HOME
DETAILS

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം : പെൻഷനിൽ തീരുമാനം കാത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ

  
നിസാം കെ. അബ്ദുല്ല 
December 16, 2024 | 3:25 AM

December 17 National Pension Day Two and a half lakh government employees await decision

കൽപറ്റ: പെൻഷൻ പദ്ധതിയിൽ സർക്കാർ തീരുമാനത്തിന് കാതോർത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാരാണ് പെൻഷനിൽ ഇപ്പോഴും ആശങ്കയോടെ കഴിയുന്നത്. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ട് 11 വർഷം പൂർത്തിയായിട്ടും പദ്ധതിയിൽ സർക്കാർ തീരുമാനമെടുക്കാത്തതാണ് ഇതിന് കാണം. രണ്ടര ലക്ഷം സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയാണ് സർക്കാർ നടപടിയെടുക്കാത്തതിനാൽ അവതാളത്തിലായത്.

പദ്ധതി നടപ്പാക്കിയ കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും പദ്ധതിയുടെ പോരായ്മകൾ തിരിച്ചറിഞ്ഞ് പുതിയ ആനുകൂല്യങ്ങൾ നൽകിവരുമ്പോഴും കേരളം ഏഴ് വർഷമായി വിഷയത്തിൽ പഠനം നടത്തുകയാണ്.
1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിക്കുകയാണ്. ഈ ദിനമെത്തുമ്പോഴും  തങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ ലഭിക്കുമോയെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ് ഒരുകൂട്ടം മനുഷ്യർ.  

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനായി സർക്കാർ നിയമിച്ച റിട്ട. ജഡ്ജി സതീഷ്ചന്ദ്രബാബു, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മാരപാണ്ഡ്യൻ, സാമ്പത്തിക വിദഗ്ധൻ പ്രൊഫ. ഡി. നാരായണ എന്നിവർ  സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ 2023 നവംബർ രണ്ടിന് രൂപീകരിച്ച ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി പഠനം തുടരുകയാണ്. 2013 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. അന്ന് ഇതിനെതിരേ അനിശ്ചിതകാല സമരമടക്കം നടത്തിയ ഇടതുപക്ഷ സർവിസ് സംഘടനകളും എൽ.ഡി.എഫും അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2016ൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നു പറഞ്ഞിരുന്നു. അധികാരമേറ്റെടുത്ത് രണ്ടര വർഷത്തിനുശേഷം 2018 നവംബർ ഏഴിനാണ് സർക്കാർ പുനഃപരിശോധനാ സമിതിയെ നിയമിച്ചത്. ഓഫിസും ജീവനക്കാരെയും അനുവദിക്കാൻ താമസിച്ചതിനാൽ പ്രവർത്തനം ആരംഭിച്ചത് പിന്നെയും ഒരുവർഷത്തിന് ശേഷമാണ്. 
രണ്ട് സമിതികൾ വർഷങ്ങളെടുത്ത് പഠനം നടത്തിയെന്നല്ലാതെ ഒരു തീരുമാനവും സർക്കാർ ഇതുവരെ എടുത്തിട്ടില്ല. വിദഗ്ധർ പഠിച്ച് നൽകിയ റിപ്പോർട്ടും ഇപ്പോഴും പഠിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായ്ക്കളും പൂച്ചകളും പെരുകിയതോടെ അവയുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

ടെസ്റ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് വൈറ്റ് ബോളിൽ മറുപടി നൽകാൻ ഇന്ത്യ; പരമ്പരയുടെ ഗതി നിർണ്ണയിക്കുന്ന 3 താര പോരാട്ടങ്ങൾ

Cricket
  •  2 days ago
No Image

'നടക്കാത്ത പ്രസ്താവനകളല്ല, യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം'; ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍

oman
  •  2 days ago
No Image

കാനത്തില്‍ ജമീല: രാഷ്ട്രീയത്തിലെ സൗമ്യമുഖം; നിര്‍ധന രോഗികള്‍ക്ക് സ്വാന്തനമേകിയ നേതാവ്

Kerala
  •  2 days ago
No Image

ബഹ്‌റൈനില്‍ വനിതകള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കുന്നു; ബില്ല് പാര്‍ലമെന്റില്‍

bahrain
  •  2 days ago
No Image

എല്‍.ഐ.സി ഏജന്റില്‍നിന്ന് ജനപ്രതിനിധിയിലേക്ക്; കാനത്തില്‍ ജമീല എന്ന നേതാവിന്റെ വളര്‍ച്ച

Kerala
  •  2 days ago
No Image

ദബാദ് പാലത്തിന് സമീപം വാഹനാപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

oman
  •  2 days ago
No Image

ഗസ്സയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; രണ്ടു കുട്ടികളെ ഡ്രോണ്‍ ആക്രമണത്തില്‍ ക്രൂരമായി കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 days ago
No Image

രണ്ടു വര്‍ഷത്തിനിടെ  ഇസ്‌റാഈല്‍ ഗസ്സയില്‍ കൊന്നൊടുക്കിയത് 70,000 മനുഷ്യരെ; വെടിനിര്‍ത്തലിനിടയിലും കൂട്ടക്കൊലകള്‍ തുടര്‍ന്ന് സയണിസ്റ്റ് സേന

International
  •  2 days ago
No Image

അസമില്‍ ബംഗാളി മുസ്‌ലിംകളെ കൂട്ടത്തോടെ ഒഴിപ്പിക്കല്‍ തുടരുന്നു; നൗഗാവില്‍ 1500 കുടുംബങ്ങള്‍ കൂടി ഭവനരഹിതരായി

National
  •  2 days ago