HOME
DETAILS

മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്

  
Web Desk
February 11, 2025 | 9:23 AM

Trump Threatens to Terminate Ceasefire Agreement Over Hamas Suspension of Prisoner Release

വാഷിങ്ടൺ: വെടിനിർത്തൽ കരാർ നിരന്തരമായി ലംഘിക്കുന്ന ഇസ്റാഈലിന് താക്കീതായി താൽക്കാലികമായി ബന്ദി മോചനം നിർത്തി വെക്കുന്നുവെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ ഭീഷണിയെന്ന ചീട്ട് പുറത്തെടുത്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ഗസ്സയെ വീണ്ടും നരകമാക്കുമെന്ന ഭീഷണിയും അമേരിക്കൻ പ്രസിഡന്റ് മുഴക്കുന്നു. ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച രാത്രി 12ഓടെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കുമെന്നാണ് താക്കീത്. ഈ സമയപരിധി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 

ഗസ്സയെ അമേരിക്ക ഏറ്റെടുത്താൽ പിന്നെ അവിടെ ഫലസ്തീനികൾക്ക് അവകാശമുണ്ടാകില്ലെന്നും  പ്രസിഡൻറ് പറയുന്നുണ്ട്. മാറ്റിപ്പാർപ്പിക്കുന്ന ഫലസ്തീനികൾക്ക് അറബ് രാജ്യങ്ങളിൽ പാർപ്പിട സൗകര്യം ഒരുക്കുമെന്നാണ്  ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആവർത്തിക്കുന്നത്. . ഇന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യം ട്രംപ് ഉന്നയിക്കുമെന്നാണ് സൂചന.

ഗസ്സയെ ഏറ്റെടുക്കുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തിനെതിരെ ആഗോളവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ്വെ യാണ്പുതിയ പ്രസ്താവനകൾ. ഗസ്സ പുനർനിർമിക്കുമ്പോൾ ഒരു ഭാഗം പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്ക് നൽകാമെന്നും എന്നാൽ അവകാശം അമേരിക്കയ്ക്കായിരിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. 

മണ്ടത്തരമെന്നാണ് ഇതിനെക്കുറിച്ച് ഹമാസ് പ്രതികരിച്ചത്. വാങ്ങാനും വിൽക്കാനും ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും റിയൽ എസ്റ്റേറ്റ് വിൽപനക്കാരന്റെ മനസ്സുമായി വന്നാൽ പരാജയപ്പെടുത്തുമെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.
  തീർത്തും അസംബന്ധമായ പ്രസാതാവനയാണ് ട്രംപ് നടത്തുന്നതെന്ന്  ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഇസ്സത്തുൽ റിഷ്ഖ് ചൂണ്ടിക്കാട്ടി. ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയല്ലെന്ന് താക്കീത് ചെയ്ത അദ്ദേഹം ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും അമേരിക്കൻ പ്രസിഡന്റിനെ ഓർമിപ്പിക്കുന്നു. ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കൈയേറിയ ഇടങ്ങളിലേക്ക് മാത്രമാണെന്നും അദ്ദേഹം ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ തുറന്നടിച്ചു.

"ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർ‍ട്ടിയല്ല. 1948ലെ അധിനിവേശത്തിന് മുമ്പുള്ള ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണത്.  റിയൽ എസ്റ്റേറ്റ് ഡീലറുടെ മാനസികാവസ്ഥയോടെ ഫലസ്തീൻ പ്രശ്നം കൈകാര്യം ചെയ്യുന്നത് പരാജയമായിരിക്കും എന്നത് മറക്കണ്ട. എല്ലാ കുടിയിറക്കൽ, നാടുകടത്തൽ പദ്ധതികളെയും ഫലസ്തീൻ ജനത പരാജയപ്പെടുത്തും. ഗസ്സ അവിടുത്തെ ജനങ്ങളുടേതാണെന്നതും മറക്കണ്ട. ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് നേരത്തെ ഇസ്റാഈൽ കൈയേറിയ അവരുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മാത്രമായിരിക്കും’ -റിഷ്ഖ് വ്യക്തമാക്കി. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഏതു നീക്കത്തെയും ജനം വിഫലമാക്കുമെന്നും ഹമാസ് നേതൃത്വം ആവർത്തിച്ചു. 

അതിനിടെ, ഹമാസിൻറെ പ്രഖ്യാപനത്തിന് പിന്നാലെ തെൽ അവിവിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നിരുന്നു. വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറരുതെന്ന് സർക്കാറിന് മേൽ സമ്മർദം ചെലുത്താനാണ് അവരുടെ നീക്കം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തെൽ അവിവിൽ റാലി നടത്തിയിരുന്നു.

In a major escalation, U.S. President Donald Trump has warned that the ceasefire agreement with Hamas will be revoked if the group fails to release all prisoners by midnight on Saturday. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  4 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  4 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  4 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  4 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  4 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  4 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  4 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  4 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  4 days ago