HOME
DETAILS

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

  
നിസാം കെ. അബ്ദുല്ല 
December 09, 2024 | 5:14 AM

Nine post-term district secretaries Functioning of DTPC in Avatal

കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ കാലാവധി കഴിഞ്ഞതിനാൽ പല ജില്ലകളിലും പ്രവർത്തനം അവതാളത്തിൽ. നിയമനം പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ സെക്രട്ടറിമാരുടെ കാലാവധിയാണ് ഇക്കഴിഞ്ഞ നവംബർ 19ന് അവസാനിച്ചത്. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും ശേഷമാണ് ഡി.ടി.പി.സി സെക്രട്ടറിമാരുടെ നിയമനം നടക്കുന്നത്. ടൂറിസം പഠിച്ച് ഏഴ് വർഷം ഈ വിഭാഗത്തിൽ ജോലി ചെയ്തവർക്കാണ് പരീക്ഷയ്ക്കുള്ള യോഗ്യത. 

അഞ്ചു വർഷത്തേക്കാണ് നിയമനം. ആദ്യത്തെ മൂന്ന് വർഷത്തേക്കുള്ള നിയമന ഉത്തരവാണ് നൽകിയിരിക്കുന്നത്. തുടർന്ന് രണ്ട് വർഷത്തേക്കുള്ള നിയമനം പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിയമനം നീട്ടിയതായോ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായോ ഉള്ള ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. 
പല ജില്ലകളിലും സെക്രട്ടറിമാർ തുടർന്നും തസ്തികയിൽ തുടർന്നിരുന്നു. ഇത് ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയതോടെ തൽക്കാലത്തേക്ക് മാറി നിൽക്കണമെന്ന് ഡി.ടി.പി.സി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർമാർ തീരുമാനമെടുത്തു. ഇതോടെയാണ് ഓഫിസ് പ്രവർത്തനം അവതാളത്തിലായത്. 

സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഡി.ടി.പി.സികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും. സാധാരണ രീതിയിൽ ഒരു നിയമനത്തിലെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമനം നീട്ടി നൽകിയുള്ള ഉത്തരവ് സർക്കാർ ഇറക്കാറുണ്ട്. എന്നാൽ വിനോദസഞ്ചാര മേഖലയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്ന ഡി.ടിം.പി.സിയുടെ മെമ്പർ സെക്രട്ടറിമാരുടെ നിയമനത്തിൽ ഇതൊന്നുമുണ്ടായിട്ടില്ല.

ഇതോടെ ഈ തസ്തികയിൽ ഉണ്ടായിരുന്നവരും ആശങ്കയിലാണ്. ഇവരെ പിരിച്ചുവിടണമെങ്കിൽ രണ്ടുമാസം മുൻപ് നോട്ടിസ് നൽകണമെന്ന് ഉത്തരവിലുണ്ട്. സ്വയം പിരിഞ്ഞ് പോകുകയാണെങ്കിൽ ഒരുമാസം മുൻപാണ് നോട്ടിസ് നൽകേണ്ടത്. ഒൻപത് ജില്ലകളിലും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. നിയമനം ഇപ്പോഴും സാധുവാണെന്ന് സെക്രട്ടറിമാർ പറയുന്നു. എന്നാൽ നിയമനം നീട്ടി നൽകി ഉത്തരവ് ഇറങ്ങാത്തതിനാൽ ഇവർക്ക് സ്ഥാനത്ത് തുടരാൻ അനുമതിയില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  16 minutes ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  32 minutes ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  33 minutes ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  44 minutes ago
No Image

55 വർഷത്തെ ക്രൂരത, 89 ഇരകൾ; ലോകം ചുറ്റി കുട്ടികളെ പീഡിപ്പിച്ച 79-കാരൻ പിടിയിൽ

crime
  •  an hour ago
No Image

റമദാന്‍ 18ന് സാധ്യത; വിശുദ്ധ മാസത്തിന് മുന്നോടിയായി സഹായധനം വര്‍ധിപ്പിച്ചു

bahrain
  •  an hour ago
No Image

ബഹ്‌റൈനില്‍ റമദാനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുതിയ സമയക്രമം

bahrain
  •  an hour ago
No Image

ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയത് 2 ദിവസം മുൻപ്; കോഴിക്കോട് വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ധനക്കമ്മി കുറച്ചുകാണിക്കാന്‍ നികുതി റീഫണ്ട് തടഞ്ഞുവെക്കുന്നു; കേന്ദ്ര ബജറ്റിനെതിരേ സഭയില്‍ ആഞ്ഞടിച്ച് ഹാരിസ് ബീരാന്‍ 

National
  •  an hour ago
No Image

ഒടുവിൽ യുദ്ധകാഹളമോ? അൽ ഉദൈദ് വ്യോമതാവളത്തിൽ പാട്രിയറ്റ് മിസൈലുകൾ വിന്യസിച്ച് യുഎസ്; ഉപ​ഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  2 hours ago