HOME
DETAILS

46,000 അല്ല, ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് അതിലുമെത്രയോ ഏറെ മനുഷ്യരെ; ഗസ്സയിലെ മരണ സംഖ്യ ഒദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം കൂടുതലെന്ന് പഠനം

  
Web Desk
January 11, 2025 | 6:18 AM

Gaza Death Toll 40 Higher Than Official Figures Reveals Lancet Study

വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ ഉള്ളതിനേക്കാള്‍ എത്രയോ അധികം മനുഷ്യരെ എന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് മീഡിയ ജേണലിന്റെ പഠന റിപ്പോര്‍ട്ട് ആണ് ഇക്കാര്യം തുറന്നു കാട്ടുന്നത്. ഗസ്സയിലെ മരണ സംഖ്യ ഔദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം അധികമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ച ഒമ്പത് മാസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളേക്കാള്‍ 40 ശതമാനം അധികമാണെന്നാണ് ലാന്‍സെറ്റ് പഠനത്തില്‍ വിശദമാക്കുന്നത്. മരിച്ചവരില്‍ 59.1 ശതമാനം പേരും സ്ത്രീകളും കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസന്‍, യാലെ യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് പഠനം നടത്തിയിരിക്കുന്നത്. ഇസ്‌റാഈലിന്റെ വ്യോമ കരയാക്രമണത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഇക്കാലയളവില്‍ ഏകദേശം 65,000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 2024 ജൂണ്‍ 30 വരെ ഗാസയില്‍ ആഘാതകരമായ പരിക്കുകള്‍ മൂലം 55,298 നും 78,525 നും ഇടയില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ഗസ്സയില്‍ 37,877 പേര്‍ മരിച്ചുവെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. നിലവില്‍ 46,000 പേര്‍ ഗസ്സയില്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ആശുപത്രി ഉള്‍പെടെ സംവിധാനങ്ങളെല്ലാം തകര്‍ത്തത് ഗസ്സയിലെ മരണം രേഖപ്പെടുത്തുന്നതിന് വിഘാതമാവുന്നു. ഗസ്സയിലെ മരണസംഖ്യ സ്വതന്ത്രമായി വിലയിരുത്താന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് സംവിധാനമില്ലാത്തതും പ്രതിസന്ധിയാവുന്നുണ്ട്. മേഖലയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ഇസ്‌റാഈല്‍ അനുവദിക്കുന്നില്ല. 

ഇത്രയേറെ ഭീകരമാണ് ഗസ്സയിലെ സ്ഥിതി എന്നത് പുറത്തു വന്നിട്ടും ജനങ്ങളെ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.സാധാരണക്കാരായ ജനങ്ങളുടെ മരണം ഒഴിവാക്കാന്‍ വലിയ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. ലോകത്തെ ഒരു സൈന്യവും സിവിലിയന്‍മാരുടെ മരണം ഒഴിവാക്കാന്‍ ഇത്രത്തോളം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടാവില്ല. ആക്രമണത്തിന് മുമ്പ് സിവിലിയന്‍മാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയവ കൃത്യമായി നടത്തുന്നുണ്ടെന്നും തങ്ങളുടെ ക്രൂരതയെ ഇസ്‌റാഈല്‍ ന്യായീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  10 minutes ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  42 minutes ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  an hour ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  an hour ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  an hour ago
No Image

ദുബൈയിൽ ഷെയേർഡ് ഹൗസിം​ഗിന് പുതിയ നിയമം; നിയമലംഘകർക്ക് 10 ലക്ഷം ദിർഹം വരെ പിഴ

uae
  •  an hour ago
No Image

സഞ്ജുവിന്റെ ആദ്യ പോരാട്ടം പഴയ ടീമിനെതിരെ; വീണ്ടും ഐപിഎൽ ആവേശം 

Cricket
  •  2 hours ago
No Image

ഒമാനിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; സലാല തുറമുഖത്ത് വൻ നാശനഷ്ടം

oman
  •  2 hours ago
No Image

ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി ലോക്‌സഭ; പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

National
  •  2 hours ago
No Image

പാചക വാതക വില നിയന്ത്രണ വിധേയമായി തുടരാൻ നടപടി സ്വീകരിച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

National
  •  2 hours ago