HOME
DETAILS

ജോസഫ് ഔണ്‍ ലെബനീസ് പ്രസിഡന്റ്; മാതൃരാജ്യത്തേക്ക് മടങ്ങുന്നതും സ്വപ്‌നം കണ്ട് യുഎഇയിലെ ലെബനീസ് പ്രവാസികള്‍

  
January 11 2025 | 06:01 AM

Joseph Aoun Lebanese President Lebanese expatriates in the UAE dream of returning to their homeland

ദുബൈ: ജോസഫ് ഔണ്‍ ലെബനീസ് പ്രസിഡന്റായതിനു പിന്നാലെ പ്രതീക്ഷയുടെ പുതുകാലത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് യുഎഇയിലെ ലെബനീസ് പ്രവാസികളും. 2022 മുതല്‍ 2025 വരെയുള്ള ഏകദേശം മൂന്നു വര്‍ഷകാലം ശൂന്യമായിരുന്ന ഇരിപ്പിയത്തിനാണ് ഇതോടെ അവകാശിയുണ്ടാകുന്നത്.

അബൂദബിയില്‍ ഹെയര്‍സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന എമിലിയോ അബു ഹബീബും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമടങ്ങുന്ന സംഘവും ജോസഫ് ഔണിനെ തിരഞ്ഞെടുത്തതിന്റെ തികഞ്ഞ ആവേശത്തിലാണ്. ഹബീബും സംഘവും പുതിയ പ്രസിഡന്റിന്റെ വിജയത്തില്‍ ആഘോഷിക്കുകയും ചെയ്തു.

'ഞങ്ങള്‍ എല്ലാവരും വളരെ സന്തുഷ്ടരാണ്. ഇത് ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഹബീബ് പറഞ്ഞു. ലെബനന്റെ സ്ഥിരത പുനഃസ്ഥാപിക്കേണ്ടതിന്റെയും സൈന്യം പൊതുസുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കുന്നതിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഞങ്ങളുടെ ഗള്‍ഫ് സുഹൃത്തുക്കള്‍ ലെബനനിലേക്ക് മടങ്ങുകയും അവിടെയുള്ള അവരുടെ വീടുകളികളില്‍ താമസിക്കുകയും ചെയ്യുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

18 വര്‍ഷം മുമ്പ് സാമ്പത്തികവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ ലെബനന്‍ വിടാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത് ലെബനനിലെ തന്റെ ഭാര്യയെയും രണ്ട് ആണ്‍മക്കളെയും ഓര്‍ത്താണെന്ന് ഹബീബ് പറഞ്ഞു.

'സുരക്ഷിതവും മനോഹരവുമായ ഒരു മാതൃരാജ്യത്തിലേക്ക് മടങ്ങുന്നതിനേക്കാള്‍ ആകര്‍ഷകമായ മറ്റൊന്നില്ല, ലെബനന്‍ ഒരിക്കല്‍ 'കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നാണ് അറിയപ്പെട്ടിരുന്നത്, എന്നാല്‍ എല്ലാം ഭൂതകാലത്തിന്റെ വിസ്മൃതികളില്‍ മറഞ്ഞിരിക്കുന്നു.' അദ്ദേഹം വിശദീകരിച്ചു.

ജോസഫ് ഔണിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. 'ഞങ്ങള്‍ എല്ലാവരും ലെബനനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു, അവിടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയും. എന്റെ കുടുംബത്തില്‍ നിന്ന് അകന്ന് അവധി ദിവസങ്ങളില്‍ മാത്രം അവരെ കണ്ട് ഞാന്‍ മടുത്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Kerala
  •  5 days ago
No Image

വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍

Kerala
  •  5 days ago
No Image

ഒറ്റ തോൽ‌വിയിൽ ഇംഗ്ലണ്ടിന്റെ തലയിൽ വീണത് തിരിച്ചടിയുടെ റെക്കോർഡ്

Cricket
  •  5 days ago
No Image

കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി  ഡൊമിനിക് മാർട്ടിൻ  ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?

Kerala
  •  5 days ago
No Image

ചുമ്മാ കേസ് കൊടുക്കാനാവില്ല, കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവുണ്ട് -വഴിനടക്കാനും കുടിവെള്ളമെടുക്കാനുമുള്ള അവകാശത്തിനു പരാതിനല്‍കാന്‍ 5000

Kerala
  •  5 days ago
No Image

വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ​ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

Kerala
  •  5 days ago
No Image

കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഡൽഹിക്കും കിട്ടി ചരിത്രത്തിലെ ആദ്യ കിരീടം

Cricket
  •  5 days ago
No Image

യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം

Kerala
  •  5 days ago