HOME
DETAILS

ഗസ്സയുടെ വിശപ്പകറ്റാനെത്തും ദിവസവും 600 ട്രക്കുകള്‍

  
Web Desk
January 16 2025 | 09:01 AM

Gaza Childrens Hunger Finally Addressed as Food Trucks Arrive After Months of Scarcity

ഗസ്സ സിറ്റി: നാളുകളേറെയായി ഗസ്സയിലെ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിച്ചിട്ട്. വിശപ്പകറ്റാനിത്തിരി ഭക്ഷണം കഴിച്ച് സമാധാനത്തോടെ ഒന്നുറങ്ങുക എന്നതായിരിക്കും അവരുടെ ഏറ്റവും വലിയ ആശ. രുചികരമായ ആഹാരത്തിനപ്പുറം കിനാക്കള്‍ പോലുമില്ലാതായിട്ടുണ്ടാവും ഈ 15 മാസത്തിനില്‍ അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക്. അവരുടെ കിനാക്കള്‍ സത്യമാവാന്‍ പോവുകയാണ്. അവരുടെ വിശപ്പകറ്റാന്‍ ഇനി ഭക്ഷണ സാധനങ്ങളുമേന്തിയുള്ള ട്രക്കുകള്‍ അതിരുകള്‍ കടന്നെത്തും.  

ഓരോ ദിവസവും 600 സഹായ ട്രക്കുകള്‍ ഗസ്സയിലെത്താന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഗസ്സയെ നെടുകെ പിളര്‍ത്തി ദക്ഷിണ വടക്കന്‍ മേഖലകള്‍ക്കു നടുവില്‍ പുതുതായി ഇസ്‌റാഈല്‍ നിര്‍മിച്ച നെറ്റ്‌സാറിം അതിര്‍ത്തിയില്‍നിന്ന് സേന ആദ്യഘട്ടത്തില്‍തന്നെ പിന്‍വാങ്ങും. റഫ അതിര്‍ത്തിയോട് ചേര്‍ന്ന് ഫിലഡെല്‍ഫിയ ഇടനാഴിയിലെ ഇസ്‌റാഈല്‍ സൈനിക സാന്നിധ്യവും ഗണ്യമായി കുറയും. 

കഴിഞ്ഞ ദിവസമായിരുന്നു ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. കരാര്‍ ഈ മാസം 19 മുതലാണ് നിലവില്‍ വരിക. ഓരോ ഘട്ടത്തിനുമിടയില്‍ 42 ദിവസങ്ങളുടെ ഇടവേളയാണ് നിര്‍ണയിച്ചത്. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇതിന് ആനുപാതികമായി 2000 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. അതിര്‍ത്തിയുടെ 700 മീറ്റര്‍ ഉള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം പിന്മാറുകയും ചെയ്യും. ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തിനോട് ചേര്‍ന്നുള്ള റഫ അതിര്‍ത്തി തുറക്കും. ഇതുവഴി പരുക്കേറ്റ ഫലസ്തീനികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാകും.

ഇക്കാര്യത്തില്‍ അടുത്ത ഏതു മണിക്കൂറിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രയുമായ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ബിന്‍ ജാസിം അല്‍ഥാനി വാര്‍ത്താസമ്മേളനത്തില്‍ നടത്തി. മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ഖത്തര്‍ പ്രധാനമന്ത്രിയായിരുന്നു.

ഖത്തര്‍, യു.എസ്, ഈജിപ്ത് ഇടനിലക്കാരാണ് കരട് രേഖ സമര്‍പ്പിച്ചത്. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച രൂപം മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ഇരുവിഭാഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു. യോഗത്തിന് ഹമാസിന്റെ പ്രതിനിധികളും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തരരഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റിന്റെയും ഉന്നതരും സംബന്ധിച്ചിരുന്നു.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈമാസം 20ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചതും നടപടികള്‍ വേഗത്തിലാക്കിയതും

 

After months of extreme deprivation, the children of Gaza, who have endured unimaginable hunger, will finally see relief as food trucks begin arriving through border crossings. Over 600 aid trucks are set to deliver food supplies to the region daily, addressing the critical needs of those who have struggled for survival. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  3 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  3 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  3 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  3 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  3 days ago
No Image

തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി

Kerala
  •  3 days ago
No Image

എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺ​ഗ്രസ് വസ്‌തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ

Kerala
  •  3 days ago
No Image

കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  3 days ago
No Image

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

Kerala
  •  3 days ago
No Image

സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി വി.ശിവൻകുട്ടി

Kerala
  •  3 days ago