HOME
DETAILS

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

  
Web Desk
January 19, 2025 | 9:11 AM

Gaza Ceasefire Set to Begin After Hamas Provides Prisoner List123

ഗസ്സ: ആശങ്കകള്‍ക്ക് വിരാമമാവുന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരപട്ടിക ഹമാസ് കൈമാറി. പിന്നാലെ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്ക് പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇതുവരെ നടപ്പായിരുന്നില്ല. കരാര്‍ നടപ്പാക്കുന്നതിന് തടസ്സവാദങ്ങളുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ബന്ദികളുടെ പേര് വിവരം പുറത്തു വിടുന്നത് വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്നായിരുന്നു വാദം. 

അതേസമയം, സാങ്കേതിക കാരണങ്ങള്‍ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ വൈകിയതോടെ ഇസ്‌റാഈല്‍ ഗസ്സയില്‍ പതിന്മടങ്ങ് ആക്രമണമാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ അഴിച്ചു വിട്ടത്. ഗസ്സ സിറ്റിയില്‍ മാത്രം ചുരുങ്ങിയത് മൂന്ന് ഫലസ്തീനികളേയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമണങ്ങള്‍ തുടരുന്നതിനെ ന്യായീകരിച്ച് ഇസ്‌റാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗിരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇനിയും കൈമാറിയിട്ടില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇസ്‌റാഈല്‍ ഇപ്പോഴും ഗസ്സയില്‍ ആക്രമണം തുടരുകയാണെന്നാണ് ഡാനിയല്‍ ഹാഗാരി ആക്രമണങ്ങളെ ന്യായീകരിച്ചിറക്കിയ പ്രസ്താവന. 

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികം മാത്രമാണെന്നും അനിവാര്യമെങ്കില്‍ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്നും നേരത്തെ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു.  വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞ സമയത്തിന് തൊട്ടുമുമ്പായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഭീഷണി. 

മൂന്ന് ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. പകരമായി 95 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ 46,899 പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ മാത്രമാണ് ഇത്. 110,725 പേര്‍ക്ക് പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  13 days ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  13 days ago
No Image

'അവർ മോഷ്ടിക്കുകയും പിന്നെ പരാതിപ്പെടുകയും ചെയ്യുന്നു'; എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വെല്ലുവിളി നിറഞ്ഞ പ്രസ്‌താവനയുമായി ലാമിൻ യമാൽ

Football
  •  13 days ago
No Image

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  13 days ago
No Image

കുടുംബസമ്മേതം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 46.5 കിലോ കഞ്ചാവ്; മാതാപിതാക്കളും 2 മക്കളും പിടിയിൽ

crime
  •  13 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

National
  •  13 days ago
No Image

ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയി, യുവാവ് ദേഷ്യം തീർത്തത് ഇരട്ടകളായ പിഞ്ചുകുഞ്ഞുങ്ങളോട്; കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് കീഴടങ്ങി

crime
  •  13 days ago
No Image

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

National
  •  13 days ago
No Image

പിച്ചിൽ അതിക്രമിച്ച് കടന്നതിന് ജയിലിലായ മലയാളി ആരാധകൻ, വൈറൽ സെൽഫിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറയാൻ ജോവോ ഫെലിക്സിനോട് ആവശ്യപ്പെട്ടതെന്തെന്ന് വെളിപ്പെടുത്തി

Cricket
  •  13 days ago
No Image

ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

National
  •  13 days ago