
ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപാകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിാമനത്തിന്റെ രണ്ട് എന്‍ജിനുകളുടെയപം പ്രവര്‍ത്തനം നിലച്ചതാണെന്നാണ് കണ്ടെത്തല്‍. വിമാനാപകടത്തെ സംബന്ധിച്ച് എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്‍ജിനിലേക്ക് ഇന്ധനം എത്തിക്കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലക്കാനുള്ള കാരണമെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ മാസം 12നുണ്ടായ അപകടത്തില്‍ 260 പേരാണ് മരിച്ചത്.
റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തിന്റെ എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയിരുന്നു, ഇതുമൂലം വിമാനത്തിന് പറന്നുയരാനാവശ്യമായ ശക്തി ലഭിച്ചില്ല. കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഒരു പൈലറ്റ് സഹപൈലറ്റിനോട് ഇന്ധന സ്വിച്ച് എന്തിന് ഓഫ് ചെയ്തുവെന്ന് ചോദിക്കുന്നുണ്ട്, അതിന് സഹപൈലറ്റ് താന്‍ അത് ഓഫ് ചെയ്തിട്ടില്ലെന്നാണ് മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ മറുപടി ആരാണ് പറഞ്ഞതെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് സഹപൈലറ്റായിരുന്നു, പ്രധാന പൈലറ്റ് ഇത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനുകളിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഓഫ് പൊസിഷനിലേക്ക് മാറി, ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു.
സ്വിച്ചുകള്‍ ഉടന്‍ തിരികെ ഓണ്‍ പൊസിഷനിലേക്ക് മാറ്റി. ഒരു എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു, എന്നാല്‍ നാല് സെക്കന്‍ഡിന് ശേഷം രണ്ടാമത്തെ സ്വിച്ച് ഓണ്‍ ആയെങ്കിലും ആ എന്‍ജിന് പറന്നുയരാനുള്ള ശക്തി ലഭിച്ചില്ല. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല, മറ്റ് സാങ്കേതിക തകരാറുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്തിന്റെ ചിറകുകളിലെ ഫ്‌ലാപ്പുകള്‍ സാധാരണ നിലയില്‍ ക്രമീകരിച്ചിരുന്നു. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് പറന്നത്. വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ. മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ തകര്‍ന്നുവീഴുന്നതിന് മുമ്പ് വിമാനം 0.9 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് സഞ്ചരിച്ചത്. അപകടം നടന്നത് ഉച്ചയ്ക്ക് 1:39നാണ്.
വിമാനത്തെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന ത്രസ്റ്റ് ലിവറുകള്‍ സാധാരണ നിലയിലായിരുന്നു. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ പ്രകാരം, അപകടം നടക്കുന്നതുവരെ ത്രസ്റ്റ് ലിവറുകള്‍ ഫോര്‍വേഡ് പൊസിഷനില്‍ തന്നെയായിരുന്നു. രണ്ട് ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളും 'റണ്‍' പൊസിഷനിലായിരുന്നു. അട്ടിമറിയുടെ യാതൊരു തെളിവുകളും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ല.
The initial investigation report into the Ahmedabad plane crash reveals that the fuel control switches were turned off, leading to engine failure. Authorities are conducting further inquiry into possible human error or technical faults.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 3 hours ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 3 hours ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 3 hours ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 3 hours ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 4 hours ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 4 hours ago
കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ
Cricket
• 4 hours ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
Kerala
• 4 hours ago
You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ
Football
• 4 hours ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 5 hours ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 6 hours ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 7 hours ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 7 hours ago
'സ്കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്രി തങ്ങള്‍
Kerala
• 7 hours ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 8 hours ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 8 hours ago
സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 8 hours ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 8 hours ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 7 hours ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 7 hours ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 7 hours ago