HOME
DETAILS

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

  
Laila
January 13 2025 | 02:01 AM

Walayar case Mother against CBI action of not conducting lie detector test

പാലക്കാട്: വാളയാറിലെ കുട്ടികളുടെ ദുരൂഹമരണത്തിൽ മാതാപിതാക്കളെയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചപ്പോഴും നുണപരിശോധനയെന്ന ആവശ്യത്തോട് സി.ബി.ഐ എന്തിന് മുഖംതിരിച്ചുവെന്ന ചോദ്യവുമായി മരിച്ച കുട്ടികളുടെ അമ്മ. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, തങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇൗ ആവശ്യം ഉന്നയിച്ചത്.

എന്നാൽ അവർ അതിന് തയാറായില്ലെന്നും മാതാവ്  പറഞ്ഞു. ഇപ്പോൾ തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം സമർപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഇതിനെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വാളയാർ അമ്മ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇന്ന് മൂത്ത കുഞ്ഞിന്റെ ഓർമ ദിനത്തിൽ ഇതുസംബന്ധിച്ച് അട്ടപ്പള്ളത്തെ വീട്ടിൽ പ്രഖ്യാപനം നടത്തുമെന്നും അവർ പറഞ്ഞു.   എറണാകുളത്തെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതിയിൽ നിന്നും അനുമതി നേടിയെടുത്തതിലും സംശയമുണ്ടെന്നും മാതാവ് പറഞ്ഞു. 

അതേസമയം, അമ്മയെയും അച്ഛനെയും പ്രതിചേർത്ത നിലവിലെ വകുപ്പുകൾ, കേസ് മേൽക്കോടതിയിലെത്തിയാൽ  നിലനിൽക്കില്ലെന്ന് നാഷനൽ ജനതാദൾ സംസ്ഥാന അധ്യക്ഷനും സീനിയർ അഭിഭാഷകനുമായ അഡ്വ.ജോൺജോൺ പറഞ്ഞു. പോക്‌സോ വകുപ്പുകളും ഐ.പി.സി വകുപ്പുകളും മാതാപിതാക്കൾക്കെതിരേ ചുമത്തിയിട്ടുണ്ട്. പോക്‌സോ നിയമം സെക്ഷൻ 21 പ്രകാരം കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയാലാണ് കുറ്റം. കുറ്റകൃത്യം റിപ്പോർട്ട് ചെയുകയും നീതിക്കായി ഏഴു കൊല്ലത്തിലധികമായി പോരാടുകയും ചെയ്തു വരുന്ന അമ്മയെയും അച്ഛനെയും പ്രതി ചേർത്തതിലൂടെ യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള വഴിയൊരുക്കിയിരിക്കുകയാണ് സി.ബി.ഐ ചെയ്തിട്ടുള്ളതെന്നും അദേഹം പറഞ്ഞു. 

പ്രക്ഷോഭം ശക്തമാക്കും: സമര സമിതി
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും മാതാപിതാക്കളെ പ്രതികളാക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമരസമിതി മുൻ കൺവീനറായിരുന്ന വി.എം മാർസൻ പറഞ്ഞു. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കിട്ടിയാലുടൻ ഹൈക്കോടതിയിൽ നിയമപോരാട്ടം ആരംഭിക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുമാണ് സമരസമിതിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  a day ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  a day ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  a day ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  a day ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  a day ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  a day ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  a day ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  a day ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  a day ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  a day ago