HOME
DETAILS

എ.ഐ കമ്പനികൾക്ക് പ്രത്യേക മുദ്ര അവതരിപ്പിച്ച് ദുബൈ

  
January 21 2025 | 13:01 PM

Dubai Unveils Special Logo for AI Companies

ദുബൈ: ദുബൈയിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനികൾക്ക് അധികൃതർ പ്രത്യേക മുദ്ര അവതരിപ്പിച്ചു. ദുബൈ സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതും എ.ഐ സംവിധാനങ്ങൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്നതുമായ കമ്പനികളെ തിരിച്ചറിയാൻ ഈ മുദ്ര സഹായിക്കും. പ്രധാന പദ്ധതികൾക്ക് യു.എ.ഇ, ദുബൈ സർക്കാർ പങ്കാളിത്തം നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് എ.ഐ മുദ്രയുണ്ടാകണം എന്നും അറിയിച്ചിട്ടുണ്ട്.

ദുബൈയിൽ ലൈസൻസുള്ള എ.ഐയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുന്ന എല്ലാ കമ്പനികൾക്കും www.dub.ai എന്ന വെബ്സൈറ്റിലൂടെ മുദ്ര സൗജന്യമായി ലഭിക്കുന്നതിന് അപേക്ഷിക്കാം.

എന്നാൽ, മുദ്ര ഒരു ബിസിനസ് ലൈസൻസല്ലെന്നും കമ്പനികൾ ദുബൈയിൽ പ്രവർത്തിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻ്റെ നിർദേശമനുസരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ദുബൈ സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ഡി.സി.എ. ഐ) വികസിപ്പിച്ച 'ദുബൈ സീൽ' സർട്ടിഫൈഡ് കമ്പനികൾക്ക് അവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രമോഷനൽ കാമ്പയിനുകളിലും പ്രദർശിപ്പിക്കാനുള്ള അനുവാദമുണ്ടാകും. കൂടാതെ, സീൽ കമ്പനികളുടെ വിശ്വാസ്യത തിരിച്ചറിയാനുള്ള മാർഗമാവുകയും ചെയ്യും.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്നതായിരിക്കും എ.ഐ മുദ്ര. കമ്പനികളുടെ പ്ര വർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എ ണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം എന്നിങ്ങനെ ആറ് മേഖലകളെ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുന്നതെന്ന് ഡി.സി.എ. ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്ന എ.ഐ മുദ്ര, കമ്പനികളുടെ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം തുടങ്ങി ആറ് മേഖലകളെ അടിസ്ഥാനമാക്കി അപേക്ഷകൾ വിലയിരുത്തുമെന്ന് ഡി.സി.എ.ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

എ.ഐ മേഖലയുടെ സാമ്പത്തിക പ്രാധാന്യം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത, സർക്കാർ സ്ഥാപനങ്ങളും സാങ്കേതിക കമ്പനികളും തമ്മിൽ ശക്തമായ ബന്ധം രൂപപ്പെടുത്തുന്നതിലെ പങ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

Discover how Dubai is promoting innovation by introducing a unique logo for artificial intelligence companies, fostering growth and recognition in the industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  8 days ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  8 days ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  8 days ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  8 days ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  8 days ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  8 days ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  8 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  8 days ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  8 days ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  8 days ago