HOME
DETAILS

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

  
സിയാദ് താഴത്ത്   
December 11, 2024 | 4:07 AM

   The Waqf Act cannot be questioned

കൊച്ചി: വഖ്ഫ് ആക്ട് റദ്ദാക്കണമെന്നും വഖ്ഫ് നിയമങ്ങള്‍ ഇസ് ലാം ഇതര മതങ്ങള്‍ക്കെതിരാണെന്നുമുള്ള നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തിരിച്ചടി. വഖഫ് ആക്ടിനെ ഹരജിക്കാര്‍ക്ക്  ചോദ്യം ചെയ്യാനാകില്ലെന്നും മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ വേണമെങ്കില്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്നുമാണ് ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അമിത് റാവല്‍, ജസ്റ്റിസ് കെ.വി ജയകുമാറടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അറിയിച്ചത്.

മുനമ്പത്തെ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട സംഘര്‍ഷം ചൂണ്ടിക്കാണിച്ചും വഖ്ഫ് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നും ഇവ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസഫ് ബെന്നിയടക്കം എട്ട് കക്ഷികള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി 17ന് വീണ്ടും പരിഗണിക്കും.

മുനമ്പത്തെ തര്‍ക്കഭൂമി കോഴിക്കോട് ഫാറൂഖ്  കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്നതായിരുന്നു ഹരജിക്കാരുടെ മറ്റൊരു അവകാശവാദം.ഫാറൂഖ് കോളജിന് വഖ്ഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ് 2019ല്‍ വഖ്ഫ് ബോര്‍ഡില്‍ വസ്തു രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 മുതല്‍ ഈ പ്രദേശത്തെ താമസക്കാര്‍ക്ക് കുഴുപ്പിള്ളി വില്ലേജ് ഓഫിസില്‍ കരമടക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.

1995ലെ വഖ്ഫ് ആക്ട് ഭേദഗതിയടക്കം നാല്‍പതോളം വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണെന്നും മുസ് ലിംകളൊഴികെ ഇതര മതവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും അതിനാല്‍ ഇവയൊക്കെയും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം.

എന്നാല്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് മുനമ്പത്തെ താമസക്കാര്‍ക്ക് നിലവില്‍ നേരിട്ടിരിക്കുന്ന തടസങ്ങള്‍ക്ക് സിവില്‍ കോടതിയില്‍ നിന്നും പുതിയ ഇടക്കാല ഉത്തരവ് ഉണ്ടാകും വരെ വേണമെങ്കില്‍ സ്റ്റേ മാത്രം അനുവദിക്കാമെന്നും പറഞ്ഞു. വഖ്ഫ് ഭൂമി സംബന്ധിച്ച സ്വത്ത് തര്‍ക്കത്തില്‍ ഇടപെടാന്‍  കോടതിക്കാവില്ലെന്നും ഹരജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ അത്ഭുതങ്ങൾ ഒരുങ്ങുന്നു; ഏറെ കാത്തിരുന്ന ഡിസ്‌നിലാൻഡ് എവിടെയാണെന്ന് വെളിപ്പെടുത്തി അധികൃതർ‌

uae
  •  4 days ago
No Image

ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം: ജനങ്ങളിൽ നിന്നും സമാഹരിച്ച പണത്തിന്റെ കണക്കുകൾ പുറത്തുവിടില്ല; കണക്കുകൾ പാർട്ടിയിൽ മാത്രമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി

Kerala
  •  4 days ago
No Image

ലക്ഷങ്ങൾ ലാഭിക്കാം: ബെൻസും ബി.എം.ഡബ്ല്യുവും ഇനി കുറഞ്ഞ വിലയിൽ; വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ധാരണ

National
  •  4 days ago
No Image

സ്വർണ്ണവില കേട്ട് ഞെട്ടാൻ വരട്ടെ! വില കത്തിക്കയറുമ്പോഴും ദുബൈയിൽ കച്ചവടം പൊടിപൊടിക്കുന്നതിന് പിന്നിലെ കാരണമിത്

uae
  •  4 days ago
No Image

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും: ആദ്യഘട്ടത്തില്‍ 178 വീടുകള്‍

Kerala
  •  4 days ago
No Image

ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

uae
  •  4 days ago
No Image

ആരോഗ്യവകുപ്പിന് നാണക്കേട്: ആശുപത്രി അടച്ചുപൂട്ടി ഡോക്ടറും സംഘവും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി; രോഗികൾ പെരുവഴിയിൽ

latest
  •  4 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം 

Kerala
  •  4 days ago
No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  4 days ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  4 days ago