HOME
DETAILS

മൂന്നാം എൻ.ഡി.എ കാലത്ത് മുസ്‌ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോ​ഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

  
Web Desk
February 12, 2025 | 3:01 AM

The Surge of Hate Trade in 2024

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നാംതവണയും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചാരണം കൂടിയാതായി യു.എസ് ആസ്ഥാനമായ ചിന്താസ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകള്‍ക്കെതിരായ നീക്കങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും ഇന്ത്യ ഹേറ്റ് ലാബിന്റെ (ഐ.എച്ച്.എല്‍) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോദി മൂന്നാമതും അധികാരത്തിലേറിയ 20204ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ 74.4 ശതമാനം വര്‍ധിച്ചു. തൊട്ടുമുമ്പുള്ള വര്‍ഷം 668 കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തതെങ്കില്‍ 2024ല്‍ 1,165 ആയി ഉയര്‍ന്നു. പ്രതിദിനം മൂന്ന് വിദ്വേഷ പ്രസംഗപരിപാടികളാണ് ഇന്ത്യയില്‍ നടക്കുന്നത്. 2024ല്‍ നടന്ന 1,165 പ്രസംഗങ്ങളില്‍ 98.5% ഉം മുസ്ലിംകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. 115 സംഭവങ്ങള്‍ (9.9%) ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചും. 2024ലെ തെരഞ്ഞെടുപ്പാണ് വിദ്വേഷകുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമായതായി റിപ്പോര്‍ട്ട് പറയുന്നത്. 

പൊതുതെരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നരേന്ദ്രമോദിയും ബി.ജെ.പിയും മുസ്ലിംവിരുദ്ധ പ്രഭാഷണങ്ങള്‍ പതിവാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി മുസ്ലിംകളെ 'നുഴഞ്ഞുകയറ്റക്കാര്‍' എന്ന് പരാമര്‍ശിച്ചു. കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിംകള്‍ക്ക് മാത്രമായി വിതരണം ചെയ്യുമെന്ന് ആരോപിച്ചു. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയുടെ പതനവും ബംഗ്ലാദേശില്‍ രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധിയും ഇന്ത്യയില്‍ ഒരിക്കലൂടെ വിദ്വേഷ പ്രസംഗങ്ങളുടെ കുത്തൊഴുക്കിന് കാരണമായി. 

ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ വെറുപ്പ് ഉല്‍പാദനം കൂട്ടി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും തീവ്ര ഹൈന്ദവ ദേശീയവാദ ഗ്രൂപ്പുകളും ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികളും ആക്രമണങ്ങളുടെ വ്യാപ്തി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്, മുസ്ലിംവിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടി. വിദ്വേഷ പ്രസംഗങ്ങളില്‍ 98.5 ശതമാനവും മുസ്ലിംകളെ ലക്ഷ്യം വച്ചുള്ളതാണെന്നും മൂന്നില്‍ രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024ല്‍ ആകെ നടന്ന വിദ്വേഷപ്രസംഗങ്ങളില്‍ 450ലധികം നടത്തിയത് ബി.ജെ.പി നേതാക്കളാണ്. 63 എണ്ണവും നടത്തിയത് പ്രധാനമന്ത്രിയാണെന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. മുന്നിലുള്ളത് ഉത്തര്‍പ്രദേശ് (242), മഹാരാഷ്ട്ര (210), മധ്യപ്രദേശ് (98) എന്നിവയാണ്. 
ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം മോദി ഉദ്ഘാടനം ചെയ്തത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ ചുറ്റിപ്പറ്റിയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകാന്‍ കാരണമായി. തെരഞ്ഞെടുപ്പ് സമയത്ത് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ നടത്തിയ 266 വിദ്വേഷ പ്രസംഗങ്ങള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി ഒരേസമയം സംപ്രേഷണം ചെയ്തതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. യു.എസ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റിന്റെ (സി.എസ്.ഒ.എച്ച്) കീഴിലുള്ള എന്‍.ജി.ഒയാണ് ഇന്ത്യ ഹേറ്റ് ലാബ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

Cricket
  •  4 days ago
No Image

യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!

Kerala
  •  4 days ago
No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  4 days ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  4 days ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  4 days ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  4 days ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  4 days ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  4 days ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  4 days ago