HOME
DETAILS

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

  
February 09, 2025 | 4:51 PM

Bahrain and UAE Denounce Netanyahus Statement

മനാമ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഫലസ്തീൻ രാഷ്ട്രം സഊദി അറേബ്യയിൽ സ്ഥാപിക്കണമെന്ന പ്രസ്‌താവനയെ ശക്തമായി അപലപിച്ച് ബഹ്റൈൻ. അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് ബഹ്റൈൻ വിദേശ കാര്യമന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.

അതേസമയം, സഊദിക്കുള്ള ബഹ്റൈൻ്റെ പൂർണ ഐക്യദാർഢ്യവും സുരക്ഷ, സ്ഥിരത, പരമാധികാരം തുടങ്ങിയവക്കുള്ള പിന്തുണയും മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരുടെ കുടിയിറക്കം തടയുക, പൂർണ പരമാധികാരമുള്ള ഒരു സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കുക, ഇസ്റാഈലുമായി സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുക എന്നി കാര്യങ്ങൽ നടപ്പാക്കുമ്പോൾ മാത്രമേ ഫലസ്തീനിലെ സമാധാനം പുനഃസ്ഥാപിക്കപ്പെടുള്ളൂവെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.

അതേസമയം, ഫലസ്തീൻ രാഷ്ട്രം സഊദി അറേബ്യയിൽ സ്ഥാപിക്കണമെന്ന നെതന്യാഹുവിൻ്റെ പ്രസ്‌താവനയെ യു.എ.ഇയും അപലപിച്ചു. പ്രസ്‌താവന അപലപനീയവും പ്രകോപനപരവുമാണെന്ന് വ്യക്തമാക്കിയ യു.എ.ഇ സഹമന്ത്രി ഖലീഫ ബിൻ ശഹീൻ അൽ മറാർ, സഊദിക്ക് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

സഊദിയുടെ സുരക്ഷക്കും സ്ഥിരതക്കും അഖണ്ഡതക്കുമെതിരായ എല്ലാ ഭീഷണികൾക്കുമെതിരെ രാജ്യത്തിന്റെ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്‌തു. നെതന്യാഹുവിന്റെ പ്രസ്‌താവന അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്ര സഭ ചാർട്ടറുകൾക്ക് എതിരാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ഒരു രാജ്യത്തിനും ദുർബലപ്പെടുത്താനോ ലംഘിക്കാനോ കഴിയാത്ത 'ചുവപ്പ്' രേഖ'യായിട്ടാണ് സഊദി അറേബ്യയുടെ പരമാധികാരം യു.എ.ഇ കണക്കാക്കുന്നതെന്നും പ്രസ്‌താവന വ്യക്തമാക്കി.

Bahrain and the UAE have criticized Israeli Prime Minister Netanyahu's recent statement, accusing him of violating international law and UN regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  2 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  2 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  2 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  2 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  2 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  2 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  2 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  2 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  2 days ago