HOME
DETAILS

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

  
Web Desk
January 19, 2025 | 9:11 AM

Gaza Ceasefire Set to Begin After Hamas Provides Prisoner List123

ഗസ്സ: ആശങ്കകള്‍ക്ക് വിരാമമാവുന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരപട്ടിക ഹമാസ് കൈമാറി. പിന്നാലെ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്ക് പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇതുവരെ നടപ്പായിരുന്നില്ല. കരാര്‍ നടപ്പാക്കുന്നതിന് തടസ്സവാദങ്ങളുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ബന്ദികളുടെ പേര് വിവരം പുറത്തു വിടുന്നത് വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്നായിരുന്നു വാദം. 

അതേസമയം, സാങ്കേതിക കാരണങ്ങള്‍ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ വൈകിയതോടെ ഇസ്‌റാഈല്‍ ഗസ്സയില്‍ പതിന്മടങ്ങ് ആക്രമണമാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ അഴിച്ചു വിട്ടത്. ഗസ്സ സിറ്റിയില്‍ മാത്രം ചുരുങ്ങിയത് മൂന്ന് ഫലസ്തീനികളേയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമണങ്ങള്‍ തുടരുന്നതിനെ ന്യായീകരിച്ച് ഇസ്‌റാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗിരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇനിയും കൈമാറിയിട്ടില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇസ്‌റാഈല്‍ ഇപ്പോഴും ഗസ്സയില്‍ ആക്രമണം തുടരുകയാണെന്നാണ് ഡാനിയല്‍ ഹാഗാരി ആക്രമണങ്ങളെ ന്യായീകരിച്ചിറക്കിയ പ്രസ്താവന. 

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികം മാത്രമാണെന്നും അനിവാര്യമെങ്കില്‍ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്നും നേരത്തെ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു.  വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞ സമയത്തിന് തൊട്ടുമുമ്പായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഭീഷണി. 

മൂന്ന് ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. പകരമായി 95 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ 46,899 പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ മാത്രമാണ് ഇത്. 110,725 പേര്‍ക്ക് പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  4 minutes ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  18 minutes ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  33 minutes ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  40 minutes ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  an hour ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  an hour ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  9 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  9 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  10 hours ago