
കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി ഡൊമിനിക് മാർട്ടിൻ ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?

എറണാകുളം: കേരളത്തെ നടുക്കിയ കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ ബോംബുണ്ടാക്കിയ രീതി ചിത്രങ്ങൾ സഹിതം വിശദമായി ഒരു വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലിസ്. ഇന്റർപോളിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ നേരത്തെ പൊലിസ് അന്വേഷണം നടത്തിയിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയായിരുന്നു ഈ അന്വേഷണവും. ഡൊമിനിക് മാർട്ടിൻ ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളാണ് അന്വേഷിച്ചത്. അതേസമയം, പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കിയിരുന്നു. കേസിൽ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തെ നടുക്കിയ ഭീകരാക്രമണം
സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2023 ഒക്ടോബർ 29ന് കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവാ സാക്ഷികളുടെ പ്രാർഥനാസ്ഥലത്തുണ്ടായ സ്‌ഫോടനം. 12 വയസുള്ള പെൺകുട്ടിയടക്കം എട്ടുപേരാണ് അന്ന് ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. തൊടുപുഴ സ്വദേശിനി കുമാരി പുഷ്പൻ (53), കുറുപ്പുംപടി സ്വദേശനി ലെയോണ (55), മലയാറ്റൂർ സ്വദേശിനി ലിബ്ന (12) ലിബ്നയുടെ മാതാവ് സാലി (45), സഹോദരൻ പ്രവീൺ (24), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61), തൊടുപുഴ സ്വദേശി കെ.എ. ജോൺ (77), ഇടുക്കി സ്വദേശി ലില്ലി ജോൺ എന്നിവരാണ് അന്നത്തെ ഭീകരാക്രമണത്തിൽ മരിച്ചവർ.
രാവിലെ 9.30ന് ആദ്യ സ്‌ഫോടനമുണ്ടായി. വൈകാതെ രണ്ട് സ്‌ഫോടനങ്ങൾ കൂടി. സ്‌ഫോടനത്തിൽ ആദ്യം മൂന്നുപേരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽവെച്ചും മരണത്തിന് കീഴടങ്ങി. പരുക്കേറ്റ പലർക്കും ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നു. എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മാർട്ടിൻ നേരിട്ട് പൊലിസ് സ്റ്റഷനിൽ എത്തുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രതിസ്ഥാനത്തേക്ക് അൽഖാഇദയുംസിമിയും ഉൾപെടെ ചർച്ചകളിൽ നിറയുമ്പോഴാണ് ഒരു ഫേസ്ബുക്ക് ലൈവിൽ വന്ന് മാർട്ടിൻ താനാണ് സ്ഫോടനം നടത്തിയതെന്ന് വിളിച്ചു പറയുന്നത്.
യഹോവാ സാക്ഷികളോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ കാരണമെന്നാും മാർട്ടിൻ പറയുന്നു. യഹോവാ സാക്ഷികളുടെ സഭയിൽ അംഗമായിരുന്ന മാർട്ടിൻ പിന്നീട് ഇവരുമായി തെറ്റിപ്പിരിയുകയായിരുന്നു. സഭ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്തിയില്ലെന്നും ഇതിലുള്ള പകയാണ് സ്‌ഫോടനം നടത്താൻ കാരണമെന്നുമായിരുന്നു മാർട്ടിന്റെ വിശദീകരണം. ഇന്റർനെറ്റിൽ നോക്കി വീട്ടിൽവച്ച് ബോംബ് നിർമിക്കുകയായിരുന്നുവത്രേ!. പെട്രോളും വെടിമരുന്നും ഉപയോഗിച്ചായിരുന്നു ബോംബ് നിർമാണം. സംഭവദിവസം രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ മാർട്ടിൻ കൺവെൻഷൻ സെന്ററിൽ നാലിടത്തായി ബോംബുകൾ സ്ഥാപിക്കുകയായിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ അത്താണിയിലെ വീട്ടിലെത്തി. പിന്നീട് കൊരട്ടിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അവിടെ നിന്നാണ് ഫേസ്ബുക്ക് ലൈവിൽ വന്ന് താനാണ് സ്ഫോടനം നടത്തിയതെന്ന് മാർട്ടിൻ വെളിപ്പെടുത്തിയത്. യുഎപിഎ, സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. യുഎപിഎ പിന്നീട് ഒഴിവാക്കി. യുഎപിഎ ചുമത്താൻ സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് പൊലിസ് പറഞ്ഞത്.
ഈ വർഷം ഏപ്രിലിലാണ് കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചത്. 3578 പേജുള്ള കുറ്റപത്രമാണ് പൊലിസ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.
സ്‌ഫോടനം നടന്നതിന് പിന്നാലെ ഒരു സമുദായത്തിനെതിരെ വലിയ വിദ്വേഷ പ്രചാരണമാണ് മലയാളം വാർത്താ ചാനലുകളിൽ വരെ നടന്നത്. ഇസ്റാഈൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് കളമസ്ശേരി എന്ന നിലക്കായിരുന്നു പ്രചാരണങ്ങൾ. ഹമാസിനെ പിന്തുണയ്ക്കുന്നവരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന പ്രചാരണമുണ്ടായി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്വേഷപ്രചാരണത്തെ മുന്നിൽനിന്ന് നയിച്ചു.
രാജീവ് ചന്ദ്രശേഖർ, പ്രതീഷ് വിശ്വനാഥ്, അനിൽ ആന്റണി, സന്ദീപ് വാര്യർ, അനിൽ നമ്പ്യാർ, ഷാജൻ സ്‌കറിയ, സുജയ പാർവതി, മറുനാടൻ മലയാളി, കർമ ന്യൂസ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ പൊലിസ് കേസെടുത്തിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് കേന്ദ്രമന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി അറിയിച്ചത്.
സ്‌ഫോടനം നടത്തിയത് മുസ്‌ലിംകളാണെന്ന മുൻവിധിയോടെയാണ് പൊലിസും അന്വേഷണം തുടങ്ങിയത്. പാനായിക്കുളം സിമി കേസിൽ കോടതി വെറുതെവിട്ട നിസാം, സത്താർ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർട്ടിൻ ഉത്തരവാദിത്തമേറ്റെടുത്തിട്ടും ഇവരെ വിടാൻ പൊലിസ് തയ്യാറായിരുന്നില്ല. തങ്ങളെ അനാവശ്യമായി പൊലിസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് നിസാം രംഗത്തെത്തിയെങ്കിൽ കാര്യമായ നടപടിയൊന്നുമുണ്ടായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപെടെ നേതാക്കളും ഇതേറ്റു പിടിച്ച് രംഗത്തെത്തിയിരുന്നു.
മാർട്ടിന്റെ ഫേസ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങൾ:
'16 വർഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണ് ഞാൻ. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും തന്നെ ഞാൻ സീരിയസായി എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാൽ ആറു വർഷം മുമ്പ് ഇതിലെ തെറ്റുകൾ ഞാൻ തിരിച്ചറിയാൻ തുടങ്ങി. യഹോവ സാക്ഷികൾ എന്നത് വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നും ഇതിൽ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. ആ തെറ്റുകൾ തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും അത് കണക്കിലെടുക്കാൻ കൂട്ടാക്കിയില്ല'.
ഒരു രാജ്യത്ത് ജീവിച്ച് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശക്കാരാക്കി, അവരെ നശിച്ചു പോകുന്ന സമൂഹമെന്ന് വിളിച്ച് അവരുടെ കൂടെ കൂടരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമൊക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിത്. അതെനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
നാലു വയസ്സുള്ള കുട്ടിയോട് അവർ പറയുന്നത് മറ്റ് കുട്ടികളുടെ അടുത്ത് നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നാണ്... ദേശീയഗാനം പാടരുതെന്നാണ്... ഇത്ര ചെറുപ്പത്തിലേ ഇത്രയധികം വിഷമാണ് കുട്ടികളുടെ മനസ്സിലിവർ കുത്തിവയ്ക്കുന്നത്. വോട്ട് ചെയ്യരുത്, മിലിട്ടറി സർവീസിൽ ചേരരുത്, സർക്കാർ ജോലിക്ക് പോകരുത് എന്നു വേണ്ട ടീച്ചറാകാൻ പോലും പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അനുവാദമില്ല. ഇതെല്ലാം നശിച്ചു പോകാനുള്ളവരുടെ പണിയാണെന്നാണ് വാദം.
വിശ്വാസം ഒരു തെറ്റൊന്നുമല്ല. പക്ഷേ ഭൂമിയിലെ എല്ലാവരും നശിച്ചു പോകും നമ്മൾ മാത്രം ജീവിക്കും എന്നാണ് ഈ സഭ പഠിപ്പിക്കുന്നത്. 850കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ എന്താണ് ചെയ്യുക? ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ.
ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല. മതമെന്നാൽ പേടിയാണവർക്ക്. ഇതുപോലെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അവർ കണ്ണടയ്ക്കുന്നത് കൊണ്ടാണ് എന്നെപ്പോലെയുള്ളവർക്ക് ജീവൻ ബലി കൊടുക്കേണ്ടി വരുന്നത്. സഹജീവികളെ വേശ്യ എന്ന് വിളിക്കുന്ന ചിന്താഗതി എത്രമാത്രം അധഃപതിച്ചതാണ്. ഇതൊക്കെ തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടണമെങ്കിൽ ആരെങ്കിലുമൊക്കെ പ്രതികരിച്ചേ മതിയാകൂ...
മറ്റുള്ളവരെ ബഹുമാനിക്കണം, സ്നേഹിക്കണം എന്നൊക്കെ അവർ ലഘുലേഖകളിൽ പറയും... എന്നാൽ അതൊക്കെയും എന്തെങ്കിലും കേസ് വരുമ്പോൾ വാദിക്കാനുള്ള തെളിവ് മാത്രമാണ്. പ്രളയത്തിന്റെ സമയത്ത് യഹോവ സാക്ഷികളുടെ വീട് മാത്രം നോക്കി വൃത്തിയാക്കാൻ മുന്നിട്ട് നിന്നവരാണിവർ.
ഈ തെറ്റായ ആശയം അവസാനിപ്പിച്ചേ പറ്റൂ എന്ന് വളരെ ചിന്തിച്ചുറപ്പിച്ച ശേഷമാണ് ഞാനിങ്ങനെ ഒരു തീരുമാനമെടുത്തത്. നിങ്ങളെങ്ങനെയും വിശ്വസിച്ചോളൂ... എന്നാൽ അന്നം തരുന്ന നാട്ടിലെ ജനങ്ങളെ വേശ്യാ സമൂഹമെന്ന് വിളിക്കുന്ന ചിന്താഗതി ഈ നാട്ടിൽ വേണ്ട. ആ വിശ്വാസം ഒരിക്കലും വളർത്താനാവില്ല. ഈ പ്രസ്താവന ഈ നാട്ടിൽ ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇത്തരമൊരു തീരുമാനം'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 2 days ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 2 days ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 2 days ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 2 days ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 2 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 2 days ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 2 days ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 2 days ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 2 days ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 2 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 2 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 2 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 2 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 2 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 2 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 2 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 2 days ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 2 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 2 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 2 days ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 2 days ago