HOME
DETAILS

ജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അപലപിച്ച് സഊദി അറേബ്യ, പ്രതി സഊദി വിമതൻ, നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചു

  
December 21 2024 | 11:12 AM

German Christmas Market Attack Saudi Arabia Condemns Suspected Saudi Rebel Germany Refuses Early Extradition Request

റിയാദ്: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി സഊദി വിമതൻ ആണെന്ന് സ്ഥിരീകരണം. നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചയാളാണെന്നും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി നിരാകരിക്കുകയായിരുന്നുവെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച സഊദി അറേബ്യ, ജര്‍മന്‍ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും  ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ജർമ്മനിയിലെ കുറ്റവാളി സഊദി സുരക്ഷാ സേന തിരയുന്ന സഊദി വിമതനായ "താലിബ് അബ്ദുൽ മുഹ്‌സിൻ ആണെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. 2006 ൽ സഊദി അറേബ്യയിൽ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹം ഏകദേശം 18 വർഷമായി ജർമ്മനിയിൽ താമസിച്ചുവരികയാണ്. സഊദി അറേബ്യയിൽ കൗമാരക്കാരായ പെൺകുട്ടികളെ വശീകരിക്കുന്നത് ഉൾപ്പെടെ നിരവധി കേസുകളിൽ ഇദ്ദേഹം പ്രതിയാണ്. സഊദി അറേബ്യ നേരത്തെ ഇയാളെ കൈമാറാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മനുഷ്യാവകാശത്തിൻ്റെ പേർ പറഞ്ഞു ജർമ്മൻ അധികൃതർ ഇയാളെ കൈമാറാൻ വിസമ്മതിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ജർമ്മനിയിലെ ഭീകരാക്രമണ കുറ്റവാളി ഒരു നിരീശ്വരവാദിയാണെന്നും സ്രോതസ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ നാട് എന്ന് വിശേഷിപ്പിച്ചാണ് ജർമനിയിലേക്ക് ഇദ്ദേഹം എത്തിയതെന്നുമാണ് അധികൃതർ വിശദീകരിച്ചത്. ചെറുപ്പക്കാരായ പെൺകുട്ടികളെ ജർമനിയിൽ എത്തിച്ച ശേഷം അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും സ്വവർഗാനുരാഗികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 

മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് താലിബ് അബ്ദുല്‍ മുഹ്‌സിനെ ജര്‍മനി സൗദി അറേബ്യക്ക് കൈമാറാതിരുന്നതിനെ ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനായ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് രൂക്ഷമായി വിമര്‍ശിച്ചു. ജര്‍മനിയിലുണ്ടായത് ഭ്രാന്താണെന്നും അക്രമിയെ സഊദി അറേബ്യക്ക് കൈമാറാന്‍ വിസമ്മതിച്ചവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായും ഇലോണ്‍ മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്'; ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

Kerala
  •  8 days ago
No Image

കറൻ്റ് അഫയേഴ്സ്-10-03-2025

PSC/UPSC
  •  8 days ago
No Image

ആശ്വാസമേകാൻ മഴയെത്തും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

Kerala
  •  8 days ago
No Image

യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്‌കി ജിദ്ദയിൽ

Saudi-arabia
  •  8 days ago
No Image

നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി

Kerala
  •  8 days ago
No Image

60 ​ഗ്രാം ഭാരമുള്ള 1000 ലിമിറ്റഡ് എഡിഷൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക് 

uae
  •  8 days ago
No Image

ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടിത്തം, 32 പേർക്ക് പരിക്ക്

International
  •  8 days ago
No Image

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

Kerala
  •  8 days ago
No Image

വിമാനത്തിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം

International
  •  8 days ago
No Image

ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ

uae
  •  8 days ago

No Image

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം 

latest
  •  8 days ago
No Image

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  8 days ago
No Image

തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

latest
  •  8 days ago
No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  8 days ago