HOME
DETAILS

നവകേരള സർവേ; സർക്കാർ ചെലവിൽ പാർട്ടിയുടെ 'ഡാറ്റ മൈനിംഗ്'

  
ഗിരീഷ് കെ നായർ
February 18, 2026 | 2:21 AM

New Kerala Survey Partys data mining at government expense

തിരുവനന്തപുരം: നവകേരള സർവേ എന്ന പേരിൽ നടത്തിവന്നത് സർക്കാർ ചെലവിലെ പാർട്ടി പദ്ധതിയാണെന്ന വിലയിരുത്തൽ കോടതിയെ മാത്രമല്ല, കേരളത്തെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണമെങ്കിലും ഇതിന്റെ വ്യാപ്തി ഡാറ്റ തെഫ്റ്റ്, ഡാറ്റ മൈനിങ് എന്നിവയിലെത്തി നിൽക്കുന്നതായി സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

സർവേയുമായി ബന്ധപ്പെട്ട് ശേഖരിച്ച ഡാറ്റയുടെ സുരക്ഷിതത്വത്തിലാണ് ആശങ്ക. വീടുകൾ കയറി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഓരോ വോട്ടറുടെയും രാഷ്ട്രീയ ആഭിമുഖ്യം, സർക്കാർ പദ്ധതികളോടുള്ള തൃപ്തി എന്നിവ മനസ്സിലാക്കാൻ സാധിക്കും. ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൈക്രോ ടാർഗെറ്റിങ് പ്രചാരണത്തിന് സഹായകമാകും. 

സന്നദ്ധപ്രവർത്തകർ എന്ന പേരിൽ പാർട്ടി അണികൾ വീടുകളിൽ എത്തുന്നത് വോട്ടർമാരെ നേരിട്ട് സ്വാധീനിക്കാൻ അവസരം നൽകുന്നു. സർവേയുടെ ഭാഗമായി നൽകുന്ന ലഘുലേഖകൾ വഴി സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനുമാകും.
ഔദ്യോഗികമായി സർക്കാർ പുറത്തുവിട്ട ചോദ്യങ്ങൾ വികസനത്തെക്കുറിച്ചുള്ളവയായിരുന്നു. എന്നാൽ ഇതിൽ 'മറഞ്ഞിരിക്കുന്ന ചോദ്യങ്ങൾ' അല്ലെങ്കിൽ 'വിവരശേഖരണങ്ങൾ' ഉണ്ടെന്ന് പുറത്തുവരുന്ന വിവരം ഇതിൽ ഒളിഞ്ഞിരിക്കുന്ന ഡാറ്റ കൊള്ളയെ സൂചിപ്പിക്കുന്നതായി പറയുന്നു. 
ഔദ്യോഗിക ചോദ്യങ്ങൾക്കപ്പുറം കുടുംബാംഗങ്ങളുടെ ഫോൺ നമ്പർ, വാട്‌സാപ്പ് വിവരങ്ങൾ, അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആപ്പ് വഴി ശേഖരിക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

നവകേരള സർവേയ്ക്കായി ഉപയോഗിച്ച 'സിറ്റിസൺ റെസ്‌പോൺസ്'മൊബൈൽ ആപ്പിനെക്കുറിച്ച് ഉയർന്ന ആശങ്കകൾ ഡാറ്റ തെഫ്റ്റിലേക്ക് വിരൽചൂണ്ടുന്നതാണ്. സർവേയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ സെർവറിലാണോ പുറത്തുള്ള സ്വകാര്യ ക്ലൗഡ് സെർവറുകളിലാണോ സൂക്ഷിക്കുന്നത് എന്നതിൽ വ്യക്തതയില്ലായിരുന്നു. ഇത് വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെ (ഡാറ്റ പ്രിവസി) ബാധിക്കുന്നതാണ്. സാധാരണയായി സർക്കാർ ആപ്പുകൾ സി.ഡി.ഐ.ടി (സി-ഡിറ്റ്) അല്ലെങ്കിൽ എൻ.ഐ.സി (എൻ.ഐ.സി) പോലുള്ള സർക്കാർ ഏജൻസികളാണ് നിർമിക്കുന്നത്. എന്നാൽ ഈ ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന കാര്യത്തിലും സുതാര്യതയില്ല.

ലൊക്കേഷൻ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയവ ശേഖരിക്കുക വഴി വോട്ടർമാരുടെ പ്രൊഫൈലിങ് നടത്താൻ സാധിക്കുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു.ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ വിൽക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 
വോട്ടർമാരുടെ പ്രായം, ജോലി, സർക്കാർ പദ്ധതികളോടുള്ള താൽപ്പര്യം, ഫോൺ നമ്പർ എന്നിവ അടങ്ങിയ വിവരങ്ങൾക്ക് വലിയ വിപണി മൂല്യമുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന കൺസൾട്ടൻസി കമ്പനികൾക്ക് ഈ ഡാറ്റ നൽകുന്നത് വലിയ ലാഭമുണ്ടാക്കുന്ന കാര്യമാണ്. ശേഖരിച്ച വിവരങ്ങൾ പൂർണമായും ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ അത് പ്രതിസന്ധിക്ക് വഴിവച്ചേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവം; വിമാനത്തിന്റെ ബ്ലാക് ബോക്‌സുകൾ കേടുവന്നതായി വ്യോമയാന അതോറിറ്റി

National
  •  2 hours ago
No Image

റമദാന്‍: തെലങ്കാനയില്‍ മുസ്‍ലിം ജീവനക്കാര്‍ക്ക് ഇളവ്

National
  •  2 hours ago
No Image

പുണ്യങ്ങളുടെ കാലം: ഗള്‍ഫ്, അറബ് ലോകത്ത് വിശ്വാസികള്‍ വ്രതം അനുഷ്ഠിച്ച് തുടങ്ങി; തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ തറാവീഹ് നിസ്‌കരിച്ച് ഫലസ്തീനികള്‍ | Ramadan 2026

International
  •  2 hours ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും

Kerala
  •  2 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  10 hours ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  10 hours ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  10 hours ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  11 hours ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  11 hours ago