HOME
DETAILS

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

  
സിയാദ് താഴത്ത്   
December 11 2024 | 04:12 AM

   The Waqf Act cannot be questioned

കൊച്ചി: വഖ്ഫ് ആക്ട് റദ്ദാക്കണമെന്നും വഖ്ഫ് നിയമങ്ങള്‍ ഇസ് ലാം ഇതര മതങ്ങള്‍ക്കെതിരാണെന്നുമുള്ള നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തിരിച്ചടി. വഖഫ് ആക്ടിനെ ഹരജിക്കാര്‍ക്ക്  ചോദ്യം ചെയ്യാനാകില്ലെന്നും മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ വേണമെങ്കില്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്നുമാണ് ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അമിത് റാവല്‍, ജസ്റ്റിസ് കെ.വി ജയകുമാറടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അറിയിച്ചത്.

മുനമ്പത്തെ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട സംഘര്‍ഷം ചൂണ്ടിക്കാണിച്ചും വഖ്ഫ് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നും ഇവ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസഫ് ബെന്നിയടക്കം എട്ട് കക്ഷികള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി 17ന് വീണ്ടും പരിഗണിക്കും.

മുനമ്പത്തെ തര്‍ക്കഭൂമി കോഴിക്കോട് ഫാറൂഖ്  കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്നതായിരുന്നു ഹരജിക്കാരുടെ മറ്റൊരു അവകാശവാദം.ഫാറൂഖ് കോളജിന് വഖ്ഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ് 2019ല്‍ വഖ്ഫ് ബോര്‍ഡില്‍ വസ്തു രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 മുതല്‍ ഈ പ്രദേശത്തെ താമസക്കാര്‍ക്ക് കുഴുപ്പിള്ളി വില്ലേജ് ഓഫിസില്‍ കരമടക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.

1995ലെ വഖ്ഫ് ആക്ട് ഭേദഗതിയടക്കം നാല്‍പതോളം വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണെന്നും മുസ് ലിംകളൊഴികെ ഇതര മതവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും അതിനാല്‍ ഇവയൊക്കെയും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം.

എന്നാല്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് മുനമ്പത്തെ താമസക്കാര്‍ക്ക് നിലവില്‍ നേരിട്ടിരിക്കുന്ന തടസങ്ങള്‍ക്ക് സിവില്‍ കോടതിയില്‍ നിന്നും പുതിയ ഇടക്കാല ഉത്തരവ് ഉണ്ടാകും വരെ വേണമെങ്കില്‍ സ്റ്റേ മാത്രം അനുവദിക്കാമെന്നും പറഞ്ഞു. വഖ്ഫ് ഭൂമി സംബന്ധിച്ച സ്വത്ത് തര്‍ക്കത്തില്‍ ഇടപെടാന്‍  കോടതിക്കാവില്ലെന്നും ഹരജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  2 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  3 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  3 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  3 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  3 days ago