HOME
DETAILS

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം : പെൻഷനിൽ തീരുമാനം കാത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ

  
നിസാം കെ. അബ്ദുല്ല 
December 16, 2024 | 3:25 AM

December 17 National Pension Day Two and a half lakh government employees await decision

കൽപറ്റ: പെൻഷൻ പദ്ധതിയിൽ സർക്കാർ തീരുമാനത്തിന് കാതോർത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാരാണ് പെൻഷനിൽ ഇപ്പോഴും ആശങ്കയോടെ കഴിയുന്നത്. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ട് 11 വർഷം പൂർത്തിയായിട്ടും പദ്ധതിയിൽ സർക്കാർ തീരുമാനമെടുക്കാത്തതാണ് ഇതിന് കാണം. രണ്ടര ലക്ഷം സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയാണ് സർക്കാർ നടപടിയെടുക്കാത്തതിനാൽ അവതാളത്തിലായത്.

പദ്ധതി നടപ്പാക്കിയ കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും പദ്ധതിയുടെ പോരായ്മകൾ തിരിച്ചറിഞ്ഞ് പുതിയ ആനുകൂല്യങ്ങൾ നൽകിവരുമ്പോഴും കേരളം ഏഴ് വർഷമായി വിഷയത്തിൽ പഠനം നടത്തുകയാണ്.
1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിക്കുകയാണ്. ഈ ദിനമെത്തുമ്പോഴും  തങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ ലഭിക്കുമോയെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ് ഒരുകൂട്ടം മനുഷ്യർ.  

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനായി സർക്കാർ നിയമിച്ച റിട്ട. ജഡ്ജി സതീഷ്ചന്ദ്രബാബു, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മാരപാണ്ഡ്യൻ, സാമ്പത്തിക വിദഗ്ധൻ പ്രൊഫ. ഡി. നാരായണ എന്നിവർ  സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ 2023 നവംബർ രണ്ടിന് രൂപീകരിച്ച ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി പഠനം തുടരുകയാണ്. 2013 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. അന്ന് ഇതിനെതിരേ അനിശ്ചിതകാല സമരമടക്കം നടത്തിയ ഇടതുപക്ഷ സർവിസ് സംഘടനകളും എൽ.ഡി.എഫും അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2016ൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നു പറഞ്ഞിരുന്നു. അധികാരമേറ്റെടുത്ത് രണ്ടര വർഷത്തിനുശേഷം 2018 നവംബർ ഏഴിനാണ് സർക്കാർ പുനഃപരിശോധനാ സമിതിയെ നിയമിച്ചത്. ഓഫിസും ജീവനക്കാരെയും അനുവദിക്കാൻ താമസിച്ചതിനാൽ പ്രവർത്തനം ആരംഭിച്ചത് പിന്നെയും ഒരുവർഷത്തിന് ശേഷമാണ്. 
രണ്ട് സമിതികൾ വർഷങ്ങളെടുത്ത് പഠനം നടത്തിയെന്നല്ലാതെ ഒരു തീരുമാനവും സർക്കാർ ഇതുവരെ എടുത്തിട്ടില്ല. വിദഗ്ധർ പഠിച്ച് നൽകിയ റിപ്പോർട്ടും ഇപ്പോഴും പഠിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കലാപ സമയത്ത് ഉമര്‍ ഖാലിദ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല' സുപ്രിം കോടതിയില്‍ കപില്‍ സിബല്‍/Delhi Riot 2020

National
  •  6 days ago
No Image

മഴ തേടി കുവൈത്ത്; കുവൈത്തിൽ മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം

latest
  •  6 days ago
No Image

അശ്ലീല വിഡിയോകൾ കാണിച്ചു, ലൈംഗികമായി സ്പർശിച്ചു; വിദ്യാർഥിനികളെ ഉപദ്രവിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  6 days ago
No Image

നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ഫൂത്ത് അൽ ഒഖൈബ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അബൂദബി പൊലിസ്

uae
  •  6 days ago
No Image

രക്ഷകനായി 'ഹെൽമറ്റ്'; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അടിച്ച് വീഴ്ത്തി വിദ്യാർഥി ഓടി രക്ഷപ്പെട്ടു

crime
  •  6 days ago
No Image

കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ

Kuwait
  •  6 days ago
No Image

ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്

Kerala
  •  6 days ago
No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  6 days ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  6 days ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  6 days ago