HOME
DETAILS

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം : പെൻഷനിൽ തീരുമാനം കാത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ

  
നിസാം കെ. അബ്ദുല്ല 
December 16, 2024 | 3:25 AM

December 17 National Pension Day Two and a half lakh government employees await decision

കൽപറ്റ: പെൻഷൻ പദ്ധതിയിൽ സർക്കാർ തീരുമാനത്തിന് കാതോർത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാരാണ് പെൻഷനിൽ ഇപ്പോഴും ആശങ്കയോടെ കഴിയുന്നത്. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ട് 11 വർഷം പൂർത്തിയായിട്ടും പദ്ധതിയിൽ സർക്കാർ തീരുമാനമെടുക്കാത്തതാണ് ഇതിന് കാണം. രണ്ടര ലക്ഷം സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയാണ് സർക്കാർ നടപടിയെടുക്കാത്തതിനാൽ അവതാളത്തിലായത്.

പദ്ധതി നടപ്പാക്കിയ കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും പദ്ധതിയുടെ പോരായ്മകൾ തിരിച്ചറിഞ്ഞ് പുതിയ ആനുകൂല്യങ്ങൾ നൽകിവരുമ്പോഴും കേരളം ഏഴ് വർഷമായി വിഷയത്തിൽ പഠനം നടത്തുകയാണ്.
1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിക്കുകയാണ്. ഈ ദിനമെത്തുമ്പോഴും  തങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ ലഭിക്കുമോയെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ് ഒരുകൂട്ടം മനുഷ്യർ.  

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനായി സർക്കാർ നിയമിച്ച റിട്ട. ജഡ്ജി സതീഷ്ചന്ദ്രബാബു, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മാരപാണ്ഡ്യൻ, സാമ്പത്തിക വിദഗ്ധൻ പ്രൊഫ. ഡി. നാരായണ എന്നിവർ  സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ 2023 നവംബർ രണ്ടിന് രൂപീകരിച്ച ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി പഠനം തുടരുകയാണ്. 2013 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. അന്ന് ഇതിനെതിരേ അനിശ്ചിതകാല സമരമടക്കം നടത്തിയ ഇടതുപക്ഷ സർവിസ് സംഘടനകളും എൽ.ഡി.എഫും അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2016ൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നു പറഞ്ഞിരുന്നു. അധികാരമേറ്റെടുത്ത് രണ്ടര വർഷത്തിനുശേഷം 2018 നവംബർ ഏഴിനാണ് സർക്കാർ പുനഃപരിശോധനാ സമിതിയെ നിയമിച്ചത്. ഓഫിസും ജീവനക്കാരെയും അനുവദിക്കാൻ താമസിച്ചതിനാൽ പ്രവർത്തനം ആരംഭിച്ചത് പിന്നെയും ഒരുവർഷത്തിന് ശേഷമാണ്. 
രണ്ട് സമിതികൾ വർഷങ്ങളെടുത്ത് പഠനം നടത്തിയെന്നല്ലാതെ ഒരു തീരുമാനവും സർക്കാർ ഇതുവരെ എടുത്തിട്ടില്ല. വിദഗ്ധർ പഠിച്ച് നൽകിയ റിപ്പോർട്ടും ഇപ്പോഴും പഠിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന

National
  •  a day ago
No Image

വയനാട്ടിൽ ആദിവാസിയായ മാരനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  a day ago
No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  a day ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  a day ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  a day ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  2 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  2 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  2 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  2 days ago