HOME
DETAILS

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

  
നിസാം കെ. അബ്ദുല്ല 
December 09, 2024 | 5:14 AM

Nine post-term district secretaries Functioning of DTPC in Avatal

കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ കാലാവധി കഴിഞ്ഞതിനാൽ പല ജില്ലകളിലും പ്രവർത്തനം അവതാളത്തിൽ. നിയമനം പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ സെക്രട്ടറിമാരുടെ കാലാവധിയാണ് ഇക്കഴിഞ്ഞ നവംബർ 19ന് അവസാനിച്ചത്. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും ശേഷമാണ് ഡി.ടി.പി.സി സെക്രട്ടറിമാരുടെ നിയമനം നടക്കുന്നത്. ടൂറിസം പഠിച്ച് ഏഴ് വർഷം ഈ വിഭാഗത്തിൽ ജോലി ചെയ്തവർക്കാണ് പരീക്ഷയ്ക്കുള്ള യോഗ്യത. 

അഞ്ചു വർഷത്തേക്കാണ് നിയമനം. ആദ്യത്തെ മൂന്ന് വർഷത്തേക്കുള്ള നിയമന ഉത്തരവാണ് നൽകിയിരിക്കുന്നത്. തുടർന്ന് രണ്ട് വർഷത്തേക്കുള്ള നിയമനം പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിയമനം നീട്ടിയതായോ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായോ ഉള്ള ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. 
പല ജില്ലകളിലും സെക്രട്ടറിമാർ തുടർന്നും തസ്തികയിൽ തുടർന്നിരുന്നു. ഇത് ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയതോടെ തൽക്കാലത്തേക്ക് മാറി നിൽക്കണമെന്ന് ഡി.ടി.പി.സി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർമാർ തീരുമാനമെടുത്തു. ഇതോടെയാണ് ഓഫിസ് പ്രവർത്തനം അവതാളത്തിലായത്. 

സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഡി.ടി.പി.സികളുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും. സാധാരണ രീതിയിൽ ഒരു നിയമനത്തിലെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമനം നീട്ടി നൽകിയുള്ള ഉത്തരവ് സർക്കാർ ഇറക്കാറുണ്ട്. എന്നാൽ വിനോദസഞ്ചാര മേഖലയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്ന ഡി.ടിം.പി.സിയുടെ മെമ്പർ സെക്രട്ടറിമാരുടെ നിയമനത്തിൽ ഇതൊന്നുമുണ്ടായിട്ടില്ല.

ഇതോടെ ഈ തസ്തികയിൽ ഉണ്ടായിരുന്നവരും ആശങ്കയിലാണ്. ഇവരെ പിരിച്ചുവിടണമെങ്കിൽ രണ്ടുമാസം മുൻപ് നോട്ടിസ് നൽകണമെന്ന് ഉത്തരവിലുണ്ട്. സ്വയം പിരിഞ്ഞ് പോകുകയാണെങ്കിൽ ഒരുമാസം മുൻപാണ് നോട്ടിസ് നൽകേണ്ടത്. ഒൻപത് ജില്ലകളിലും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. നിയമനം ഇപ്പോഴും സാധുവാണെന്ന് സെക്രട്ടറിമാർ പറയുന്നു. എന്നാൽ നിയമനം നീട്ടി നൽകി ഉത്തരവ് ഇറങ്ങാത്തതിനാൽ ഇവർക്ക് സ്ഥാനത്ത് തുടരാൻ അനുമതിയില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  4 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  4 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  4 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  4 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  4 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  4 days ago