HOME
DETAILS

2024ലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  
December 31, 2024 | 5:05 PM

Major News of 2024 at a Glance

ലോകത്തിന്റെ കണ്ണീര്‍ ഗസ്സ

മനുഷ്യകുലം ഇന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൊടും ക്രൂരതകളുടെ വിളയാട്ടമാണ് സയണിസ്റ്റ് ഭീകരത ഗസ്സയ്ക്ക് മേല്‍ ആഞ്ഞുപതിപ്പിക്കുന്നത്. പിറന്നുവീണ പിഞ്ചുപൈതല്‍ മുതല്‍ വയോജനങ്ങള്‍ വരെ ഇസ്‌റാഈല്‍ അധിനിവേശം വിധിച്ച മുറിവില്‍ നീറുകയാണ്. അരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ദശലക്ഷത്തിലേറെ ജനങ്ങള്‍ പലായനം ചെയ്യപ്പെട്ട, ഉറ്റവരും ഉടയവരും നഷ്ടമായി അഭയമില്ലാത്തവരായി മാറിയ അനേകലക്ഷം പേരുടെ നാടായി ഗസ്സ മാറി. ലോകം ഒന്നാകെ ആവശ്യപ്പെട്ടിട്ടും അന്താരാഷ്ട്ര കോടതികള്‍ വരെ വിലക്കിയിട്ടും ഫലസ്തീനെ ഭുപടമില്ലാത്ത രാജ്യമാക്കാനുള്ള തങ്ങളുടെ പ്രത്യയശാസ്ത്രം ഇസ്‌റാഈല്‍ പ്രയോഗിക്കുകയാണ്.

അവസാനമില്ലാത്ത റഷ്യ  യുക്രൈന്‍ യുദ്ധം

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാനവരാശിക്ക് കൊടിയ നാശം വിതച്ച റഷ്യന്‍  യുക്രൈന്‍ യുദ്ധം അവസാനമില്ലാതെ നീളുന്നു. 2022 ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം തുടക്കമിട്ട അധിനിവേശം 1,000 ദിവസങ്ങള്‍ പിന്നിട്ടതോടെ യുക്രൈന്‍ സാമ്പത്തികമായും സാമൂഹ്യമായും അടിമുടി തകര്‍ന്നു. 80,000ല്‍ അധികം യുക്രൈന്‍ സൈനികരും രണ്ടു ലക്ഷത്തോളം റഷ്യന്‍ സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. 10 ലക്ഷത്തോളം മനുഷ്യരെ യുദ്ധം നേരിട്ട് ബാധിച്ചു.

എട്ടില്‍ അഞ്ചും ജയിച്ച് എന്‍.ഡി.എ

2024ല്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയ്ക്ക് നേട്ടമുണ്ടാക്കാനായി. തുടക്കത്തില്‍ അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി ഭരണം നേടിയപ്പോള്‍ സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച വിജയം ആവര്‍ത്തിച്ചു. ഒഡിഷ, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭരണത്തിലേറി. അതേസമയം, ജാര്‍ഖണ്ഡിലും ജമ്മു കശ്മിരിലും ഇന്‍ഡ്യ സഖ്യം മിന്നും വിജയം നേടി.

ജനാധിപത്യം തലകുനിച്ച ദിവസം

ജനുവരി 30 ജനാധിപത്യത്തെ പരസ്യമായി വലിച്ചുകീറിയ ദിവസം. ജയിക്കാനുള്ള ഭൂരിപക്ഷമില്ലെന്നിരിക്കെ, എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അസാധുവാക്കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ വരണാധികാരി തന്നെ ഒരുമ്പെട്ടിറങ്ങിയ ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ്. ലോകം കണ്ടുനിന്ന ആ അധമപ്രവൃത്തി, രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഇടപെട്ടതോടെ ബി.ജെ.പിക്ക് തിരുത്തേണ്ടി വന്നു.

ഇലക്ട്രറല്‍ ബോണ്ടെന്ന ബോംബ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളുടെ വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന സുപ്രധാന നിരീക്ഷണത്തോടെ ഫെബ്രുവരി 15ന് സുപ്രിംകോടതി ഇലക്ട്രറല്‍ ബോണ്ട് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ബോണ്ട് വിവരം പരസ്യപ്പെടുത്തേണ്ടി വന്നു.

ബുള്‍ഡോസര്‍ രാജ് അനീതിയെന്ന് സുപ്രിംകോടതി

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഇടിച്ചുനിരത്താനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടം നടപ്പിലാക്കിയ ബുള്‍ഡോസര്‍ രാജിന് സുപ്രിം കോടതി വിലങ്ങിട്ടു. കുറ്റാരോപിതനായതിന്റെ പേരില്‍ നിയമവിരുദ്ധമായി പൗരന്റെ സ്വത്തുക്കളില്‍ കൈയേറ്റം നടത്തുന്നതും ഇടിച്ചുപൊളിക്കുന്നതും നീതി നിഷേധമാണെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നും സുപ്രിംകോടതി വ്യക്തമാക്കിയതോടെ ഉത്തര്‍പ്രദേശിലുള്‍പ്പെടെ മുസ് ലിം വിഭാഗത്തിനെതിരായ കടന്നുകയറ്റത്തിന് താല്‍ക്കാലികമെങ്കിലും പരിഹാരമായി.

സംവരണത്തില്‍ തിരുത്ത്

പട്ടിക ജാതി വിഭാഗങ്ങളിലെ അതിപിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം നല്‍കാമെന്ന് സുപ്രിംകോടതി.

ബല്‍ക്കീസ് ബാനുവിന് ഒടുവില്‍ നീതി

കൊടും കുറ്റവാളികളെ സംരക്ഷിക്കാന്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗിച്ച ഭരണകൂടങ്ങളെ കുടഞ്ഞ്, ബല്‍ക്കീസ് ബാനുവിന് സുപ്രിംകോടതി നീതി പകര്‍ന്നു. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതോടെ പ്രതികള്‍ വീണ്ടും ജയിലഴിക്കുള്ളിലായി.

വിദ്യാര്‍ഥി പ്രക്ഷോഭം വീഴ്ത്തിയ ഹസീന

മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഓഗസ്റ്റ് 5ന് രാജ്യം വിടേണ്ടി വന്നു. പട്ടാളം അധികാരമേറ്റെടുത്തതിന് പിന്നാലെ നോബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകനായി ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  14 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago