HOME
DETAILS

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

  
സിയാദ് താഴത്ത്   
December 11, 2024 | 4:07 AM

   The Waqf Act cannot be questioned

കൊച്ചി: വഖ്ഫ് ആക്ട് റദ്ദാക്കണമെന്നും വഖ്ഫ് നിയമങ്ങള്‍ ഇസ് ലാം ഇതര മതങ്ങള്‍ക്കെതിരാണെന്നുമുള്ള നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തിരിച്ചടി. വഖഫ് ആക്ടിനെ ഹരജിക്കാര്‍ക്ക്  ചോദ്യം ചെയ്യാനാകില്ലെന്നും മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ വേണമെങ്കില്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്നുമാണ് ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അമിത് റാവല്‍, ജസ്റ്റിസ് കെ.വി ജയകുമാറടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അറിയിച്ചത്.

മുനമ്പത്തെ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട സംഘര്‍ഷം ചൂണ്ടിക്കാണിച്ചും വഖ്ഫ് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നും ഇവ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസഫ് ബെന്നിയടക്കം എട്ട് കക്ഷികള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി 17ന് വീണ്ടും പരിഗണിക്കും.

മുനമ്പത്തെ തര്‍ക്കഭൂമി കോഴിക്കോട് ഫാറൂഖ്  കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്നതായിരുന്നു ഹരജിക്കാരുടെ മറ്റൊരു അവകാശവാദം.ഫാറൂഖ് കോളജിന് വഖ്ഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ് 2019ല്‍ വഖ്ഫ് ബോര്‍ഡില്‍ വസ്തു രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 മുതല്‍ ഈ പ്രദേശത്തെ താമസക്കാര്‍ക്ക് കുഴുപ്പിള്ളി വില്ലേജ് ഓഫിസില്‍ കരമടക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.

1995ലെ വഖ്ഫ് ആക്ട് ഭേദഗതിയടക്കം നാല്‍പതോളം വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണെന്നും മുസ് ലിംകളൊഴികെ ഇതര മതവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും അതിനാല്‍ ഇവയൊക്കെയും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം.

എന്നാല്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് മുനമ്പത്തെ താമസക്കാര്‍ക്ക് നിലവില്‍ നേരിട്ടിരിക്കുന്ന തടസങ്ങള്‍ക്ക് സിവില്‍ കോടതിയില്‍ നിന്നും പുതിയ ഇടക്കാല ഉത്തരവ് ഉണ്ടാകും വരെ വേണമെങ്കില്‍ സ്റ്റേ മാത്രം അനുവദിക്കാമെന്നും പറഞ്ഞു. വഖ്ഫ് ഭൂമി സംബന്ധിച്ച സ്വത്ത് തര്‍ക്കത്തില്‍ ഇടപെടാന്‍  കോടതിക്കാവില്ലെന്നും ഹരജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  13 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  13 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  13 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  13 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  13 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  13 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  13 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  13 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  13 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  13 days ago