
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് ബാങ്ക്, 2015 മുതല്‍ എ.എ.പിക്കൊപ്പം; ഉവൈസി വരുന്നതോടെ ഡല്‍ഹി മുസ്ലിംകള് ഇക്കുറി മാറുമോ? | Delhi Election

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്നു ഡല്‍ഹിയിലെ മുസ്ലിംകള്. ഇതിന് ആദ്യമായി ഇളക്കം തട്ടിയത് അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലൂടെ ഡല്‍ഹി മനസ്സുകളില്‍ സ്ഥാനംപിടിച്ച് പുതുതലമുറ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടി 2013ല്‍ ആദ്യമായി പരീക്ഷണത്തിനിറങ്ങിയപ്പോഴായിരുന്നു. പാര്‍ട്ടി രൂപീകരിച്ച് ഒരുവര്‍ഷം തികയും മുമ്പെ രാഷ്ട്രീയഗോഥയിലിറങ്ങിയ അരവിന്ദ് കെജരിവാളിന്റെ എ.എപി ആ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ സഹായത്തോടെ ആദ്യമായി കെജരിവാള്‍ മുഖ്യമന്ത്രിയാകുകയുംചെയ്തു.
ഡല്‍ഹിയില്‍ ആദ്യമായി മുസ്ലിംകളില് ഒരുവിഭാഗം കോണ്‍ഗ്രസല്ലാത്ത മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്ത തെരഞ്ഞെടുപ്പായിരുന്നു അത്. എങ്കിലും നല്ലൊരു ശതമാനം മുസ്ലിംകള് അപ്പോഴും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. അത്തവണ കോണ്‍ഗ്രസിന് ലഭിച്ച എട്ട് എം.എഎല്‍.എമാരില്‍ നാലും മുസ്ലിംഭൂരിപക്ഷ മണ്ഡലത്തില്‍നിന്നുള്ളവരായിരുന്നുവെന്നത്, ആ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള് കോണ്‍ഗ്രസ്സിനൊപ്പമായിരുന്നുവെന്നതിന് തെളിവാണ്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. കടുത്ത രാഷ്ടീയ പശ്ചാത്തലമില്ലാത്ത മുസ്ലിംകളൊക്കെയും എ.എ.പിയുടെ ചൂല് ചിഹ്നത്തിന് കുത്തി. ഫലം വന്നപ്പോള്‍ പ്രതിപക്ഷംപോലുമില്ലാത്ത വിധത്തില്‍ ഡല്‍ഹിയിലെ 70ല്‍ 67 സീറ്റുകളും സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചു കെജരിവാള്‍.
13 ശതമാനമാണ് ഡല്‍ഹിയിലെ മുസ്ലിം ജനസംഖ്യ. ഇതില്‍ 77 ശതമാനവും എ.എ.പിക്കാണ് വോട്ട്ചെയ്തതെന്നാണ് അന്ന് പുറത്തുവന്ന കണക്ക്. സിഖുകാരിലെ 57 ശതമാനം പേരും എ.എ.പിക്കൊപ്പം നിന്നതായും കണക്കുകള്‍ പറയുന്നു. 2015ല്‍ ഡല്‍ഹിയില്‍ 30 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിംകളുള്ള 10 മണ്ഡലങ്ങളില്‍ ഒമ്പതിലും എ.എ.പിയായിരുന്നു ജയിച്ചത്. മുസ്ലിം മണ്ഡലങ്ങളില്‍ എ.എ.പിയെ കൈവിട്ടത് മുസ്തഫാബാദ് മാത്രമായിരുന്നു. ഇവിടെ മുസ്ലിം വോട്ടുകള്‍ എ.എ.പിക്കും കോണ്‍ഗ്രസ്സിനും ഇടയില്‍ വിഭജിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി വിജയിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാമതെത്തിയ ചുരുക്കം മണ്ഡലങ്ങളില്‍ ഒന്നും മുസ്തഫാബാദ് ആണ്.
ഡല്‍ഹിയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ലക്ഷ്യംവച്ചുള്ള കലാപത്തിനിടെ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകളില്‍ നേരിയ ഇടിവുണ്ടായി. മുസ്ലിം പോക്കറ്റുകളില്‍ ഇത് പ്രകടമാകുകയുംചെയ്തെങ്കിലും മൊത്തത്തില്‍ പാര്‍ട്ടിക്ക് കാര്യമായി പരുക്കേറ്റില്ല. മുന്‍ തെരഞ്ഞെടുപ്പില്‍ നേടിയ 67 ല്‍ അഞ്ചുസീറ്റ് കുറഞ്ഞ് 62 ആയി എ.എ.പിയുടെ നേട്ടം.
വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോഴും മുസ്ലിം വോട്ട് എവിടേക്കെന്നത് ചര്‍ച്ചയാണ്. അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനാല്‍ എ.എ.പിയുടെ മുസ്ലിം വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയേറെയാണ്. 12 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് നേരത്തെ മജ്ലിസ് പ്രഖ്യാപിച്ചതെങ്കിലും രണ്ടിടത്ത് മാത്രമാണ് ഉവൈസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം പോക്കറ്റുകളായ മുസ്തഫാബാദും ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ നിലനില്‍ക്കുന്ന ഒഖ്ലയും. എ.എ.പിയുടെ മുന്‍ എം.എല്‍.എ താഹിര്‍ ഹുസൈന് ആണ് മജ്ലിസിന്റെ പ്രചാരണമുഖം. ഒഖ്ലയില് ഇക്കുറിയും എ.എ.പി നിര്‍ത്തിയിരിക്കുന്നത് അമാനത്തുല്ലാ ഖാനെയാണ്. മണ്ഡലത്തില്‍ ഹാട്രിക്ക് വിജയമാണ് ഖാന് ലക്ഷ്യമിടുന്നത്.
Like any other state in North India, Muslims in Delhi were once a solid vote bank for the Congress. The picture changed in the 2015 assembly elections. All Muslims without a strong political background supported the AAP. When the results came in, Kejriwal shocked everyone by winning 67 out of 70 seats in Delhi, without even the opposition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
oman
• 3 hours ago
ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs
uae
• 3 hours ago
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും
uae
• 3 hours ago
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി
Kuwait
• 4 hours ago
കൊല്ലത്ത് സ്കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍; നിറയെ കുട്ടികളുമായി ബസ്
Kerala
• 4 hours ago
മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍
Saudi-arabia
• 4 hours ago
തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും
Kerala
• 4 hours ago
രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍ തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു
National
• 4 hours ago
ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം
uae
• 4 hours ago
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത്
Business
• 5 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്കി മാതാപിതാക്കള്‍
National
• 5 hours ago
യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി
uae
• 5 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 5 hours ago
സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ
Kerala
• 5 hours ago
ദുബൈയില്‍ പാര്ക്കിന് ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• 8 hours ago
കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ
Kerala
• 8 hours ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• 8 hours ago
'മുസ്ലിം മുക്ത ഭാരതം സ്വപ്നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• 8 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 6 hours ago
പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ
Kerala
• 6 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 6 hours ago