HOME
DETAILS

പ്രകൃതി ദുരന്തങ്ങൾ 2024ൽ മാത്രം 320 ബില്യൺ ഡോളറിൻ്റെ നഷ്ടം

  
January 09, 2025 | 9:59 AM

Natural disasters will cost 320 billion in 2024 alone

ലണ്ടൻ: പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ വർഷമുണ്ടായത് 320 ബില്യൺ ഡോളറിൻ്റെ നഷ്ടം. ജർമ്മൻ റീ ഇൻഷുറൻസ് ഭീമൻമാരായ മ്യൂണിക്ക് റെയാണ് ഇതു സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്.

പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള ഡാറ്റ പുറത്തുവിടുന്നതിനിടെ "നമ്മുടെ ഗ്രഹത്തിൻ്റെ കാലാവസ്ഥാ യന്ത്രം ഉയർന്ന ഗിയറിലേക്ക് മാറുകയാണെന്ന്" മ്യൂണിക്ക് റെ  മുന്നറിയിപ്പ് നൽകി.

സമാന സ്വഭാവമുള്ള മറ്റൊരു സ്ഥാപനമായ സ്വിസ് റീയുടെ കണ്ടെത്തലും മ്യൂണിക്ക് റെയുടെ കണ്ടെത്തലിന് ഏറെക്കുറെ സമാനമാണ്. ഏകദേശം 310 ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് സ്വിസ് റീ കണക്കാക്കിയിട്ടുള്ളത്.

“നമ്മുടെ ഗ്രഹത്തിൻ്റെ കാലാവസ്ഥാ യന്ത്രം ഉയർന്ന ഗിയറിലേക്ക് മാറുകയാണ്,” മ്യൂണിക്ക് റെയിലെ മുഖ്യ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ടോബിയാസ് ഗ്രിം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മോശമായ അവസ്ഥയ്ക്ക് എല്ലാവരും വില കൊടുക്കുന്നു, ഗ്രിം കൂട്ടിച്ചേർത്തു.

“ആഗോള സമൂഹം എത്രയും പെട്ടെന്ന് നടപടിയെടുക്കണം. എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരായ രാജ്യങ്ങളുടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുകയും വേണം,” അദ്ദേഹം പറഞ്ഞു. 

"ഭൂകമ്പങ്ങളും ചുഴലിക്കാറ്റുകളും പോലുള്ള അപൂർവമായ വലിയ ദുരന്തങ്ങളുടെ സംയോജനവും പ്രാദേശിക വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ പോലുള്ള പതിവ് സംഭവങ്ങളും കാരണം മൊത്തം കണക്കുകൾ അസാധാരണമാംവിധം ഉയർന്നിട്ടുണ്ട്," ഗ്രിം പറഞ്ഞു.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചുഴലിക്കാറ്റുകളുടെ ഒരു പരമ്പര തന്നെയുണ്ടായതിനാൽ, മൊത്തത്തിലുള്ള നഷ്ടത്തിൻ്റെ 93 ശതമാനത്തിനും പിന്നിൽ കാലാവസ്ഥാ ദുരന്തങ്ങളായിരുന്നു, മ്യൂണിക്ക് റീ ചൂണ്ടിക്കാട്ടി.

ചുഴലിക്കാറ്റുകൾ കാരണം മാത്രമായി 135 ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായി. അവയിൽ ഭൂരിഭാഗവും അമാരിക്കയിലാണ് സംഭവിച്ചിട്ടുള്ളത്. 
സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ തുടർച്ചയായി തെക്കുകിഴക്കൻ അമേരിക്കയിൽ വീശിയടിച്ച ഹെലൻ, മിൽട്ടൺ ചുഴലിക്കാറ്റുകൾ കഴിഞ്ഞ വർഷത്തെ ഏറ്റവും നഷ്ടം വിതച്ച രണ്ട് ദുരന്തങ്ങളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  2 days ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പെരുവയൽ പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  2 days ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  2 days ago
No Image

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ കോൺസുലാർ സേവന കേന്ദ്രങ്ങൾ; അൽഹിന്ദുമായി കരാർ ഒപ്പിട്ടു

uae
  •  2 days ago
No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  2 days ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

Cricket
  •  2 days ago
No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  2 days ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  2 days ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  2 days ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  2 days ago