HOME
DETAILS

നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോ​ഗതിയില്ല

  
Web Desk
February 10 2025 | 07:02 AM

Second Phase of Gaza Ceasefire Talks Show No Progress Israel Security Cabinet to Meet Soon

ഗസ്സ സിറ്റി: കൂടുതൽ ബന്ദിമോചനത്തിനും ഗസ്സയിൽ ശാശ്വത സമാധാനത്തിനും വഴിതുറക്കുമെന്ന് പ്രതീക്ഷിച്ച് തുടക്കമിട്ട  രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകളിൽ ഇതുവരെ പുരോ​ഗതിയില്ലെന്ന് സൂചന. രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചയിൽ തീരുമാനം കൈക്കൊള്ളാൻ ഇസ്റാഈൽ സുരക്ഷാ മന്ത്രിസഭ യോഗം ഉടൻ യോഗം ചേരുമെന്നാണ് വിവരം. 

ഇസ്റാഈൽ സുരക്ഷാ മന്ത്രിസഭ രണ്ടു നാൾക്കകം യോഗം ചേർന്നാകും വെടിനിർത്തൽ തുടർച്ച സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. ഗസ്സയിൽ ആക്രമണം പുനരാരംഭിക്കണമെന്ന തീ​വ്ര വലതുപക്ഷ മന്ത്രിമാരുടെ സമ്മർദം തുടരവെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ നിലപാട്​ ഇക്കാര്യത്തിൽ നിർണായകമാകും.

ആദ്യഘട്ടത്തിലെ അഞ്ചാം ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും പൂർത്തിയായതോടെ ചർച്ചകൾക്കായി ഖത്തറിലേക്ക് തിരിക്കാൻ ഇസ്റാഈലി പ്രതിനിധികളോട് പ്രധാനമന്ത്രി  നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്റാഈൽ സേന പിന്മാറ്റവും തുടങ്ങി. ഗസ്സയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വേർതിരിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽനിന്ന് വെടിനിർത്തലിന്റെ 22ാം ദിവസമായ ഞായറാഴ്ച പിന്മാറുമെന്നായിരുന്നു കരാർ. ഇതോടെ കൂടുതൽ ഫലസ്തീൻകാർ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക്​ മടങ്ങിയെത്തി. ജനുവരി 19ന് തുടങ്ങിയ 42 ദിവസം നീളുന്ന വെടിനിർത്തൽ പാതിവഴി പിന്നിടുമ്പോൾ 21 ബന്ദികളും 733 തടവുകാരുമാണ് മോചിതരായത്. 

എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് യു.എസ്​ പര്യടനം കഴിഞ്ഞ്​ തിരിച്ചെത്തിയ നെതന്യാഹു പറഞ്ഞത്. രാജ്യത്തിൻറെ സുരക്ഷ ഉറപ്പു വരുത്താൻ അമേരിക്ക എല്ലാ നടപടികളും സ്വീകരിക്കുമെന്ന്​ വ്യക്​തമാക്കിയ നെതന്യാഹു, ട്രംപിൻറെ ഗസ്സ പദ്ധതി നടപ്പാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അവശേഷിച്ച 76 ബന്ദികളെ കൂടി ഹമാസ്​ കൈമാറേണ്ടതുണ്ടെന്നും നെതന്യാഹു അറിയിച്ചു. 
ഹമാസിനെ ഇല്ലാതാക്കി മുഴുവൻ ബന്ദികളെയും മോചിപ്പിക്കുമെന്നാണ് നെതന്യാഹു ആവർത്തിക്കുന്നത്.

അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നൂർ ശംസ് അഭയാർഥി ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തിൽ 23കാരിയായ ഗർഭിണി ഉൾപ്പെടെ മൂന്ന്​ പേർ കൊല്ലപ്പെട്ടു.

അതിനിടെ അവസാനം മോചിപ്പിക്കപ്പെട്ട മൂന്ന് ബന്ദികളുടെ മോശം ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി നെതന്യാഹു അതൃപ്തി പ്രകടിപ്പിച്ചതിനാൽ തുടർചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. ശനിയാഴ്ച വിട്ടയക്കപ്പെട്ട മൂന്ന് ബന്ദികളും ഇസ്റാഈലിൽ ചികിത്സയിലാണ്. മോചിതരായ 183 ഫലസ്തീനി തടവുകാരിൽ ഏഴുപേരുടെ ആരോഗ്യനിലയും മോശമാണ്. ജയിലിൽ കടുത്ത പീഡനമാണ് ഇവർ നേരിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.

അതേസമയം, വെസ്റ്റ്ബാങ്കിൽ ആക്രമണം ശക്തിപ്പെടുത്തിയ ഇസ്‌റാഈൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി. വടക്കൻ സാൽഫിതിലെ മർദ ഗ്രാമത്തിലാണ് സൈന്യം പുതുതായി പ്രവേശിച്ചതെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഗ്രാമത്തിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് സൈന്യം പ്രവേശിച്ചതും ആക്രമണം അഴിച്ചുവിട്ടതും. ഇവിടത്തെ അലൂമിനിയം ഫാക്ടറിയിലും ആക്രമണം നടത്തി.

തെക്കൻ ഗസ്സയിലെ റഫയിൽ ഇസ്‌റാഈൽ സൈനികന്റെ വെടിവയ്പ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. മൂന്നു പേർ ഗസ്സ സിറ്റിയിൽ ഇസ്‌റാഈൽ വെടിവയ്പിൽ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു. സെയ്തൂനിലാണ് ആക്രമണം നടന്നത്. ഗസ്സ സിറ്റിയുടെ തെക്കുകിഴക്കൻ പ്രദേശമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  3 days ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  3 days ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  3 days ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  3 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  3 days ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  3 days ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  3 days ago
No Image

ഡൽഹി ഹൈക്കോടതി ജഡ്ജിയെ മാറ്റിനിർത്തും; സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു

latest
  •  3 days ago
No Image

സമൂഹമാധ്യമത്തിലൂടെ ഹജ്ജ്, ഉംറ വിസ തട്ടിപ്പിനു ശ്രമിച്ച സംഘം ദുബൈ പൊലിസ് പിടിയില്‍

uae
  •  3 days ago