തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; കോഴിക്കോട് നഗരം ഭീതിയില്‍, അധികൃതര്‍ക്കെതിരെ വ്യാപാരികള്‍
കോഴിക്കോട്: നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന അഗ്‌നിബാധകളില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് വ്യാപാരി സംഘടനകള്‍ പ്രതിഷേധത്തിലേക്ക്. മുമ്പുണ്ടായ വലിയ അപകടങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ജലരേഖയായെന്നും നഗരവാസികളും വ്യാപാരികളും ഒരുപോലെ സുരക്ഷാ ഭീഷണിയിലാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി.
മിഠായിത്തെരുവ് തീപിടിത്തത്തിന് ശേഷം പ്രഖ്യാപിച്ച സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല.
നഗരത്തിലെ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം പോലുമില്ലാത്ത അവസ്ഥയാണെന്ന് സംഘടന ആരോപിക്കുന്നു.
ബഹുനില കെട്ടിടങ്ങളില്‍ കൃത്യമായ ഫയര്‍ ഓഡിറ്റ് നടത്തുന്നതിലോ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിലോ അധികൃതര്‍ പരാജയപ്പെടുന്നു.
നിലവിലെ സാഹചര്യത്തിലെ ആശങ്ക അറിയിക്കാന്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി നല്‍കാനാണ് വ്യാപാരികളുടെ തീരുമാനം.
പാളയം ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫിസര്‍ ഇന്ന് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. 2023 ഏപ്രിലിലും ഇതേ വസ്ത്രാലയത്തില്‍ വന്‍ തീപിടിത്തം ഉണ്ടായിരുന്നതായും അന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ട് പതിറ്റാണ്ട് 40 വലിയ തീപിടിത്തങ്ങള്‍
കഴിഞ്ഞ 20 വര്‍ഷത്തിനിടെ നാല്‍പ്പതോളം വലിയ തീപിടിത്തങ്ങളാണ് കോഴിക്കോട് നഗരത്തെ നടുക്കിയത്.
മിഠായിത്തെരുവ്, മെഡിക്കല്‍ കോളജ്, കലക്ടറേറ്റ്, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പലപ്പോഴായി തീപിടിത്തമുണ്ടായി.
കഴിഞ്ഞ വര്‍ഷം ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വലിയ തടസ്സമായിരുന്നു.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചയാവുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്യുന്ന സുരക്ഷാ മാനദണ്ഡങ്ങളില്‍ ശാശ്വതമായ പരിഹാരം വേണമെന്നാണ് നഗരവാസികളുടെ ആവശ്യം.
Merchant organizations in Kozhikode are protesting against the government's failure to implement promised fire safety measures and infrastructure improvements following a string of major fire accidents in the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."