴിഞ്ഞതിനാൽ പല ജില്ലകളിലും പ്രവർത്തനം അവതാളത്തിൽ. നിയമനം പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ സെക്രട്ടറിമാരുടെ കാലാവധിയാണ് ഇക്കഴിഞ്ഞ നവംബർ 19ന് അവസാനിച്ചത്. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും ശേഷമാണ് ഡി.ടി.പി.സി സെക്രട്ടറിമാരുടെ നിയമനം നടക്കുന്നത്. ടൂറിസം പഠിച്ച് ഏഴ് വർഷം ഈ വിഭാഗത്തിൽ ജോലി ചെയ്തവർക്കാണ് പരീക്ഷയ്ക്കുള്ള യോഗ്യത. 

അഞ്ചു വർഷത്തേക്കാണ് നിയമനം. ആദ്യത്തെ മൂന്ന് വർഷത്തേക്കുള്ള നിയമന ഉത്തരവാണ് നൽകിയിരിക്കുന്നത്. തുടർന്ന് രണ്ട് വർഷത്തേക്കുള്ള നിയമനം പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിയമനം നീട്ടിയതായോ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായോ ഉള്ള ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. 
പല ജില്ലകളിലും സെക്രട്ടറിമാർ തുടർന്നും തസ്തികയിൽ തുടർന്നിരുന്നു. ഇത് ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയതോടെ തൽക്കാലത്തേക്ക് മാറി നിൽക്കണമെന്ന് ഡി.ടി.പി.സി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർമാർ തീരുമാനമെടുത്തു. ഇതോടെയാണ് ഓഫിസ് പ്രവർത്തനം അവതാളത്തിലായത്. 

സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഡി.ടി.പി.സികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും. സാധാരണ രീതിയിൽ ഒരു നിയമനത്തിലെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമനം നീട്ടി നൽകിയുള്ള ഉത്തരവ് സർക്കാർ ഇറക്കാറുണ്ട്. എന്നാൽ വിനോദസഞ്ചാര മേഖലയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്ന ഡി.ടിം.പി.സിയുടെ മെമ്പർ സെക്രട്ടറിമാരുടെ നിയമനത്തിൽ ഇതൊന്നുമുണ്ടായിട്ടില്ല.

ഇതോടെ ഈ തസ്തികയിൽ ഉണ്ടായിരുന്നവരും ആശങ്കയിലാണ്. ഇവരെ പിരിച്ചുവിടണമെങ്കിൽ രണ്ടുമാസം മുൻപ് നോട്ടിസ് നൽകണമെന്ന് ഉത്തരവിലുണ്ട്. സ്വയം പിരിഞ്ഞ് പോകുകയാണെങ്കിൽ ഒരുമാസം മുൻപാണ് നോട്ടിസ് നൽകേണ്ടത്. ഒൻപത് ജില്ലകളിലും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. നിയമനം ഇപ്പോഴും സാധുവാണെന്ന് സെക്രട്ടറിമാർ പറയുന്നു. എന്നാൽ നിയമനം നീട്ടി നൽകി ഉത്തരവ് ഇറങ്ങാത്തതിനാൽ ഇവർക്ക് സ്ഥാനത്ത് തുടരാൻ അനുമതിയില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭഗവന്ത് മാന്‍ സിഖ് വിരോധി; പ്രമേയം പാസാക്കി സിഖ് കൂട്ടായ്മയായ അകാല്‍ തക്ത്; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് കനത്ത തിരിച്ചടി 

National
  •  16 hours ago
No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  16 hours ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  16 hours ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  17 hours ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  17 hours ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  17 hours ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  17 hours ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  17 hours ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  17 hours ago
No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  17 hours ago