HOME
DETAILS

എ.ഐ കമ്പനികൾക്ക് പ്രത്യേക മുദ്ര അവതരിപ്പിച്ച് ദുബൈ

  
January 21, 2025 | 1:48 PM

Dubai Unveils Special Logo for AI Companies

ദുബൈ: ദുബൈയിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനികൾക്ക് അധികൃതർ പ്രത്യേക മുദ്ര അവതരിപ്പിച്ചു. ദുബൈ സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതും എ.ഐ സംവിധാനങ്ങൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്നതുമായ കമ്പനികളെ തിരിച്ചറിയാൻ ഈ മുദ്ര സഹായിക്കും. പ്രധാന പദ്ധതികൾക്ക് യു.എ.ഇ, ദുബൈ സർക്കാർ പങ്കാളിത്തം നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് എ.ഐ മുദ്രയുണ്ടാകണം എന്നും അറിയിച്ചിട്ടുണ്ട്.

ദുബൈയിൽ ലൈസൻസുള്ള എ.ഐയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുന്ന എല്ലാ കമ്പനികൾക്കും www.dub.ai എന്ന വെബ്സൈറ്റിലൂടെ മുദ്ര സൗജന്യമായി ലഭിക്കുന്നതിന് അപേക്ഷിക്കാം.

എന്നാൽ, മുദ്ര ഒരു ബിസിനസ് ലൈസൻസല്ലെന്നും കമ്പനികൾ ദുബൈയിൽ പ്രവർത്തിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻ്റെ നിർദേശമനുസരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ദുബൈ സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ഡി.സി.എ. ഐ) വികസിപ്പിച്ച 'ദുബൈ സീൽ' സർട്ടിഫൈഡ് കമ്പനികൾക്ക് അവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രമോഷനൽ കാമ്പയിനുകളിലും പ്രദർശിപ്പിക്കാനുള്ള അനുവാദമുണ്ടാകും. കൂടാതെ, സീൽ കമ്പനികളുടെ വിശ്വാസ്യത തിരിച്ചറിയാനുള്ള മാർഗമാവുകയും ചെയ്യും.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്നതായിരിക്കും എ.ഐ മുദ്ര. കമ്പനികളുടെ പ്ര വർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എ ണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം എന്നിങ്ങനെ ആറ് മേഖലകളെ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുന്നതെന്ന് ഡി.സി.എ. ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്ന എ.ഐ മുദ്ര, കമ്പനികളുടെ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം തുടങ്ങി ആറ് മേഖലകളെ അടിസ്ഥാനമാക്കി അപേക്ഷകൾ വിലയിരുത്തുമെന്ന് ഡി.സി.എ.ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

എ.ഐ മേഖലയുടെ സാമ്പത്തിക പ്രാധാന്യം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത, സർക്കാർ സ്ഥാപനങ്ങളും സാങ്കേതിക കമ്പനികളും തമ്മിൽ ശക്തമായ ബന്ധം രൂപപ്പെടുത്തുന്നതിലെ പങ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

Discover how Dubai is promoting innovation by introducing a unique logo for artificial intelligence companies, fostering growth and recognition in the industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  15 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  15 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  15 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  15 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  15 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  15 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  15 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  15 days ago
No Image

പാർട്ടി മാറ്റത്തിന് പിന്നാലെ വമ്പൻ പദവി; രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ

National
  •  15 days ago
No Image

'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞത് തിരിച്ചടിയായി; സി.പി.എം കോന്നി ഏരിയ കമ്മിറ്റിയിൽ പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം

Kerala
  •  15 days ago