
UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

അബൂദബി: യു.എ.ഇയില്‍ അടുത്താഴ്ചയോടെ ശൈത്യകാല അവധി തുടങ്ങുകയായി. 2024 ഡിസംബര്‍ 16 മുതല്‍ 2025 ജനുവരി 5 വരെ മൂന്നാഴ്ചത്തെ ശീതകാല അവധിയ്ക്കായി സ്കൂളുകള്‍ അടക്കുന്നതിനാല്‍ പല കുടുംബങ്ങളും കുട്ടികളെ വിവിധ ക്യാംപുകളില്‍ ചേര്‍ക്കാറുണ്ട്. അക്കാദമിക് കാര്യങ്ങള്‍ക്ക് പുറമെ കായികപരിശീലനം, ഫുട്ബോള്‍, ക്രിക്കറ്റ്, കല തുടങ്ങിയ വിവിധ ക്യാംപുകള്‍ക്ക് ചേര്‍ക്കുന്നരും ഉണ്ട്. എന്നാല്‍ കനത്ത ഫീസാണ് ഇത്തരത്തില്‍ ഒരാഴ്ചത്തെ ക്യാംപുകള്‍ക്കായി ഈടാക്കുന്നതെന്ന് വ്യാപക പരാതി ഉയരുകയാണ്.
ഫീസ് കൂടുന്ന സാഹചര്യത്തില്‍ കുട്ടികളെ പരിപാലിക്കുന്നതിനായി ജോലിയില്‍ നിന്ന് അവധിയെടുക്കുന്നതടക്കമുള്ള ബദല്‍ പരിഹാരങ്ങള്‍ പരിഗണിക്കുകയാണ് രക്ഷിതാക്കള്‍. മാതാപിതാക്കള്‍ ജോലിക്ക് പോകുകയും കുട്ടികള്‍ അവധിക്കാലത്ത് തനിച്ച് വീട്ടിലിരിക്കുകയും ചെയ്യുമ്പോഴുള്ള സാഹചര്യം എങ്ങിനെ നേരിടണമെന്നതാണ് മിക്ക ആളുകളെയും അലട്ടുന്നത്. ഈ സമയത്ത് കുട്ടികളെ വീട്ടുജോലിക്കാര്‍ക്കൊപ്പം തനിച്ചാക്കുന്നത് മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ഇത് സ്ക്രീന്‍ ടൈം കൂടാനും കാരണമാകുമെന്നുമുള്ള ആശങ്ക പലരും പങ്കുവയ്ക്കുന്നു. ഇക്കാരാണത്താലാണ് കുട്ടികള്‍ക്ക് കൂടി ഉപകാരപ്പെടുന്നവിധത്തില്‍ അവധിക്കാല ക്യാംപുകളിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്.
നേഹ ഭഗവത് പറയാനുള്ളത്
തന്റെ ഇളയ മകനെ ഫുട്ബോള്‍ ക്യാമ്പിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഇന്ത്യക്കാരിയായ നേഹ ഭഗവത് പറഞ്ഞു. എന്നാല്‍ ചെലവ് താങ്ങാനാകാത്തതാണെന്ന് നേഹക്ക് ഉറപ്പുണ്ട്. കാരണം ഇതിനകം വീട്ടില്‍ മറ്റൊരു ആണ്‍കുട്ടിയുള്ളപ്പോള്‍. നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഇളയ മകനെ ഫുട്ബോള്‍ ക്യാമ്പിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ചാണ് നേഹ ആലോചിക്കുന്നത.് അതിന് ആഴ്ചയില്‍ 780 ദിര്‍ഹം ആണ് ഫീസ്. എന്നാല്‍ മിക്ക ക്യാമ്പ് ഓപ്ഷനുകള്‍ക്കും ആഴ്ചയില്‍ ഏകദേശം 1,000 മുതല്‍ 1,100 ദിര്‍ഹം ഫീസുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും നേഹ പറഞ്ഞു.
മിക്ക രക്ഷിതാക്കളും സമാന നിലപാടാണ് പങ്കുവച്ചത്. എട്ടാം വയസ്സില്‍ പഠിക്കുന്ന മൂത്ത മകന് ഈ വര്‍ഷം ഒരു ക്യാമ്പിലും പങ്കെടുക്കില്ലെന്നും പകരം അവന് വീട്ടില്‍ പഠിക്കുകയും അയല്പക്കത്തുള്ള സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുകയും ചെയ്യുമെന്നും മറ്റൊരു പ്രവാസി പറഞ്ഞു.
ക്യാംപ് അനിരാവ്യമെങ്കിലും ചെലവേറിയത്
ജോലിക്കാരായ രക്ഷിതാക്കള്‍ക്ക് ക്യാംപുകള്‍ അനിവാര്യമായ ഓപ്ഷനാണെങ്കിലും അവ ചെലവേറിയതായിരിക്കുമെന്ന് രണ്ട് കുട്ടികളുടെ മാതാവായ സാലി മാഡിസണ്‍ വിശദീകരിച്ചു. ക്യാമ്പുകള്‍ക്കുള്ള ഫീസ് വളരെ കൂടുതലാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവ ഞങ്ങളുടെ ഒരേയൊരു ഓപ്ഷനാണ്. കുട്ടികള്‍ക്ക് ആനന്ദം നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം വീട്ടില്‍ താമസിക്കുന്നത് അവരെ വിരസതയിലേക്ക് നയിക്കും. കുട്ടികളെ ക്യാമ്പിലേക്ക് അയയ്ക്കുന്നതാണോ അതോ അവധി എടുത്ത് വീട്ടിലിരുന്ന് അവരെ പരിപാലിക്കുന്നതാണോ നല്ലതെന്ന് ചിലപ്പോള്‍ നിങ്ങള്‍ ചിന്തിക്കും. കുട്ടികള്‍ എപ്പോഴും പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു- അവര്‍ പറഞ്ഞു.
ചിലവ് കൂടുതലെങ്കിലും പല രക്ഷിതാക്കളും ദുബൈയിലെ വിവിധ ക്യാമ്പുകള്‍ നല്ലതായി കാണുന്നു. പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ എല്ലാ കുട്ടികളുടെയും പ്രായത്തിനും നൈപുണ്യ നിലവാരത്തിനും അനുസൃതമായ ക്യാമ്പുകളിലേക്ക് പ്രവേശനം ലഭ്യമാക്കാന്‍ കഴിയുന്നതിനാല്‍ ഇവിടെയുള്ള മാതാപിതാക്കള്‍ ഭാഗ്യവാന്മാരാണെന്ന് ആറ് വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന റഷ്യന്‍ പ്രവാസി എലീന ടാറ്റാര്‍ചുക്ക് പറഞ്ഞു.
UAE parents question high winter camp costs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 3 days ago
തിരുപ്പതി ഗോവിന്ദരാജു സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 3 days ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 3 days ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 3 days ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 3 days ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 3 days ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 3 days ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 3 days ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 3 days ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 3 days ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 3 days ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 3 days ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 3 days ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 3 days ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 3 days ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 3 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 3 days ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 3 days ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 3 days ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 3 days ago