HOME
DETAILS

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

  
Web Desk
February 13, 2025 | 6:36 AM

Protests Erupt in Indian Parliament Over Waqf Amendment Bill JPC Report Despite Rajya Sabha Approval

ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലെ ജെ.പി.സി (സംയുക്ത പാര്‍ലമെന്ററി സമിതി) റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം. ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ലോക്‌സഭ രണ്ടുമണിവരെ പിരിഞ്ഞു. റിപ്പോര്‍ട്ടിനെതിരെ രാജ്യസഭയിലും പ്രതിഷേധമുയര്‍ന്നു. എന്നാല്‍പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭ അംഗീകാരം നല്‍കി. 

റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നും  മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യാജ ജെ.പി.സി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 

അതിനിടെ, സമിതി അധ്യക്ഷന്‍ ജഗദംബിക പാല്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന. എന്‍.ഡി.എ അംഗങ്ങള്‍ മുന്നോട്ടുവച്ച മാറ്റങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ വിയോജനക്കുറിപ്പു നല്‍കിയിരുന്നു. മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിതെന്ന് എം.പിമാര്‍ വാദിച്ചിരുന്നു. 231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി നല്‍കിയത്.

ബി.ജെ.പിയുടെ 22 ഭേദഗതികള്‍ അംഗീകരിച്ച ജെ.പി.സി പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളികയായിരുന്നു. ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയെന്നും 16 എം.പിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 10 എം.പിമാര്‍ എതിര്‍ത്തുവെന്നും ജെ.പി.സി ചെയര്‍മാന്‍ ജഗദാംബിക പാല്‍ ചൂണ്ടിക്കാട്ടി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിര്‍ണായക സെക്രട്ടേറിയറ്റ്; സി.പി.എം സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് സർവേ

Kerala
  •  3 days ago
No Image

ഇ-സ്കൂട്ടറിൽ പോകുന്ന കുട്ടികളെ ഡ്രൈവർമാർ കാണാത്തത് എന്തുകൊണ്ട്? ശാസ്ത്രീയമായ കാരണം വെളിപ്പെടുത്തി യുഎഇയിലെ വിദഗ്ധർ

uae
  •  3 days ago
No Image

സജി ചെറിയാന് വീണ്ടും 'ക്ലീന്‍ ചിറ്റ്'; തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്, റിപോര്‍ട്ട് മേധാവി മടക്കി അയച്ചു

Kerala
  •  3 days ago
No Image

പൊലിസിനെ വഴിയിൽ തടഞ്ഞ് തെറിവിളിയും ആക്രമണവും; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ, ഒമ്പത് പേർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദം; പിന്നിൽ ആർ.എസ്.എസ്, അന്വേഷണം വേണം: കോൺഗ്രസ്

National
  •  3 days ago
No Image

ക്യൂബയെ മോചിപ്പിക്കണമെന്ന ആവശ്യം; രാജ്യത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യു.എസ് പൗരനെ ക്യൂബൻ സേന വെടിവച്ചു കൊന്നു

International
  •  3 days ago
No Image

ഇനി അവസാനിക്കുമോ കെജ്‌രിവാളിന്റെ രാഷ്ട്രീയ വനവാസം?

National
  •  3 days ago
No Image

20 രൂപ അധികം വേണം...സ്റ്റോപ്പില്ലാത്തിടത്തും ബസ് നിര്‍ത്തും; നിരക്ക് കുറച്ചും കുടിവെള്ളം നൽകിയും കെ.എസ്.ആര്‍.ടി.സി

Kerala
  •  3 days ago
No Image

ദുബൈ ഇന്റർനാഷണൽ സിറ്റിയിലെ താമസക്കാർ കൂട്ടത്തോടെ കാറുകൾ വിൽക്കുന്നതിനു പിന്നിലെ രഹസ്യം ഇത്!

uae
  •  3 days ago