HOME
DETAILS

വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും

  
Web Desk
February 13, 2025 | 3:39 PM

Muslim Personal Law Board to nationwide protest against Waqf Bill

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. വഖ്ഫ് നിയമങ്ങളിലെ നിര്‍ദ്ദിഷ്ട ഭേദഗതികളെ ശക്തമായി എതിര്‍ത്ത വ്യക്തിനിയമ ബോര്‍ഡ്, ഭേദഗതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വ്യക്തമാക്കി. ബില്ല് സംബന്ധിച്ച ജെ.പി.സി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ്, ബോര്‍ഡ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. 

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡുകള്‍ അപ്രായോഗികവും വിവേചനപരവുമാണെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു. ഭേദഗതികള്‍ പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബോര്‍ഡ് അധ്യക്ഷന്‍ ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. മുസ്‌ലിംകളില്‍ നിന്ന് വഖ്ഫ് സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണ്. മറ്റ് വിഭാഗങ്ങളുടെ മതപരമായ സ്ഥലങ്ങള്‍ അതത് സമുദായങ്ങളിലെ അംഗങ്ങളാണ് നടത്തുന്നത്. മതപരമായ സ്ഥലങ്ങളുടെ നടത്തിപ്പ് ആ മതത്തിലെ ആളുകളാണ് ചെയ്യേണ്ടത്. വഖ്ഫ് പ്രശ്‌നം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ളതല്ല. വിശ്വാസപരവും നീതിപരവുമായ വിഷയമാണിത്. ബില്‍ സമുദായത്തെ ലക്ഷ്യംവച്ചാണ് രൂപകല്‍പ്പന ചെയ്തത്. പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണ് വഖ്ഫ് നിയമം. അത് ദുര്‍ബലപ്പെടുത്താനുള്ള ഒരു നീക്കവും അംഗീകരിക്കില്ല. നിയമം എല്ലാവര്‍ക്കും ബാധകമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഗോത്ര സമൂഹങ്ങളെ ഒഴിവാക്കിയുള്ള നിയമം നടപ്പാക്കിയത്. സാധ്യമായ എല്ലാ ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ ഈ നിയമത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ മുസ്‌ലിംകളോട് സത്യസന്ധതയില്ലാതെ പെരുമാറുകയാണെന്ന് ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഉബൈദുല്ല ഖാന്‍ ആസ്മി പറഞ്ഞു. പരിഷ്‌കരണം അല്ല ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മറിച്ച് വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കലാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ മറവില്‍ മുസ്‌ലിംകളെ തുടര്‍ച്ചയായി ഉപദ്രവിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുജദ്ദിദി ആരോപിച്ചു. ഞങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. നിയമം ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് അസ്വസ്ഥതയിലേക്ക് നയിക്കുമെന്നും അനന്തരഫലങ്ങള്‍ക്ക് സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റില്‍ ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ പാര്‍ട്ടികളോട് ബോര്‍ഡ് നന്ദി അറിയിച്ചു. 

Muslim Personal Law Board to nationwide protest against Waqf Bill



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  7 days ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  7 days ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  7 days ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  7 days ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  7 days ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  7 days ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  7 days ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  7 days ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  7 days ago